Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസായാല്‍ നിയമം ബാധകമല്ലോ; യാതൊരു അനുമതികളുമില്ലാതെ കാന്റീനുകള്‍

സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ കെടുകാര്യസ്ഥതയും സര്‍വീസ് ചട്ട ലംഘനവും നടത്തിയതായും കമ്മിറ്റി കണ്ടെത്തി. തൊടുപുഴ, പീരുമേട്, കട്ടപ്പന, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് കാന്റീനുകള്‍ ഉണ്ടായിരുന്നത്.

Janmabhumi Online by Janmabhumi Online
Jan 13, 2021, 12:48 pm IST
in Idukki
FacebookTwitterWhatsAppTelegramLinkedinEmail

കട്ടപ്പന: ഇടുക്കി ജില്ലയിലെ ആറ് പോലീസ് ക്യാന്റീനുകളുടെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളെന്ന് മൂന്നംഗ ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ കെടുകാര്യസ്ഥതയും സര്‍വീസ് ചട്ട ലംഘനവും നടത്തിയതായും കമ്മിറ്റി കണ്ടെത്തി. തൊടുപുഴ, പീരുമേട്, കട്ടപ്പന, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് കാന്റീനുകള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 14 വര്‍ഷമായി നടത്തിയിരുന്ന ക്യാന്റീനുകളാണ് ഇവയിലധികവും.

നിര്‍മാണം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അനുമതികളും എവിടെ നിന്നും നേടിയിട്ടില്ല. അടുത്തിടെ നെടുങ്കണ്ടം പോലീസ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ടു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പുറത്തുവരുന്നത്.

പിന്നാലെ ജില്ലയിലെ പോലീസ് കാന്റീനുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എസ്പി ആര്‍. കറുപ്പ സ്വാമി ഡിജിപിക്ക് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 20ന് കാന്റീനുകള്‍ അടച്ച് പൂട്ടിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ഭക്ഷണം ലഭിച്ചിരുന്നതിനാല്‍ അന്ന് ഇത് വലിയ വിവാദമായിരുന്നു.

തുടര്‍ന്നാണ് ഡിജിപി റെയില്‍വേ എസ്പി ആര്‍. നിശാന്തിനി, എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ്‌കുമാര്‍ ഉള്‍പ്പെട്ട , കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചത്. പോലീസ് കാന്റീനുകള്‍ കച്ചവട ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

പോലീസ് കാന്റീനുകള്‍ നടത്തിയിരുന്നത് കയ്യേറിയ ഭൂമിയിലായിരുന്നുവെന്നും കാന്ററീന്‍ നടത്തിപ്പില്‍ നിന്ന് ലഭിച്ചിരുന്ന ലാഭം വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് വകമാറ്റിയിരുന്നതായും കണ്ടെത്തി. താല്‍പര്യമില്ലാതിരുന്നിട്ടും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ബന്ധപൂര്‍വം കാന്റീനില്‍ ജോലി ചെയ്യേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ബാങ്കുകളില്‍ നിന്നും മറ്റു മാര്‍ഗങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിച്ച് വ്യാവസായി അടിസ്ഥാനത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മറ്റു കച്ചവടക്കാരും അസോസിയേഷനുകളും കാന്റീന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ബില്‍ഡിംഗുകളുടെ പ്രവര്‍ത്തനം നിയമപരമാക്കുന്നതുവരെ സ്ഥാവര സ്വത്തുക്കള്‍ ഇടുക്കി എസ്പി ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രവര്‍ത്തനം നിയമാനുസൃതമാക്കിയാല്‍ പോലീസുകാര്‍ക്കുള്ള മെസായി ഈ കെട്ടിടങ്ങളുപയോഗിക്കാം. ഒരു കമ്മിറ്റി രൂപീകരിച്ച് അക്കൗണ്ടുകള്‍ ഓഡിറ്റു ചെയ്യണമെന്നും റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കമെന്നും പറയുന്ന റിപ്പോര്‍ട്ട് പോലീസുകാരെ ആരെയും മെസ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പാടില്ലെന്നും ഇതിനായി ദിവസ വേതനത്തിന് ആളെ നിയമിക്കാമെന്നും വ്യക്തമാക്കുന്നു. നിലവില്‍ റിപ്പോര്‍ട്ട് ഡിജിപിയുടെ പരിഗണനയിലാണ്.

Tags: പോലീസ്Canteen
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

സെക്രട്ടേറിയറ്റ് കാന്റീനില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം, ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

Kerala

ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീൻ അടച്ചുപൂട്ടി, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല

Kerala

ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന, 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര ഇറാനിയൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു , ആണവ പദ്ധതിയെ എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിക്കാം 

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies