Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബംഗാളില്‍ മമതയുടെ അക്രമവാഴ്ച

മൂന്നര പതിറ്റാണ്ടുകാലത്തോളം ഇടതുപാര്‍ട്ടികള്‍ ഭരിച്ചുമുടിച്ച ബംഗാളില്‍ മാതാവ്, മണ്ണ്, മനുഷ്യര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മമതാ ബാനര്‍ജിയുടെ ഭരണം സംസ്ഥാനത്തിന് ശാപമായി മാറുന്നതാണ് പിന്നീട് കണ്ടത്. പ്രതിപക്ഷ ബഹുമാനമോ വികസന സങ്കല്‍പ്പമോ തൊട്ടുതീണ്ടാത്തവിധം മറ്റൊരു ഏകാധിപത്യ വാഴ്ചയ്‌ക്ക് തുടക്കംകുറിക്കുകയാണ് മമത ചെയ്തത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2020, 05:00 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാള്‍ അക്രമങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുമുള്ള കൈലാസ് വിജയവര്‍ഗ്യക്കും മറ്റും പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവം. മമതാ ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറിലേക്ക് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആസൂത്രിതമായ ഈ ആക്രമണം നടത്തിയ ശേഷം ബിജെപിക്കെതിരെ ആരോപണമുന്നയിക്കുകയാണ് മുഖ്യമന്ത്രി മമത ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്താനുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മമത. ബിജെപി നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. നിയമപരമായി ഇതിനൊക്കെയുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്നിരിക്കെ അത് അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് മമത. എങ്ങനെയും ഒരു ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവര്‍ നോക്കുന്നത്. ഭരണ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത ജനവിരുദ്ധ ഭരണമാണ് പത്ത് വര്‍ഷമായി മമത നടത്തുന്നത്.

ഇത് ആദ്യമായല്ല ബിജെപി നേതാക്കള്‍ക്കെതിരെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ആക്രമണം നടത്തുന്നത്. ബിജെപിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന അക്രമികളുടെ ഒരു കൂടാരമായി മാറിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്ക് വെല്ലുവിളിയാണെന്നു തോന്നുന്ന ആരെയും ആക്രമിക്കാനും കൊലപ്പെടുത്താനും അനുവാദം നല്‍കിയിരിക്കുന്നതുപോലെയാണ് മമത പെരുമാറുന്നത്. അക്രമികള്‍ ഗവര്‍ണര്‍ക്കെതിരെ തിരിയുന്ന അവസ്ഥപോലുമുണ്ടായി. സംസ്ഥാനം അരാജകത്വത്തിലേക്ക് വഴുതി വീഴുമ്പോള്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കാതെ ശക്തമായി പ്രതികരിക്കുന്നതാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമതയുടെ കണ്ണിലെ കരടായത്. തന്റെ ഭരണത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും, അങ്ങനെ ചോദ്യം ചെയ്യുന്നവര്‍ക്ക് ബംഗാളില്‍ ജീവിക്കാന്‍ അവകാശമില്ലെന്നുമാണ് മമതയുടെ ഭാവം. ശാരദാ ചിട്ടി തട്ടിപ്പും വികസന ഫണ്ടില്‍നിന്ന്    തൃണമൂല്‍ നേതാക്കള്‍ വിഹിതം പറ്റുന്നതുമുള്‍പ്പെടെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് ഭരണം. ശാരദാ ചിട്ടി തട്ടിപ്പിന്റെ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് കണ്ടപ്പോഴാണ് ഇതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരുമായി മമത ഏറ്റുമുട്ടാനിറങ്ങിയത്.

മൂന്നര പതിറ്റാണ്ടുകാലത്തോളം ഇടതുപാര്‍ട്ടികള്‍  ഭരിച്ചുമുടിച്ച ബംഗാളില്‍ മാതാവ്, മണ്ണ്, മനുഷ്യര്‍ എന്നര്‍ത്ഥം വരുന്ന മാ മതി മാനുഷ് മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മമതാ ബാനര്‍ജിയുടെ  ഭരണം സംസ്ഥാനത്തിന് ശാപമായി മാറുന്നതാണ് പിന്നീട് കണ്ടത്. പ്രതിപക്ഷ ബഹുമാനമോ വികസന സങ്കല്‍പ്പമോ തൊട്ടുതീണ്ടാത്തവിധം മറ്റൊരു ഏകാധിപത്യ വാഴ്ചയ്‌ക്ക് തുടക്കംകുറിക്കുകയാണ് മമത ചെയ്തത്. രാഷ്‌ട്രീയ എതിരാളികളായിരുന്ന ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും സംഘടനാപരമായും രാഷ്‌ട്രീയമായും അപ്രസക്തമായതോടെ മമതയുടെ അഹങ്കാരം ഇരട്ടിച്ചു. ഇതിനെ വെല്ലുവിളിച്ച് ബിജെപി രാഷ്‌ട്രീയ ശക്തിയായി ഉയര്‍ന്നതോടെ സാരിയുടുത്ത ഹിറ്റ്‌ലര്‍ക്ക് ഉറക്കം നഷ്ടമായി. തൃണമൂലില്‍ നിന്ന് നേതാക്കളുടെ കുത്തൊഴുക്കുതന്നെയാണ് ബിജെപിയിലേക്കുണ്ടായത്. അധികാരത്തിന്റെ ബലത്തില്‍ കൊണ്ടുനടക്കുന്ന സ്വന്തം പാര്‍ട്ടിയിലും  മമത ഒറ്റപ്പെട്ടിരിക്കുകയാണ്. അനന്തരവനെ പിന്‍ഗാമിയാക്കാനുള്ള നീക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മമതയോട് ഇടഞ്ഞിരിക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 എംപിമാരെയും 40ലേറെ ശതമാനം വോട്ടും നേടി ബിജെപി കുതിച്ചപ്പോള്‍ മമതയ്‌ക്ക് സമനിലതെറ്റി. വെറും നാല് സീറ്റും മൂന്നു ശതമാനത്തില്‍ താഴെ വോട്ടും മാത്രമാണ് തൃണമൂലിന് ബിജെപിയെക്കാള്‍ അധികം നേടാനായത്. ഇതോടെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയായി മാറി.  മോദി തരംഗം അലയടിക്കുന്ന ബംഗാളില്‍ മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നതാണ് മമതയെ കുപിതയാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.