Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്മ മനസ്സിന്റെ പാട്ടുകാരി

അഗതിയായ പെണ്‍കുഞ്ഞ്, അനാഥ ഗര്‍ഭം പേറുന്ന യുവതി, വേശ്യാത്തെരുവില്‍ വില്‍പ്പനയ്‌ക്കുവച്ചിരിക്കുന്ന സ്ത്രീ, മാനസിക വിഭ്രമത്തിനടിപ്പെട്ട വിധവ, ബലാത്സംഗത്തിന് വിധേയയായ കുഞ്ഞ്, അമ്മ ഉപേക്ഷിച്ച പൈതല്‍....സുഗതകുമാരി അവരുടെയെല്ലാം തീവ്രവേദന തന്നിലേക്കാവാഹിച്ച് കവിതയെഴുതി. അവരെ സംരക്ഷിക്കാന്‍ കൂടൊരുക്കി.

Janmabhumi Online by Janmabhumi Online
Dec 24, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

”പേടിയാണമ്മേ, വരൂ നീ

എനിക്കിനിത്തീരവയ്യമ്മേ,

വരൂ വേഗം, എന്തൊരു ദാഹമാണമ്മേ..!”

അമ്മയെ വിളിച്ചുകരയുന്ന കുട്ടിയുടെ വികാരം സുഗതകുമാരി വര്‍ഷങ്ങള്‍ക്ക് മുമ്പ് കവിതയില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് നമുക്കിടയിലെ ഓരോ കുട്ടിയുടെയും തേങ്ങലായി. സംരക്ഷണമില്ലാത്ത, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത ഓരോ കുട്ടിയുടേയും തേങ്ങല്‍. വേദനയനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന അമ്മമനസ്സായിരുന്നു സുഗതകുമാരിക്ക്.

‘ആര്‍ദ്രതയുടെഗായത്രി’ എന്നാണ് സുഗതകുമാരിയെ അയ്യപ്പ പണിക്കര്‍ വിശേഷിപ്പിച്ചത്. ദുഃഖവും ദുരിതവും ദുരന്തവുമനുഭവിക്കുന്ന സ്ത്രീയുടെ നാവായി അവര്‍ മാറി. അപമാനിക്കപ്പെടുന്ന സ്ത്രീയുടെ ആത്മാലാപം കവിതയായപ്പോള്‍ ആ സ്ത്രീക്ക്  നീതിയും സംരക്ഷണവും ലഭിക്കാന്‍ അവര്‍ തെരുവിലിറങ്ങി. ആദ്യകവിതാ സമാഹാരമായ മുത്തുച്ചിപ്പിയിലെ ‘അഭയാര്‍ത്ഥിനി’ എന്ന കവിത മുതല്‍ ‘മണലെഴുത്ത്’ എന്ന കവിതാസമാഹാരത്തിലെ ‘വനിതാ കമ്മീഷന്‍’ വരെയുള്ള കവിതകളില്‍ സ്ത്രീക്കുവേണ്ടിയുള്ള പോരാട്ടമുണ്ട്. കുഞ്ഞുങ്ങള്‍ക്കായുള്ള കരുതലുണ്ട്.

അഗതിയായ പെണ്‍കുഞ്ഞ്, അനാഥ ഗര്‍ഭം പേറുന്ന യുവതി, വേശ്യാത്തെരുവില്‍ വില്‍പ്പനയ്‌ക്കുവച്ചിരിക്കുന്ന സ്ത്രീ, മാനസിക വിഭ്രമത്തിനടിപ്പെട്ട വിധവ, ബലാത്സംഗത്തിന് വിധേയയായ കുഞ്ഞ്, അമ്മ ഉപേക്ഷിച്ച പൈതല്‍….സുഗതകുമാരി അവരുടെയെല്ലാം തീവ്രവേദന തന്നിലേക്കാവാഹിച്ച് കവിതയെഴുതി. അവരെ സംരക്ഷിക്കാന്‍ കൂടൊരുക്കി.  

‘ലജ്ജതോന്നിപ്പോ,യെന്റെ

സോദരീ നിന്നോടൊപ്പം

ദുഃഖിതമാണെന്‍ സ്‌നേഹ-

പൂര്‍ണ്ണമാം മനുഷ്യത്വം

ഹൃത്തിനാല്‍ പുണരട്ടെ

നിന്നെ ഞാന്‍, കരത്താല-

ല്ലത്രയുന്നതമല്ലോ നിന്ദ്യ-

മെന്‍ മനുഷ്യത്വം!’

വീട്ടില്‍ ഭക്ഷണം യാചിച്ചെത്തിയ അഭയാര്‍ത്ഥി സ്ത്രീയെ മനസാ തഴുകുകയാണ് കവി. ബംഗാളില്‍ നിന്ന് അഭയാര്‍ത്ഥിയായി എത്തിയ അവളുടെ കൈകളിലേക്ക് നാണയമെറിഞ്ഞു കൊടുത്തപ്പോഴും അവളുടെ ആവശ്യം തീരുന്നില്ല. ഇത്തിരി ഭക്ഷണം വേണം, ഉടുക്കാനൊരു സാരിയും. അഭയാര്‍ത്ഥിനി എന്ന കവിത കണ്ണുനനയ്‌ക്കും.

കയ്യിലെ ഒറ്റവളയില്‍ നോക്കി സങ്കടപ്പെടുന്ന ബാലികയായ അമ്മയുടെ ദയനീയതയാണ് ‘ഒറ്റവള’ എന്ന കവിത. മറ്റേ കയ്യില്‍ കൂടി ഒരു വളയുണ്ടായിരുന്നെങ്കിലെന്നാണ് അവളുടെ ആഗ്രഹം. അവളുടെ അടുത്തിരിക്കുന്ന തുണിക്കെട്ടനങ്ങുന്നു. അതിലൊരു കുഞ്ഞ്…

‘അപ്പുറത്തൊരു തുണി-

ക്കെട്ടൊന്നു ചലിക്കുന്നു

കൊച്ചൊരു മുഖം പൊങ്ങി

വരുന്നു വിശപ്പോടെ

ഉണര്‍ന്നു മനോരാജ്യം-

വിട്ടുബാലിക, ചെന്നു

കുനിഞ്ഞു മാറില്‍ ചേര്‍ത്തു

പിടിപ്പൂ കിടാവിനെ…’

കൗമാര കൗതുകത്തോടൊപ്പം മാതൃത്വവും പേറേണ്ടിവരുന്ന സ്ത്രീകളുടെ നിസ്സഹായതയാണ് കരള്‍പി

ളര്‍ക്കും വിധം സുഗതകുമാരി ആവിഷ്‌കരിക്കുന്നത്. കേഴുന്ന പൈതലിനെ ചുംബിച്ചും താലോലിച്ചും താരാട്ടുപാടിയും ഒഴിഞ്ഞ വലംകയ്യിനെ നോക്കി ദുഃഖിച്ചും നടന്നു മറയുന്ന ബാലികയായ അമ്മയുടെ ചിത്രം മനസ്സില്‍ നിന്നും മായാത്ത വിധമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

മദിരാശിയിലെ തെരുവില്‍ പുരുഷനുമായി വിലപേശി നില്‍ക്കുന്ന മുഖത്ത് ശിശുഭാവമുള്ള പെണ്ണിനെയാണ് ‘സാരേ ജെഹാംസെ അച്ഛാ…’ എന്ന കവിതയില്‍ ആവിഷ്‌കരിക്കുന്നത്.

”മനം മുറിഞ്ഞ് ചോരത്തുള്ളി

യിറ്റു വീഴുന്നു കുഞ്ഞേ,

കാതരമാമെന്‍ മന

സ്സിവളെ തലോടുന്നു

താരുപോലൊരു പൈതല്‍,

അറിവില്ലാത്തോള്‍, പാവം…”

ഇവളെ കുളിപ്പിച്ച് വാര്‍മുടി മിനുക്കി സ്‌കൂള്‍ യൂണിഫോം അണിയിച്ച് പുസ്തകക്കെട്ടുമായി സ്‌കൂളിലേക്ക് അയച്ചാല്‍ ഉഷസ്സുപോലെ പ്രകാശിക്കുമെന്ന് കവി പറയുന്നു. ”ഇതെഴുതാന്‍ ലോകത്തേക്കും, സുന്ദരമാകും ദേശം!…” അത്തരമൊരു ഭാവിക്കായി എത്രനാള്‍ കാത്തിരിക്കണമെന്ന വിലാപവും കൂടിയാണ് കവിത. പിഴച്ചുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കുന്ന തീരാ സങ്കടങ്ങളും സ്വപ്‌നങ്ങളുമാണ് ‘പെണ്‍കുഞ്ഞ്-90’ എന്ന കവിതയിലെ പ്രതിപാദ്യം.  

മന്ദബുദ്ധിയായ മകളെക്കുറിച്ചുള്ള ഒരമ്മയുടെ ആകുലതകളാണ് ‘കൊല്ലേണ്ടതെങ്ങനെ’  എന്ന കവിതയില്‍. അച്ഛനുപേക്ഷിച്ചു പോയ ആ കുഞ്ഞിന് താങ്ങുംതണലും അമ്മയാണ്. പ്രായമായ അമ്മ. താനില്ലാത്ത അവസ്ഥയില്‍ മകളുടെ നിലനില്‍പ്പിനെ കുറിച്ചു ചിന്തിക്കുന്നു. ”ആകാതെയായി കഠിനം പണിയൊന്നു, മമ്മ/പോകാറുമായി, മകളെ തുണയാരു നാളെ…” എന്നു വിലപിക്കുന്നു.

‘ആരൂട്ടുമാരുകഴുകി തുടച്ചുറക്കു-

മാരീ മുടിച്ചുരുള്‍കള്‍ ചീകിയൊതുക്കി വെക്കും

ആരീയഴുക്കുകളെടുത്തിടുമെന്നു,മെന്റെ

യാരോമലിന്നിരുളിലാരു കരംപിടിക്കും?

കാര്യംവിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോ

ളാരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചുകൊള്ളും?

ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാ

നാരുണ്ടു ദൈവവുമൊരമ്മയുമെന്നി മന്നില്‍!’

തീരാവേദന നല്‍കിക്കൊണ്ട് കൂരിരിട്ടും കണ്ണീരുമായി ചില കുഞ്ഞുങ്ങള്‍ പിറക്കുന്നതെന്തുകൊണ്ടാണ്?. അമ്മയുടെ ദുഃഖം അണപൊട്ടി ഒഴുകുന്നു. അമ്മയെന്നു വിളിക്കാതെ ആ കുഞ്ഞ് അമ്മയ്‌ക്കൊപ്പം മുപ്പത്തിയേഴുകൊല്ലം ജീവിച്ചു. അമ്മയാത്രയാകുമ്പോള്‍ എങ്ങനെ അവളെ തനിച്ചാക്കി പോകും?  

‘പൊന്നോമനേ, വെടികയില്ല, തനിച്ചു നിന്നെ

യിന്നോളമെന്റെ യെരിനെഞ്ഞിലണച്ചു പോറ്റി

ഒന്നായ് നമുക്കുമിവിടം വെടിയേണമെന്നേ

യമ്മയ്‌ക്കു തോന്നി, വഴിയില്ല, പൊറുക്കു തങ്കം…’

കൊല്ലേണ്ടതെങ്ങനെ എന്നാണവര്‍ ആലോചിക്കുന്നത്. നോവാതെ, വേവാതെ, എല്ലാം മറക്കുന്നൊരുറക്കമായി ഞങ്ങള്‍ക്ക് പോകാനിയിരുന്നെങ്കില്‍! വേദനക്കടലിന്നപ്പുറത്തെത്തുമ്പോഴെങ്കിലും എന്നോമല്‍ ആദ്യമായി അമ്മ എന്നു വിളിക്കാതിരിക്കില്ല.

‘ആ വിളിയില്‍ ഞാന്‍  

മുങ്ങീടവേ, കണ്‍നിറ

ഞ്ഞെന്നൊപ്പം കുളിരാര്‍ന്നു

നിന്നരുളുമേ

ഹാ! ലോകമാതാവുമേ!’

ആ അമ്മ സമാശ്വസിക്കുന്നതിങ്ങനെയാണ്. ആര്‍ക്കും ഉത്തരം നല്‍കാനാകാത്തൊരു ചോദ്യം കൂടി അവര്‍ ചോദിക്കുന്നു…

‘രാവും നിലാവുമഴകും പുലരിത്തുടിപ്പും

പൂവും ചമച്ച കര, മെന്തിനു തീര്‍ത്തു നമ്മെ?’

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

World

ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ നിഷ്കരുണം വധിക്കും ; ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലറെ തൂക്കിലേറ്റി

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിക്കുന്നു
Thiruvananthapuram

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

Thiruvananthapuram

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

India

കർണാടകയിൽ കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി

പുതിയ വാര്‍ത്തകള്‍

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

‘എന്നിട്ട് എല്ലാം ശരിയായോ’ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍  ജോഫ്ര ആര്‍ച്ചര്‍ കളിക്കും

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

നേമം സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട്: നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടത് വിരമിച്ച ജീവനക്കാരന്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 55?

ഹിമാചലിലെ മേഘ വിസ്ഫോടനം : മരിച്ചവരുടെ എണ്ണം അഞ്ചായി ; മണാലിയിലടക്കം നിരവധി പേരെ കാണാതായി

നെതന്യാഹുവിനെതിരെ വിചാരണ ഉടന്‍ റദ്ദാക്കണമെന്ന് ട്രംപ്

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍: പ്രദര്‍ശനം ഇന്ദിരാഗാന്ധി സെന്ററിലായത് ആലോചനാമൃതം: രാജീവ് ചന്ദ്രശേഖര്‍

‘ ഒരുപാട് അന്വേഷിച്ചു , കണ്ടെത്താനായില്ല, അവസരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഖമേനിയെയും കൊല്ലുമായിരുന്നു’ ; ഇസ്രായേൽ പ്രതിരോധ മന്ത്രി 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'ദി എമര്‍ജന്‍സി ഡയറീസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഭരണഘടനഹത്യാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിര്‍വഹിച്ചപ്പോള്‍. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഗജേന്ദ്രസിങ് ശെഖാവത്ത്, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവര്‍ സമീപം

അടിയന്തരാവസ്ഥ ചരിത്രത്തിലെ ഒരു അധ്യായമായി മാത്രമല്ല, ഭാവി തലമുറകള്‍ക്കുള്ള മുന്നറിയിപ്പായും രാഷ്‌ട്രം ഓര്‍ക്കണം: അമിത്ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies