Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുതിരാനിലെ കുരുക്ക് നീളും; തുരങ്ക നിര്‍മ്മാണം പുനരാരംഭിച്ചില്ല, കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ 9ന് ചര്‍ച്ച

ശമ്പള കുടിശികയുടെ കാര്യത്തില്‍ കരാര്‍ കമ്പനി വ്യക്തമായ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പറയുന്നു. പ്രഗതി ഗ്രൂപ്പിനെ മാറ്റി വൈഷ്ണവി ഇന്‍ഫ്രാസ്ട്രക്ചറിനു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നുവെങ്കിലും നിലവില്‍ ദേശീയപാത കരാര്‍ കമ്പനി തന്നെയാണ് തുരങ്ക നിര്‍മ്മാണം നടത്തുന്നത്

Janmabhumi Online by Janmabhumi Online
Jan 5, 2021, 12:29 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: തൊഴിലാളി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഇന്നലെയും പുനരാരംഭിച്ചില്ല. പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി ഇരട്ട തുരങ്കങ്ങളില്‍ ഒരെണ്ണം ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് കരാര്‍ കമ്പനിക്ക് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മുതല്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ രാവിലെ തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തിവെച്ചു.

ശമ്പള കുടിശികയുടെ കാര്യത്തില്‍ കരാര്‍ കമ്പനി വ്യക്തമായ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പറയുന്നു. പ്രഗതി ഗ്രൂപ്പിനെ മാറ്റി വൈഷ്ണവി ഇന്‍ഫ്രാസ്ട്രക്ചറിനു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നുവെങ്കിലും നിലവില്‍ ദേശീയപാത കരാര്‍ കമ്പനി തന്നെയാണ് തുരങ്ക നിര്‍മ്മാണം നടത്തുന്നത്. എട്ടു മാസം തുടര്‍ച്ചയായി മുടങ്ങി കിടന്ന ദേശീയപാത നിര്‍മ്മാണം നവം.21ന് പുനരാരംഭിച്ചെങ്കിലും ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ജീവനക്കാരും താത്കാലിക തൊഴിലാളികളും വാഹന ഉടമകളും താമസിയാതെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ശമ്പള കുടിശികയും വാഹനങ്ങളുടെ വാടകയും ഉള്‍പ്പെടെ 45 കോടി രൂപ നിര്‍മ്മാണ കമ്പനി നല്‍കാനുണ്ട്.

എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കല്‍, അഗ്നിസുരക്ഷാ പൈപ്പും സുരക്ഷാ ക്യാമറകളും സ്ഥാപിക്കല്‍, ഉരുക്കുപാളി ഘടിപ്പിച്ച് കോണ്‍ക്രീറ്റിടല്‍, ട്രാഫിക് ലൈന്‍ വരയ്‌ക്കലും റോഡിന്റെ പ്രതലം വൃത്തിയാക്കല്‍, അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കല്‍, തീയണയ്‌ക്കാന്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കലും പൈപ്പിടലും, കണ്‍ട്രോള്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കല്‍, മല തട്ടുകളാക്കി കോണ്‍ക്രീറ്റിട്ട് ഉരുക്കുവല സ്ഥാപിക്കല്‍, ഇരുഭാഗങ്ങളിലും അപകടകരമായ രീതിയിലുള്ള കല്ലും മണ്ണും നീക്കല്‍ എന്നീ ജോലികളാണ് തുരങ്കത്തിന് അകത്തും പുറത്തുമായി ഇനിയും പൂര്‍ത്തിയാക്കാനുള്ളത്. ശമ്പള കുടിശികയുടെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവെന്ന നിലപാടിലാണ് തൊഴിലാളികള്‍.

അതിനിടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ദേശീയപാത അധികൃതരുമായി ചര്‍ച്ച നടത്തും. ഒമ്പതിന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇതിനു ശേഷം 11ന് തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ എംപിമാരായ ടി.എന്‍ പ്രതാപന്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് എന്നിവരെ പങ്കെടുപ്പിച്ച് മേഖലാതല അവലോകന യോഗം നടത്തും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദേശീയപാതയുടെയും കുതിരാനിലെ ഇരട്ടതുരങ്കത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി യോഗം വിളിച്ചു കൂട്ടിയത്.

Tags: തുരങ്കംKuthiran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

News

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

India

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026-ല്‍ തുറക്കും; മറ്റൊരു വികസനനാഴികക്കല്ല് കൂടി താണ്ടി മോദി സര്‍ക്കാര്‍

Thrissur

കുതിരാന്‍ തുരങ്കത്തിന് സമീപം പാലത്തില്‍ വീണ്ടും വിള്ളല്‍; പൊളിച്ചുപണി നടന്നത് 60ലധികം തവണ, പാലങ്ങളുടെ ജോയിന്റുകള്‍ പൊളിയുന്നത് നിത്യസംഭവം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; പിതാവിന് 84കോടിയുടെ സ്വത്ത്; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies