Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം മലക്കം മറിഞ്ഞ് എ.കെ.ബാലന്‍

എന്നാല്‍ തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മിറ്റിയില്‍ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ബാലന്റെ വ്യാഖ്യാനം. മാത്രമല്ല മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 02:02 pm IST
in Kerala

പാലക്കാട്: തരൂരിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വിവാദത്തില്‍ മലക്കം മറിഞ്ഞ് എ.കെ.ബാലന്‍. രണ്ട് തവണ കുഴല്‍മന്ദത്ത് നിന്നും രണ്ട് തവണ തരൂരില്‍ നിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട എ.കെ.ബാലന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്ടറുമായ പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മിറ്റിയില്‍ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ബാലന്റെ വ്യാഖ്യാനം. മാത്രമല്ല മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം താത്പര്യത്തിനായി താന്‍ പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. അതേസമയം ജില്ലാകമ്മിറ്റിയില്‍ പങ്കെടുത്ത ബാലന്‍ പുറത്ത് വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ നിഷേധാത്മക മറുപടി ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജമീലക്കും തനിക്കും എതിരെ പാലക്കാടും തരൂരിലും പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍പ്രചരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഇവര്‍ ജാരസന്തതികള്‍ ആണെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിലര്‍ പോസ്റ്ററുകളുമായി രംഗത്തിറങ്ങാറുമുണ്ട്.  തരൂരില്‍ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കുമെന്നതായിരുന്നു ചില നേതാക്കളുടെ അഭിപ്രായം. പിന്നീടാണ് അവര്‍ക്ക് പകരം ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് പി.പി.സുമോദിനെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചത്.

ഇതിനിടെ ജില്ലയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായെന്ന് പറയാം. മുന്നണിയുടെ നിലവിലുള്ള നാല് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും കളത്തിലിറങ്ങും. തരൂര്‍,കോങ്ങാട്, പാലക്കാട്, മലമ്പുഴ എന്നിവിടങ്ങളില്‍ പുതുമുഖങ്ങളാണ്. ഇവര്‍ ആദ്യമായാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുന്നത്. കോങ്ങാട് കെ.ശാന്തകുമാരി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. മലമ്പുഴയിലെ എ.പ്രഭാകരനാവട്ടെ ജില്ലയിലെ മുതിര്‍ന്ന നേതാവും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. പാലക്കാട്ട് സ്ഥാനാര്‍ത്ഥി സി.പി.പ്രമോദ് എന്‍ജിഒ യൂണിയന്‍ സ്ഥാപക ജന.സെക്രട്ടറിയും ശ്രീകൃഷ്ണപുരം മുന്‍ എംഎല്‍എയുമായ ഇ.പ്രത്മനാഭന്റെ മകനാണ്. കഴിഞ്ഞ വര്‍ഷം വരെ മന്ത്രി എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. രണ്ട് തവണ എംപിയായ എം.ബി.രാജേഷാണ് തൃത്താലയിലെ സ്ഥാനാര്‍ത്ഥി. സിപിഐയുടെ പട്ടാമ്പിയില്‍ നിലവിലെ എംഎല്‍എ മുഹമ്മദ് മുഹ്സിനും, മണ്ണാര്‍ക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജും മത്സരിക്കും. ചിറ്റൂരില്‍ ജലസേചന മന്ത്രി കെ.കൃഷ്ണന്‍കുട്ടി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. 

Tags: candidateഎല്‍ഡിഎഫ്‌A.K BalanJameela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.