Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുസ്ലിം സംവരണം അട്ടിമറിച്ച് താത്കാലിക അധ്യാപികയെ സ്ഥിരപ്പെടുത്തി; നിനിതയുടെ നിയമനത്തിന് പിന്നാലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനവും വിവാദത്തില്‍

എട്ട് വര്‍ഷമായി ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുകയാണെന്നും ഇനി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം ഹര്‍ജി തള്ളിയെങ്കിലും പുനഃപരിശോധനയില്‍ സര്‍വകലാശാലയ്‌ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വിധി വന്നു.

Janmabhumi Online by Janmabhumi Online
Feb 11, 2021, 09:51 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : കാലടി സര്‍വ്വകലാശാല മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിന്നാലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവും വിവാദത്തില്‍. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം.  

ഇതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍ സര്‍വ്വകലാശാലയുടെ നടപടികള്‍ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ലിസ്റ്റ് അട്ടിമറിച്ച് സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉടലെടുത്തിരിക്കേയാണ് അടുത്ത നിയമന വിവാദവും പുറത്തുവന്നിരിക്കുന്നത്. 2012 മുതല്‍ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്ന അധ്യാപികയെ 2019 ലെ മുസ്ലിം സംവരണ ഒഴിവില്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.  

എട്ട് വര്‍ഷമായി ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുകയാണെന്നും ഇനി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം ഹര്‍ജി തള്ളിയെങ്കിലും പുനഃപരിശോധനയില്‍ സര്‍വകലാശാലയ്‌ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വിധി വന്നു. ഇതോടെ  2019 ലെ മുസ്ലിം സംവരണം അട്ടിമറിച്ചുകൊണ്ട് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അധ്യാപികയെ സ്ഥിരപ്പെടുത്തുകയായിരുന്നു.

എന്നാല്‍ കോടതി വിധി തെറ്റായി വ്യാഖാനിക്കുകയായിരുന്നെന്നും സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ ഉദ്യോഗാര്‍ത്ഥി ഡോ. താരിഖ് ഹുസൈന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്തിമ വിധി വരുന്നത് വരെ അധ്യാപികയെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.  

മുസ്ലിം സംവരണം അട്ടിമറിച്ചല്ല അധ്യാപികയെ സ്ഥിരപ്പെടുത്തിയതെന്നും കോടതി വിധി നടപ്പിലാക്കിയതാണെന്നും വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് പ്രതികരിച്ചു. 2019 ലെ ഫിലോസഫി ഡിപ്പോര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം റോസ്റ്റര്‍ പ്രകാരം മുസ്ലിം സംവരണമാണെന്ന വിവരാവകാശ രേഖയും പുറത്തുവന്നിട്ടുണ്ട്. ഇതോടെ മലയാളം വിഭാഗത്തിന് പിന്നാലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനെതിരെയും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.  

അതേസമയം വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അധ്യാപികയുടെ പ്രതികരണം. മുസ്ലിം സംവരണം അട്ടിമറിച്ചു കൊണ്ട് ജോലിയില്‍ സ്ഥിരപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ആരോപണങ്ങള്‍ നിയമപരമായി നേരിടുമെന്നും അധ്യാപിക അറിയിച്ചു.

Tags: appointmentകാലടി സംസ്കൃത സര്‍വ്വകലാശാലProfessorനിനിത കണിച്ചേരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

India

2018ന് ശേഷം ജഡ്ജിമാരായവരില്‍ 108 പേര്‍ വനിതകള്‍; 161 പേര്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍

Kerala

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിന്‍സിപ്പാളിനും അസോസിയേറ്റ് പ്രൊഫസര്‍ക്കും സസ്പന്‍ഷന്‍

Kerala

പഠനം, പരീക്ഷ. അപേക്ഷ, തൊഴില്‍, നിയമനം,ഒഴിവ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓഫീസര്‍

Kerala

മാടായി കോളേജില്‍ നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി, വ്യക്തിഹത്യ ചെയ്യാന്‍ ശ്രമമെന്ന് എം കെ രാഘവന്‍

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies