Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രമേശന്‍ നായരുടെ നാക്ക് പൊന്നാവണം; യാദവവംശം മോശം വംശമല്ല; പ്രപഞ്ചത്തെ കാത്ത വംശം; ദുഷ്ടന്മാരെ തീര്‍ത്ത വംശം

യാദവവംശം മോശം വംശമല്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പിറന്ന വംശമാണത്. ഒരു യുഗമത്രയും പ്രപഞ്ചത്തെ കാത്തുപോന്ന വംശം പൂതനയെ, ചാണൂരനെ, മുഷ്ടികനെ, കംസനെ, ശിശുപാലനെ, നരകാസുരനെ മുതല്‍ എല്ലാ കാലത്തെയും ദുര്യോധനബാലന്മാരെ അവസാനിപ്പിച്ച വംശമാണത്. ധര്‍മ്മത്തിന്റെ രക്ഷയ്‌ക്കായി ശംഖമൂതിയവന്റെ, കാലത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ത്ഥന് സാരഥിയായവന്റെ വംശമാണത്... ജന്മോദ്ദേശ്യം പൂര്‍ത്തീകരിച്ചല്ലാതെ പിന്മാറാത്തവന്റെ വംശമാണത്...

എം.സതീശൻ by എം.സതീശൻ
Dec 20, 2020, 03:36 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

തമ്മിലടിച്ച് തുലഞ്ഞുപോകും യാദവ വംശമെന്ന, ചെന്നിത്തല രമേശന്‍ നായരുടെ അതിമോഹം എന്തായാലും തല്‍ക്കാലത്തേക്ക് നാലായി മടക്കി പരണത്ത് വെക്കുന്നതാവും നല്ലത്. അടിച്ചും അടിമപ്പണി ചെയ്തും മുടിഞ്ഞത് രമേശന്‍ നായരുടെ കുറുനരി വംശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട ദിവസമാണ് കടന്നുപോയത്. രാഷ്‌ട്രീയമാണെന്നാണ് പറയുന്നത്. ഉണ്ടായിരുന്ന സീറ്റത്രയും വിജയന്റെ മടയില്‍ കൊണ്ടുപോയിക്കൊടുത്ത് സ്വയം തുലഞ്ഞവന്റെ നിലവിളിയിലും ആ പഴയ വെറി മായുന്നില്ല.  

അടിമുടി പൊളിഞ്ഞടുങ്ങിയിട്ടും പിന്നെയും കാറിക്കൂവുന്നത് സംസ്ഥാനത്ത് ബിജെപിക്ക് പ്രസക്തിയില്ലെന്നാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് വോട്ട് വില്‍ക്കുക എന്നത് ചെന്നിത്തലയന്‍ പോളിസിയാകാം. അവിടെയുമിവിടെയുമൊക്കെ വോട്ട് മറിക്കല്‍ പണ്ടേ ശീലമാക്കിയ സിപിഎം എന്തെങ്കിലും എറിഞ്ഞുതന്നേക്കും എന്ന് ആര്‍ത്തി കാട്ടുന്നതിലും തെറ്റില്ല. തെളിഞ്ഞുകത്തുന്ന വിളക്ക് കെടുത്താനിറങ്ങി സ്വയം തുലയുന്ന വണ്ടായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാറുന്നതില്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പട്ടാട കാണുന്നവരും ഉണ്ടാകും. പക്ഷേ ചെന്നിത്തലയ്‌ക്കും കൂട്ടര്‍ക്കും സ്വയം തുലയാമെന്നതല്ലാതെ ഈ വിളക്ക് കെടുത്താനാകില്ലെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു. പട്ടാടയല്ല, പട്ടടയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവര്‍ കരുതിവെച്ചത്.

ത്രിതല തെരഞ്ഞെടുപ്പ് സെമിഫൈനലാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഫൈനല്‍ ഇനി വരുമെന്ന് സാരം. അതിനുള്ള മുന്നൊരുക്കമായാണ് മുസ്ലീം ലീഗിനെ മടിയിലിരുത്തിക്കൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിയുമായി രമേശന്‍ നായര്‍ സംബന്ധം കൂടിയത്. തരം പോലെ ആരുമായും എന്തുമാകാമെന്ന നിലയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി താണുപോയതിന്റെ തെളിവായിരുന്നു അത്. കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ നിറഞ്ഞ കേരള രാഷ്‌ട്രീയത്തില്‍ നാല് വോട്ട് കിട്ടാന്‍ ആരെയും കൂടെ കൂട്ടാമെന്ന ന്യായമാണ് വിജയനും ചെന്നിത്തലയും മത്സരിച്ച് പയറ്റുന്നത്. മോദിപ്പേടി എന്ന ഉമ്മാക്കി കാണിച്ചുള്ള വിരട്ടലും വിലപേശലുമൊന്നും പഴയതുപോലെ നാട്ടില്‍ ചെലവാകുന്നില്ല. പിന്നെ ഇരുട്ടുവാക്കിനുള്ള കൂടിക്കാഴ്ചകള്‍ വഴി തോര്‍ത്ത് പൊത്തി വോട്ടുറപ്പിക്കുന്ന തരംതാണ കങ്കാണിപ്പണിക്കാണ് ഇരുകൂട്ടരും തയ്യാറായത്.

ലീഡര്‍മാരുടെ സ്ഥാനത്ത് ഡീലര്‍മാരാണ് നിറയുന്നത്. തനി ബ്രോക്കര്‍മാരാണ് അരങ്ങുവാഴുന്നത്. താക്കോല്‍സ്ഥാനം തേടി ചെന്നിത്തല അലഞ്ഞുനടന്ന കാലം മലയാളി മറന്നിട്ടില്ല. അധികാരക്കസേരയിലേറാന്‍ ആരുടെ തോളിലും കയ്യിടും വിധം ആക്രാന്തമുണ്ട് ആ ശരീരഭാഷയില്‍. പറഞ്ഞുവന്നത് വിജയനും ചെന്നിത്തലയും ഇരുമെയ്യും ഒറ്റക്കരളുമാവാന്‍ അധികസമയം വേണ്ടെന്നുതന്നെയാണ്. ഏറിയാല്‍ നാല് മാസത്തിനുള്ളില്‍ അത് സംഭവിക്കും. വയനാട്ടിലെ പ്രധാനമന്ത്രിക്കൊപ്പം ബ്രണ്ണന്‍ വാളുമൂരി വിജയന് തമിഴ്‌നാട്ടില്‍ പോയി ഉളുപ്പില്ലാതെ നില്‍ക്കാമെങ്കില്‍ പിന്നെ ചെന്നിത്തലയൊക്കെ എന്ത്…..!  

കാരാട്ട് ഫൈസലിന്റെ കൂപ്പര്‍ റാലിയില്‍ ചെങ്കൊടി നിറഞ്ഞതിന്റെ കാരണം തിരക്കുമ്പോള്‍ അറിയാം വിജയന്റെ വിധേയത്വം. സിപിഎമ്മുകാരന്റെ സ്ഥാനാര്‍ത്ഥിക്ക് വട്ടപ്പൂജ്യമായിരുന്നു അവിടെ വോട്ട്. സ്ഥാനാര്‍ത്ഥി പോലും വോട്ട് ചെയ്യാത്ത വിധം ദയനീയമായ വിധേയത്വമാണ് വിജയന് ഇക്കൂട്ടരോട്…. അപ്പോള്‍പ്പിന്നെ ചെന്നിത്തലയുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ല. സവര്‍ണ വര്‍ഗീയ ഫാസിസത്തെ ചെറുക്കുന്നതിനുള്ള ജനകീയപോരാട്ടം എന്നൊരു മാസ് തലക്കെട്ടുകൊടുത്താല്‍ സൈബര്‍ സഖാക്കള്‍ക്ക് കുളിരുകോരും. പിന്നെ തലങ്ങും വിലങ്ങും പോരാട്ടത്തിന്റെ പാട്ടും കളിയുമാകും.

പങ്കാളിത്ത ജനാധിപത്യം എന്നൊക്കെ പറയുന്നത് ഇതിനെയാണ്. ടിപിയെ കൊന്നവനെത്തേടിയുള്ള ചെന്നിത്തലയുടെ പരക്കം പാച്ചില്‍, സോളാറില്‍ വിജയന്‍ മുദ്രാവാക്യം വിളിക്കുന്നതുവരെ. സോളാര്‍ കേസിലെ അന്വേഷണം, ചെന്നിത്തല ലാവ്‌ലിന്‍ എന്ന് കൂവുന്നതുവരെ…. രണ്ടുപേരും കോന്തലയില്‍ തൂക്കിയിട്ടുണ്ട് പരസ്പരം വെയ്‌ക്കാനുള്ള പാരകള്‍…  

മോദിസ്പര്‍ശത്തില്‍ രാജ്യമൊട്ടാകെ താമരക്കാലമാണ്. ഇത് കേരളമാണ് എന്ന് ചെന്നിത്തലയും വിജയനും ആക്രോശിക്കുന്നത് മടിയില്‍ കനവും ഉള്ളില്‍ ഭയവുമുള്ളതുകൊണ്ടാണ്. കേരളത്തില്‍ താമര വിരിയില്ലെന്നും ബിജെപിയെ മലയാളികള്‍ കൊടിലു കൊണ്ടുപോലും തൊടില്ലെന്നുമൊക്കെയാണ് വായ്‌ത്താരി. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടും ഞെളിഞ്ഞുനില്‍ക്കാനുള്ള കൊതി സമ്മതിക്കണം.  

ചെന്നിത്തലയും വിജയനും തല്‍ക്കാലം ഈ യാദവവംശത്തെ ഭയക്കണം. പണ്ടും അങ്ങനെയാണ്. യാദവവംശമെന്നത് ചെന്നിത്തല കരുതുന്നത് പോലെ അത്ര മോശം വംശമല്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പിറന്ന വംശമാണത്. ഒരു യുഗമത്രയും പ്രപഞ്ചത്തെ കാത്തുപോന്ന വംശമാണത്. എണ്ണിയാലൊടുങ്ങാത്ത ധീരന്മാര്‍ പിറന്ന വംശമാണത്. പുരാണവും ചരിത്രവും വര്‍ത്തമാനവും രോമാഞ്ചം കൊള്ളുന്ന ഐതിഹാസിക ഗാഥകള്‍ക്ക് ഉറവിടമായ വംശമാണത്. പൂതനയെ, ചാണൂരനെ, മുഷ്ടികനെ, കംസനെ, ശിശുപാലനെ, നരകാസുരനെ മുതല്‍ എല്ലാ കാലത്തെയും ദുര്യോധനബാലന്മാരെ അവസാനിപ്പിച്ച വംശമാണത്. ധര്‍മ്മത്തിന്റെ രക്ഷയ്‌ക്കായി ശംഖമൂതിയവന്റെ, കാലത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ത്ഥന് സാരഥിയായവന്റെ വംശമാണത്… ജന്മോദ്ദേശ്യം പൂര്‍ത്തീകരിച്ചല്ലാതെ പിന്മാറാത്തവന്റെ വംശമാണത്… അക്കണക്കിന് രമേശന്‍ നായരുടെ നാക്ക് പൊന്നാവണം.

Tags: bjpcongressയുഡിഎഫ്രമേശ് ചെന്നിത്തല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

India

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

India

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

Ernakulam

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies