Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ഥാനാര്‍ത്ഥിയുടെ പേരിലല്ല കാര്യം; പ്രതിഫലിക്കേണ്ടത് ആശയം; വേറിട്ട പോസ്റ്ററുകളുമായി യാഗ ശ്രീകുമാര്‍ സെഞ്ച്വറിയിലേക്ക്

രണ്ടാഴ്ച കൊണ്ട് ചെയ്തത് 84 പോസ്റ്ററുകള്‍. ബഹുഭൂരിപക്ഷവും ബിജെപിയുടേതെങ്കിലും എല്ലാ പാര്‍ട്ടികളുടേയും പോസ്റ്ററുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ സെഞ്വറി യിലേക്കാണ് യാഗയുടെ പോക്ക്.

Janmabhumi Online by Janmabhumi Online
Dec 6, 2020, 09:50 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  തെരഞ്ഞെടുപ്പ്്  പോസ്റ്ററില്‍  സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ആയിരിക്കും ഏറ്റവും വലിപ്പത്തിലും പ്രാധാന്യത്തിലും കൊടുക്കുക.  അതാണ്  കീഴ് വഴക്കം.  വര്‍ഷങ്ങളായി പോസ്റ്ററുകള്‍ ചെയ്ത് കൈ തഴമ്പിച്ച യാഗാ ശ്രീകുമാര്‍ ഇത്തവണ മാറി ചിന്തിച്ചു.  ആശയത്തിന് പ്രാധാന്യം നല്‍കുക. പോസ്റ്ററില്‍ മുഴച്ചു നില്‍ക്കേണ്ടത് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം. സ്ഥാനാര്‍ത്ഥി അധ്യാപകനാണെങ്കില്‍  ക്‌ളാസ് മുറിയുടെ വികാരം പ്രതിഫലിക്കണം.  വിദ്യാഭ്യാസമാണ്  ഉയര്‍ത്തി കാട്ടുന്നതെങ്കില്‍ പുസ്തകങ്ങളുടെയും കര്‍ഷകനെങ്കില്‍ പച്ചപ്പിന്റേയും പശ്ചാത്തലം. പശ്ചാത്തല ചിത്രങ്ങളിലുടെ മാത്രമല്ല മനോഹരമായ തലവാചകങ്ങളിലൂടെയും അതുണ്ടാക്കുന്നതില്‍ വിജയിച്ചു എന്നിടത്താണ് യാഗാ ശ്രീകുമാറിന്റെ പോസ്റ്ററുകള്‍ വേറിടുന്നത്.

യാഗയുടെ പോസ്റ്ററുകള്‍  ക്‌ളിക്കായി.  രണ്ടാഴ്ച കൊണ്ട് ചെയ്തത് 84 പോസ്റ്ററുകള്‍.  ബഹുഭൂരിപക്ഷവും ബിജെപിയുടേതെങ്കിലും  എല്ലാ പാര്‍ട്ടികളുടേയും  പോസ്റ്ററുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ സെഞ്വറി യിലേക്കാണ് യാഗയുടെ പോക്ക്.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ ശ്രീകുമാര്‍  പത്തു വയസു മുതല്‍ തുടങ്ങിയതാണ് കലാ പ്രവര്‍ത്തനം. പെന്‍സിലും കരിയുംകൊണ്ടെല്ലാം കോറിയ വരകള്‍, പിന്നീട് സംഘടനകളുടെ ചുവരെഴുത്തും പോസ്റ്റര്‍ വരയുമൊക്കെയായി വളര്‍ന്നു. ഒട്ടേറെ പ്രമുഖ പ്രസാധകരുടേയും പുസ്തകങ്ങള്‍ക്ക്  പുറംചട്ട. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ ‘വരയ്‌ക്കുന്ന കുട്ടന്‍’ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് യാഗാ ശ്രീകുമാറായി.  

കേരളത്തിലെ കലാ മേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞ യാഗാ ശ്രീകുമാര്‍   ശില്‍പ്പം രചിക്കും, കൂറ്റന്‍ കലാ നിര്‍മാണം നടത്തും; അത് കലാ സങ്കലനമാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ ആശയം സങ്കല്‍പ്പിക്കും, അത് അപ്പടി രൂപപ്പെടുത്തും.ചെറുതും വലുതുമായ ഒട്ടേറെ കലാ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും യാഗായുടേതായുണ്ടായി.  

തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് പ്രവര്‍ത്തന തട്ടകം മാറ്റിയ യാഗാ ശ്രീകുമാര്‍ അവിടെ  ‘നിര്‍ഭയ’ എന്ന ആര്‍ട്ട് ഗാലറി തുടങ്ങി. ഫൈനാര്‍ട്സ് പഠിച്ച ഇരുപതോളം പേരെ സഹകരിപ്പിച്ചാണ് നീങ്ങുന്നത്. അങ്ങനെ സംരംഭകനും സംഘാടകനും കൂടിയാണ് ഈ കലാകാരന്‍.  

തിരുവനന്തപുരത്ത് എബിപിവി മഹാസമ്മേളനം നടന്നപ്പോള്‍ സമ്മേളന പ്രദര്‍ശന നഗരി തയാറാക്കി. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ രക്തം പുരണ്ട ചരിത്രം യാഗാ പ്രദര്‍ശിപ്പിച്ചു. പാലക്കാട്ട് ആര്‍എസ്എസ് നടത്തിയ സംസ്ഥാന ശിബിരത്തിലെ കലാ പ്രവര്‍ത്തനം യാഗായെ ഏറ്റവും ശ്രദ്ധേയനാക്കി. ആര്‍എസ്എസിന്റെ ചരിത്രം ദൃശ്യരൂപങ്ങളില്‍ ചിത്രവും ശില്‍പ്പവുമായി ശ്രീകുമാര്‍ അവതരിപ്പിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രശംസിച്ചു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ നാലു പരിപാടികള്‍ക്കും യാഗാ ആയിരുന്നു വേദി ഒരുക്കിയത്. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളന നഗരിയില്‍ ചരിത്രം ചിത്രത്തിലാക്കി നടത്തിയ ഗ്യാലറി ശ്രദ്ധിക്കപ്പെട്ടു. പിന്നാലേ കോഴിക്കോട്ട് ബിജെപിയുടെ ദേശീയ സമ്മേളനം നടത്തിയപ്പോള്‍ യാഗായുടെ പ്രദര്‍ശനം ചരിത്ര പ്രസിദ്ധമായി. യാഗായുടെ ഏറ്റവും വലിയ പ്രദര്‍ശനവും പ്രവര്‍ത്തനവും അതായിരുന്നുവെന്നും പറയാം

നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2500 ചതുരശ്ര അടിയില്‍ സിയാലില്‍ സെല്‍ഫികോര്‍ണര്‍ ഒരുങ്ങി. വിമാനയാത്രയ്‌ക്ക് ബോര്‍ഡിങ് പാസെടുത്ത ശേഷം വിമാനത്തില്‍ കയറും മുന്‍പ് അവിടെ ഒരു ക്ലിക്കെടുക്കാതെ പോകുന്ന കേരളീയര്‍ പോലും ചുരുക്കം. കൂത്തമ്പലം, കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയുടെ ശില്‍പം, ആള്‍ വലുപ്പത്തിലുള്ള 18 ചുമര്‍ ചിത്രം, എട്ടടി നീളത്തില്‍ അഞ്ചടി ഉയരത്തില്‍. ഇതിലെ ചുമര്‍ ചിത്രങ്ങള്‍ യാഗാ ഒരുക്കിയതാണ്.

തൃശൂരില്‍, ആയിരത്തിയൊന്ന് ചിത്രങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ച് ശ്രീകുമാര്‍ പ്രത്യേക ശ്രദ്ധ നേടി. മദര്‍ ഓഫ് ക്രൈസ്റ്റ്- കന്യാമറിയത്തിന്റെ, 1001 ചിത്രങ്ങള്‍. ലോകത്ത് വിവിധ ഭാഗങ്ങളില്‍ കലാകാരന്മാര്‍ രചിച്ച ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചു. ഡാവിഞ്ചിയും വാന്‍ഗോഗും തുടങ്ങി അതിപ്രശസ്തര്‍ രചിച്ചവയുടെ പകര്‍പ്പായിരുന്നു അവ. പ്രദര്‍ശന നഗരിയുടെ പ്രത്യേകത, ചിത്ര ശേഖരണം, വിന്യാസം തുടങ്ങിയവ പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷകമാക്കി. കേരളത്തിലെ ക്രൈസ്തവ സഭകള്‍പോലും അതുവരെ സങ്കല്‍പ്പിക്കാത്ത ആശയം.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ്തിയാണ് ഭാര്യ. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി നിവേദിത മകളും

Tags: election
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്‌ഐ സഭ മോഡറേറ്ററായി ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരഞ്ഞെടുത്തത് സുപ്രീംകോടതി റദ്ദാക്കി

Main Article

ജെഎന്‍യുവില്‍ എബിവിപിയുടെ ചരിത്ര മുന്നേറ്റം

Editorial

ജെഎന്‍യുവും കാവിയണിയുന്നു

Kerala

ബിജെപി ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും, അര്‍ഹതപ്പെട്ട നേതാവിനെ തീരുമാനിക്കുന്നത് ജനങ്ങള്‍- രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം: എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies