Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനൊന്നാം ചര്‍ച്ചയിലും വിലപേശലുമായി കര്‍ഷക സംഘടനകള്‍; നിയമം പിന്‍വലിക്കില്ല; ഇനി സമരത്തോട് വിട്ടുവീഴ്ചയില്ല; നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

സമരം അനന്തമായി നീളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടാവരുത് എന്നാഗ്രഹിക്കുന്നത് അവരാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ ലക്ഷ്യം കര്‍ഷക ക്ഷേമമല്ലെന്നും കേന്ദ്രകൃഷിമന്ത്രി കുറ്റപ്പെടുത്തി.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jan 22, 2021, 11:45 pm IST
in India

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദല്‍ഹി അതിര്‍ത്തികളില്‍ രണ്ടു മാസമായി തുടരുന്ന സമരത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പതിനൊന്നാം വട്ട ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ഇനി ചര്‍ച്ചയ്‌ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കര്‍ഷക സംഘടനകള്‍ തീയതി അറിയിച്ചാല്‍ മതിയെന്നും കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കി.

ബാഹ്യശക്തികളുടെ കൈകളില്‍പ്പെട്ട കര്‍ഷക സംഘടനകള്‍ക്ക് ചര്‍ച്ചകളില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് കേന്ദ്രം നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്. നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസത്തേക്ക് നീട്ടിവയ്‌ക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കര്‍ഷക സംഘടനകളുടെ യോഗം തള്ളി. പഞ്ചാബിലെ പ്രധാന 35 കര്‍ഷക സംഘടനകളില്‍ പന്ത്രണ്ട് സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിക്കുകയും സമരം അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതിപക്ഷ ബന്ധമുള്ള മറ്റു കര്‍ഷക സംഘടനകള്‍ ഇതംഗീകരിച്ചില്ല. നിയമം നിരുപാധികം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ വോട്ടിങ് നടത്തുകയും സമരം അവസാനിപ്പിക്കണമെന്ന ഒരു ഡസനിലേറെ കര്‍ഷക സംഘടനകളുടെ നിലപാട് തള്ളുകയുമായിരുന്നു.

ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ 18 മാസം നിയമം നടപ്പാക്കുന്നത് നീട്ടിവയ്‌ക്കാം എന്നത് രണ്ടു വര്‍ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. എന്നാല്‍ തീരുമാനം പറയാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളായി ചര്‍ച്ചയ്്‌ക്കെത്തിയവര്‍ക്ക് സാധിച്ചില്ല. ഇതോടെ കൂടുതല്‍ മികച്ച നിര്‍ദേശമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതിയെന്ന കടുത്ത നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രിമാര്‍ മടങ്ങി.  മുന്‍നിശ്ചയ പ്രകാരം റിപ്പബ്ലിക് ദിനത്തില്‍ തന്നെ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പറഞ്ഞു.  

സമരം അനന്തമായി നീളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടാവരുത് എന്നാഗ്രഹിക്കുന്നത് അവരാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ ലക്ഷ്യം കര്‍ഷക ക്ഷേമമല്ലെന്നും കേന്ദ്രകൃഷിമന്ത്രി കുറ്റപ്പെടുത്തി.

Tags: modi governmentnarendrasing tomar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.