Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എന്താണ് നമ്മുടെ കേരളം ഇങ്ങനെ

എവിടെ തിരിഞ്ഞു നോക്കിയാലും പൊട്ടിയ റോഡുകളും, വിള്ളലുള്ള പാലങ്ങളും, ചോരുന്ന കുടിവെള്ള പൈപ്പുകളും മാത്രം. എന്താണ് നമ്മുടെ കേരളം ഇങ്ങനെ. പണി തീരുന്നതിന് മുമ്പ് പൊളിഞ്ഞുപോകുന്ന പാലങ്ങള്‍. കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന നിര്‍മ്മാണങ്ങള്‍. സിനിമയിലെ പഞ്ചവടിപാലത്തെ ഓര്‍മ്മിപ്പിക്കുന്ന പാലാരിവട്ടം പാലം. നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എഞ്ചിനീയര്‍ എന്നു പറഞ്ഞാല്‍ അത് സിവില്‍ എഞ്ചിനീയറാണ്. കാരണം അവരാണ് വീടുകളും, റോഡുകളും, പാലങ്ങളും, ഡാമുകളുമെല്ലാം പണിയുന്നത്. ഗവണ്‍മെന്റ് സര്‍വീസിലുള്ള സിവില്‍ എഞ്ചിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, ജലഅതോറിറ്റി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നീ വിഭാഗങ്ങളിലാണ് കൂടുതലായി ഉള്ളത്. കെഎസ്ഇബിയിലും ആയിരത്തിലേറെ സിവില്‍ എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നല്ല ഗുണനിലവാരത്തില്‍ നിര്‍മ്മിക്കേണ്ട ഉത്തരവാദിത്വം സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ്. എന്നാല്‍ കേരളത്തില്‍ ഗുണനിലവാരമില്ലാത്ത നിര്‍മ്മാണങ്ങളാണെങ്ങും. എന്തുകൊണ്ടാണിത്?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 5, 2021, 05:31 am IST
in Article

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍

കേരളത്തിലെ റോഡുകള്‍ രാജ്യത്ത് ഏറ്റവും മോശമാണ്. മഴക്കാലത്ത് പൊട്ടിപ്പൊളിയാത്ത തരത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ പൊതു മരാമത്ത് വകുപ്പിന് ഇന്നേവരെ സാധിച്ചിട്ടില്ല. അടുത്തകാലത്ത് രണ്ട് വലിയ പാലങ്ങള്‍ തകര്‍ന്നു, ഒന്ന് തലശ്ശേരി – മാഹി ബൈപ്പാസിലും, മറ്റേത് പാലാരിവട്ടത്തും. കേരളത്തിലെ റോഡുകളില്‍ പകല്‍ സമയത്ത്, ശരാശരി നാല്‍പ്പത് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നുറ് കിലോമീറ്റാണ് എന്നിട്ടും ഇവിടെ റോഡപകടങ്ങളില്‍ പ്രതിദിനം ശരാശരി പന്ത്രണ്ട് പേര്‍ മരിക്കുന്നു. അതിലെത്രയോ മടങ്ങ് ആളുകള്‍ മാരകമായി പരിക്കേറ്റ് കിടപ്പിലാവുന്നു. കേരളത്തില്‍, ട്രാഫിക് ജാമില്‍പെട്ട് കത്തിത്തീരുന്ന പെട്രോളിന്റെയോ, ഡീസലിന്റെയോ കണക്ക് ഇതുവരെ ആരും തിട്ടപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രതിവര്‍ഷം ഇത് അനേകായിരം കോടി രൂപ വരും എന്ന കാര്യത്തില്‍ സംശയമില്ല.

നമ്മുടെ നഗരങ്ങളിലും, പട്ടണങ്ങളിലും ശരിയായ വിധത്തിലുള്ള ഡ്രയിനേജ് സംവിധാനം നിര്‍മ്മിച്ചിട്ടേയില്ല. അതുകൊണ്ടാണ് ഓരോ മഴക്കാലത്തും, കൊച്ചിപോലുള്ള മെട്രോ നഗരങ്ങളില്‍ പോലും വെള്ളക്കെട്ട് ഉണ്ടാവുന്നത്. ഈ ആധുനിക കാലഘട്ടത്തിലും കേരളത്തിലെ ഒരു നഗരത്തില്‍ പോലും ഇ.റ്റിപി. അതായത് എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിലവിലില്ല. മലിനജലം നേരെ നദിയിലേക്കോ, കടലിലേക്കോ തള്ളുന്നു. ഇതെല്ലാം സിവില്‍ എഞ്ചിനീയര്‍മാരുടെ പരാജയത്തെയാണ് കാണിക്കുന്നത്.

കുടിവെള്ളം ഒഴുകി പരക്കുമ്പോള്‍

കേരള സംസ്ഥാനത്താകമാനം ജലവിതരണം നടത്തുന്നത് വാട്ടര്‍ അതോറിറ്റിയാണ്. ഇവര്‍ നൂറ് ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്യുമ്പോള്‍, അമ്പത്തഞ്ച് ലിറ്റര്‍ വെള്ളം മാത്രമാണ് ഉപഭോക്താവിന്റെ അടുക്കലെത്തുന്ന്. ബാക്കി നാല്‍പ്പത്തഞ്ച് ലിറ്ററ് വെള്ളവും, കേരളത്തിലെ കനം കുറഞ്ഞ റോഡുകള്‍ പൊളിക്കാനും, നഗരവാസികളുടെ ജീവിതം നരകതുല്യമാക്കാനുമാണ് ഉപയോഗിക്കുന്നത്. പുതുതായി ടാര്‍ ചെയ്യുന്ന റോഡുകള്‍ ഉടനടി വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ കുഴിച്ചിടുന്നതും, പിറ്റേ ദിവസം മുതല്‍ മണ്ണിനടിയില്‍ നിന്ന് ലീക്ക് തുടങ്ങുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്. പൈപ്പുകള്‍ മണ്ണിട്ടു മൂടുന്നതിനു മുമ്പായി അവയുടെ പ്രവര്‍ത്തന മര്‍ദ്ദത്തിന്റെ ഒന്നരമടങ്ങ് സമ്മര്‍ദ്ദത്തില്‍ ഹൈഡ്രോ ടെസ്റ്റ് ചെയ്താല്‍, ഈ പ്രശ്‌നം ഒഴിവാക്കാം. ഈ പരിഹാര മാര്‍ഗ്ഗം നടപ്പിലാക്കാന്‍ കേരള വാട്ടര്‍ അതോറ്റി തയ്യാറാവുമോ? ഇപ്പോഴുള്ള നാല്‍പ്പത്തഞ്ച് ശതമാനം ജല നഷ്ടം, അടുത്ത ആണ് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനമായി കുറക്കും എന്നതായിരിക്കട്ടെ വാട്ടര്‍ അതോറിറ്റിയുടെ ലക്ഷ്യം.

വര്‍ദ്ധിക്കുന്ന പദ്ധതി ചെലവുകള്‍

കേരളത്തിലെ ഡാമുകളും, കനാലുകളും, കടല്‍ ഭിത്തികളും നിര്‍മ്മിക്കുന്നത് ജലസേചന വകുപ്പാണ്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇടമലയാര്‍, കാരാപ്പുഴ , ബാണാസുരസാഗര്‍, മൂവാറ്റുപുഴ എന്നീ ജലസേചന പദ്ധതികള്‍ അമ്പതു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. ഇത് ഖജനാവിന് വലിയ ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്, കാരണം സുദീര്‍ഘമായ ഈ കാലയളവില്‍ എസ്റ്റിമേറ്റ് തുക നൂറ് മടങ്ങ് വരെ വര്‍ദ്ധിച്ചിരിക്കുന്നു. നാലു ജലസേചന പദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തുക ഇനിയും വര്‍ധിക്കും.

ഓരോ മണ്‍സൂണ്‍ കാലത്തും തീരദേശത്ത് കടലാക്രമണത്തില്‍ അനേകം വീടുകളും  സ്ഥലവും നശിക്കുന്നു. അതോടൊപ്പം ജലസേചന വകുപ്പ് പണിയുന്ന കടല്‍ഭിത്തികള്‍, കടലില്‍ തന്നെ അലിഞ്ഞു ചേരുന്ന കാഴ്ചയും നാം കാണുന്നു. ധനനഷ്ടവും, കഷ്ടതയും സൃഷ്ടിക്കുന്ന ഈ സിവില്‍ എഞ്ചിനീയറിംഗ് സംസ്‌കാരം മാറ്റേണ്ടതല്ലേ.

കേരളത്തില്‍ 730 മെഗാവാട്ട് ശേഷിയുള്ള 90 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. വലിയ ജലസംഭരണി ആവശ്യമില്ലാത്ത തടയണ മാത്രം കൊണ്ട് ഈ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലെ, പയ്യാവൂര്‍ പഞ്ചായത്തിലുള്ള മൂന്ന് മെഗാവാട്ടിന്റെ വഞ്ചിയം ചെറുകിട ജലവൈദ്യുത പദ്ധതി നോക്കാം. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. 1993 ലാണ് കഴിഞ്ഞ ഇരുപത്തേഴ് വര്‍ഷങ്ങള്‍ കൊണ്ട്, ഇരുപത്തഞ്ച് ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. കെ.എസ്.ഇ.ബിയിലെ ആയിലത്തിലേറെ സിവില്‍ എഞ്ചിനീയര്‍മാര്‍, കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കൂട്ടിച്ചേര്‍ത്ത ഉല്‍പ്പാദന ശേഷി വെറും ഏഴ് മെഗാവാട്ടാണ്. പ്രതി വര്‍ഷം ഉപഭോഗം നൂറു മെഗാവാട്ട് വീതം കൂടുമ്പോഴാണിത് സംഭവിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് ഓരോ വര്‍ഷവും പുറമേ നിന്ന് 8500 കോടി രൂപയുടെ കറന്റ് വാങ്ങിക്കേണ്ടിവരുന്നു. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് നാട്ടില്‍ തേടി നടക്കുന്ന അവസ്ഥ.

ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള എഞ്ചിനീയര്‍മാര്‍ പ്രധാനമായും മൂന്നു രീതികളിലാണ് അഴിമതി നടത്തുന്നത്. 1. ഓരോ മാസത്തെയും മാസപ്പടി, 2 പെര്‍സന്റേജ് കട്ട്, 3. കമ്മീഷന്‍. മാസപ്പടിയുടെ കാര്യത്തില്‍ പ്രത്യേക വിശദീകരണം ആവശ്യമില്ല. പെര്‍സെന്റേജ് കട്ട് എന്നാല്‍ പത്തു മുതല്‍ ഇരുപത് ശതമാനം വരെയുള്ള കിക്ക് ബാക്ക്‌സ് ആണ്. ഇത് ഉന്നത തലങ്ങളിലുള്ളവര്‍ക്ക് കരാര്‍ ഒപ്പിടുമ്പോഴും, ബില്ലുകള്‍ മാറി പണം കിട്ടുമ്പോഴും കൈമാറ്റം ചെയ്യുന്നതാണ്.

റോഡുകളുടെയും, പാലങ്ങളുടെയും ഗുണനിലവാരത്തെ ഏറ്റവും മോശമായി ബാധിക്കുന്നത് കമ്മീഷനാണ്. കമ്മീഷനെ നാല് ഉപവിഭാഗങ്ങളായി തിരിക്കാം. ഒന്നാമത്തേത്, മെഷര്‍മെന്റ് ബുക്കില്‍ യഥാര്‍ത്ഥ അളവിനേക്കാള്‍ കൂടുതലായി എഴുതിക്കൊടുക്കുമ്പോള്‍ ലഭിക്കുന്ന് രണ്ടാമത്തേത്, എളുപ്പപ്പണി ചെയ്യുമ്പോള്‍ ഉള്ള ലാഭവിഹിതം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം, ഘട്ടം ഘട്ടമായുള്ള അമര്‍ത്തല്‍  ഇല്ലാതെ മണ്ണ് ബാക്ക്ഫില്‍ ചെയ്യുന്നത്. മുന്നാമത്തെ രീതി, കോണ്‍ക്രീറ്റ് മിക്‌സില്‍ സിമന്റ് കുറച്ചും, ഹോട്ട് മിക്‌സില്‍ ടാര്‍ കുറച്ചും ഉണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം. നാലാമത്തെ രീതി, വാങ്ങിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും, അളവും കുറക്കുന്നത്. ഇത് പര്‍ച്ചേസ് വിഭാഗമാണ് സാധാരണ ചെയ്യാറുള്ളത്. ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നതുപോലെ, സാങ്കേതിക അഴിമതി, നിര്‍മ്മാണത്തിന്റെ ഗുണനിലവാരം തകര്‍ക്കുന്നു.

നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന സാങ്കേതിക അഴിമതിയെ നിയന്ത്രിക്കാന്‍  മാര്‍ഗ്ഗങ്ങളുണ്ട്. അത് നടപ്പാക്കണമെന്ന് മാത്രം എഞ്ചിനീയര്‍മാര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുമ്പായി, ഡോക്ടര്‍മാര്‍ക്ക് ഉള്ളതു പോലെ സത്യപ്രതിജ്ഞ എടുപ്പിക്കണം.  ഗവര്‍മെന്റ് സര്‍വ്വീസിലുള്ള എഞ്ചിനീയര്‍മാര്‍ക്ക് പുന:പരിശീലനം നല്‍കുക. ഇതിനുവേണ്ടി ഇ. ശ്രീധരന്‍ മുതലായ പ്രഗത്ഭ വ്യക്തികളെയും, ഐ.ഐറ്റി മുതലായ പ്രശസ്ത സ്ഥാപനങ്ങളെയും നിയോഗിക്കാം. കടുത്ത അഴിമതിയും, കൃത്യവിലോപവും നടത്തുന്ന എഞ്ചിനീയര്‍മാരെ ഡിസ്മിസ് ചെയ്യുക. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്ന ഇപ്പോഴത്തെ രീതിതീര്‍ത്തും പ്രയോജന രഹിതമാണ്. ജില്ലകളും വകുപ്പുകളും തിരിച്ച് വിരലിലെണ്ണാവുന്ന എഞ്ചിനീയര്‍മാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ക്കും കൃത്യമായി അഴിമതി വിരുദ്ധ സന്ദേശം ലഭിക്കും.

ജേക്കബ് ജോസ്

Tags: keraladevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

മമതയുടെ അഹങ്കാരത്തിന് കൂച്ച് വിലങ്ങിടും ; ജുഡീഷ്യൽ ഓഫീസർമാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കാനെത്തുന്നത് സിബിഐ

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.