Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലക്കയറ്റത്തില്‍ കൈ പൊള്ളിയ കേരളം

പദ്ധതി രൂപീകരണത്തിനായി 2018ലെ ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷെ എല്ലാം വിലക്കയറ്റം തന്നെയായിരുന്നു അടിസ്ഥാനം. ജിഎസ്ടി നികുതി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടെയും വിതരണ വിലയില്‍ ഒരു ശതമാനം പ്രളയസെസ് ചുമത്തിയതോടെ ചുരുക്കം ചില അവശ്യവസ്തുക്കള്‍ ഒഴികെ എല്ലാ വസ്തുക്കള്‍ക്കും വില കൂടി.

ശ്യാം കാങ്കാലില്‍ by ശ്യാം കാങ്കാലില്‍
Feb 17, 2021, 07:01 pm IST
in Kerala

കൊല്ലം: അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഭരണമൊഴിയുമ്പോള്‍ റേഷനരിക്കു പോലും വില കൂട്ടിയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത കാട്ടിയത്. 2016 ഏപ്രില്‍ ആദ്യവാരമാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനപത്രിക ഇറക്കി പിണറായി വിജയന്‍ കൈയടിനേടിയത്. എന്നാല്‍ ഭരണത്തില്‍ കയറി രണ്ട് വര്‍ഷം തികയുംമുന്‍പ് റേഷനരിക്ക് പോലും വിലവര്‍ധിപ്പിച്ചാണ് നവകേരളം സൃഷ്ടിച്ചത്.  

പദ്ധതി രൂപീകരണത്തിനായി 2018ലെ ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷെ എല്ലാം വിലക്കയറ്റം തന്നെയായിരുന്നു അടിസ്ഥാനം. ജിഎസ്ടി നികുതി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടെയും വിതരണ വിലയില്‍ ഒരു ശതമാനം പ്രളയസെസ് ചുമത്തിയതോടെ ചുരുക്കം ചില അവശ്യവസ്തുക്കള്‍ ഒഴികെ എല്ലാ വസ്തുക്കള്‍ക്കും വില കൂടി. രണ്ടുവര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തിയതെങ്കിലും നികുതിക്കൊള്ള അവസാനിപ്പിച്ചിട്ടില്ല. 600 കോടിരൂപയാണ് പ്രതീക്ഷിച്ചതെങ്കിലും 1500 കോടി രൂപയിലധികം സര്‍ക്കാര്‍ പിരിച്ചെടുത്തു. 35 വിഷയങ്ങളില്‍ നയവും 600 കാര്യങ്ങളില്‍ പരിഹാരനിലപാടും അവതരിപ്പിച്ച പ്രകടനപത്രിക വെറും പാഴ്‌വാഗ്ദാനമായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ലിറ്ററിന് 96 മുതല്‍ 102 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 220 നു മുകളിലാണ്.  

കൈപൊള്ളി പലവ്യഞ്ജനം

കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പലവ്യഞ്ജനം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.  

അവശ്യസാധനങ്ങളുടെ 2018ലെ വിലയും നിലവിലെ വിലയും ചുവടെ: വെളിച്ചെണ്ണ- 105, 220. പഞ്ചസാര- 29, 41. അരി (ജയ) 28, 39. ഉഴുന്ന്-52, 118. കടല-40, 63. മുളക്-85, 145. മല്ലി-70, 90. പച്ചരി-29, 48. വന്‍പയര്‍-39, 75. പരിപ്പ്-55, 97.  

റേഷന്‍ തട്ടിപ്പിലും കേന്ദ്രത്തെ പഴിക്കുന്നു

പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോഴും റേഷന്‍ വില വര്‍ധിപ്പിച്ച് ആനന്ദം നേടിയ പിണറായി സര്‍ക്കാര്‍ പഴിക്കുന്നത് കേന്ദ്രത്തെ. സംസ്ഥാന സര്‍ക്കാരാണ് റേഷന്‍ വില വര്‍ധിപ്പിക്കുന്നത്. ഒരു കാര്‍ഡിന് എത്ര കിലോ അരി കിട്ടുമോ അതിന് ഓരോ കിലോയ്‌ക്കും ഒരു രൂപ വീതം കൂട്ടിയിരുന്നു. റേഷന്‍ കടയുടെ ആധുനികവല്‍ക്കരണം എന്ന പേരിലാണിത്.  

റേഷന്‍ വെട്ടിപ്പിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവീന സൗകര്യങ്ങള്‍ റേഷന്‍കട ഉടമകളാണ് സജ്ജമാക്കേണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സര്‍ക്കാരാകട്ടെ റേഷന്‍ വില വര്‍ധിപ്പിച്ച് കിട്ടുന്ന പണത്തില്‍ ഒരു വിഹിതം കടക്കാര്‍ക്ക് നല്‍കുകയാണ്. റേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സംവിധാനമായതിനാല്‍ വിലവര്‍ധന നരേന്ദ്രമോദി സര്‍ക്കാരിനെ പഴിക്കാനും കേന്ദ്ര വിരുദ്ധ പ്രചാരണം നടത്താനും ആണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. സര്‍ക്കാര്‍ പൊതുവിതരണ സംവിധാനങ്ങളില്‍ വില വര്‍ധിപ്പിക്കാതെ, വിപണി വില നിയന്ത്രിക്കുമെനന്നായിരുന്നു ഇടത് നയം.  

കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, പൊതുവിതരണ കേന്ദ്രം തുടങ്ങിയവയില്‍ വില മാറ്റം ഉണ്ടാവില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രഖ്യാപനം. എന്നാല്‍ വെറും വാഗ്ദാനം മാത്രമായി അവശേഷിച്ചു.

Tags: priceകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

Kerala

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിക്കുന്നു

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.