Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിള ലഹള

സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
in Editorial

പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ പി. നന്ദകുമാറിനു പകരം ടി.എം. സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് അകത്തുണ്ടായിരിക്കുന്ന പൊട്ടിത്തെറി പാര്‍ട്ടി നേതൃത്വം ചിത്രീകരിക്കുന്നതുപോലെ ലളിതമായ ഒന്നല്ല. പാര്‍ട്ടിയുടെ ലോക്കല്‍-ബ്രാഞ്ച് കമ്മിറ്റികളിലെ നിരവധി പേരാണ് രാജിവച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും പാര്‍ട്ടിയുടെ ഹിന്ദുവായ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ”നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും” എന്ന ബാനറിനു പിന്നില്‍ തെരുവില്‍ അണിനിരന്നവര്‍ സിപിഎം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നു. ഇത് നേതൃത്വം അവകാശപ്പെടുന്നപോലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പൊതുവികാരമല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. അതിനാല്‍ അണികളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നൊക്കെ ചില സിപിഎം നേതാക്കള്‍ പറയുന്നത് നിരര്‍ത്ഥകമാണെന്ന് അവര്‍ക്കു തന്നെ അറിയാം.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. അതൊരു പുതിയ കാര്യമല്ല. 2006 ലും 2011 ലും വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ സിപിഎമ്മില്‍ തഴച്ചുവളര്‍ന്ന വിഭാഗീയതയുടെ അനിഷേധ്യമായ അധ്യായങ്ങളാണ്. ഇത്തരം ചേരിപ്പോരുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്.  എന്നാല്‍ പൊന്നാനിയിലെ പ്രതിഷേധം ഈ വിഭാഗത്തില്‍പ്പെടുത്താവുന്നതല്ല. അത് മതപരമാണ്. മതതീവ്രവാദികളുടെ അജണ്ടയുമായാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ തട്ടകത്തില്‍ അന്യമതസ്ഥനായ ഒരുവനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന തീവ്രവികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അപ്പോള്‍ ഒരു ചോദ്യമുയരാം. പൊന്നാനി മണ്ഡലത്തില്‍നിന്ന് പലതവണ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ശ്രീരാമകൃഷ്ണനാണല്ലോ. പേരുകൊണ്ട് മാത്രമായിരുന്നു ഇത്. പെരുമാറ്റത്തിലും പ്രവൃത്തിയിലും ഈ ജനപ്രതിനിധി എങ്ങനെയായിരുന്നുവെന്ന് സംസ്ഥാന രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെയായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍നിന്ന് വ്യക്തമായതാണ്. പൊന്നാനിയിലെ തന്റെ ‘ജനസമ്മതി’യുടെ രഹസ്യം എന്താണെന്ന് ഈ മഹാശയന്റെ നാവില്‍നിന്നുതന്നെ കേട്ട് ജനങ്ങള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. അവസരം വന്നപ്പോള്‍ ഇനി അപരന്‍ വേണ്ട, സ്വന്തം ആള്‍ മതിയെന്ന് മതതീവ്രവാദികള്‍ തീരുമാനിച്ചതിന്റെ ഫലമാണ് പൊന്നാനിയിലെ പ്രതിഷേധം.  

സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്‌ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഹിന്ദുവായ സ്ഥാനാര്‍ത്ഥിക്കെതിരെ പൊന്നാനിയില്‍ നടന്ന പ്രകടനവും. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരന് സീറ്റു നല്‍കാതെ എസ്ഡിപിഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെയാണ്. സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്ന കോഴിക്കോട്ടെ കുറ്റിയാടി സീറ്റിലും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മുസ്ലിങ്ങള്‍ തന്നെയാവണം എന്ന അജണ്ടയാണ് തീവ്രവാദികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ രീതി പിന്തുടരണമെന്ന് ഇവര്‍ ശഠിക്കുന്നു. മതവിഭാഗീയതയുടെ ഈ രാഷ്‌ട്രീയത്തിന് സിപിഎം കീഴടങ്ങുകയാണ്. 1921 ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം നടക്കുമ്പോള്‍, അന്നത്തെ മതവിദ്വേഷത്തിന്റെയും മനുഷ്യക്കുരുതികളുടെയും സിരാകേന്ദ്രമായിരുന്ന പൊന്നാനിയില്‍ ‘വിജയം’ ആവര്‍ത്തിക്കാനാണ് തീവ്രവാദികള്‍ നോക്കുന്നത്. മാപ്പിളസ്ഥാന്‍ മാതൃകയില്‍ മലബാര്‍ സംസ്ഥാനത്തിനുവേണ്ടിയുള്ള വാദം ഉയര്‍ന്നിരിക്കെ മതതീവ്രവാദികളുടെ പൊന്നാനി മോഡലിനെതിരെ കനത്ത ജാഗ്രതയും പ്രതിരോധവും ഉയര്‍ന്നു വരണം.

Tags: cpimഅസംബ്ലി ഇലക്ഷന്‍Ponnaniനിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.