Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറ്റമ്പത്തൂരിന് പുനര്‍ജ്ജനി

നിസ്വാര്‍ത്ഥ സേവനത്തിന്റെ നിസ്തുല മാതൃകയായി സേവാഭാരതി പാവങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ പതിനേഴ് വീടുകള്‍

ടി.എസ്.നീലാംബരന്‍ by ടി.എസ്.നീലാംബരന്‍
Nov 21, 2020, 08:52 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കല്ലിന് മേല്‍ കല്ല് അവശേഷിക്കാതെ  തകര്‍ന്ന ജീവിതത്തില്‍ നിന്ന് പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് പുനര്‍ജന്മം നേടുകയാണിവര്‍. തൃശൂര്‍ ചെറുതുരുത്തിക്ക് സമീപം ദേശമംഗലം കൊറ്റമ്പത്തൂരിലെ പതിനേഴ് കുടംുബങ്ങള്‍.

മാനവസേവയുടെ ഇതിഹാസഗാഥകള്‍ തീര്‍ക്കുന്ന സേവാഭാരതിയുടെ കരുതലാണ് ഈ കുടുംബങ്ങള്‍ക്ക് ജീവിതമാകുന്നത്. 2018 ആഗസ്റ്റിലെ ആ കറുത്തദിനം കൊറ്റമ്പത്തൂര്‍ നിവാസികള്‍ മറക്കാന്‍ ശ്രമിക്കുകയാണ്. തകര്‍ത്തുപെയ്ത പേമാരിയും ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലും തകര്‍ത്തെറിഞ്ഞത് നിസ്സഹായരായ 37 കുടുംബങ്ങളെയായിരുന്നു. ദുര്‍ബ്ബലമായ വീടുകള്‍ പൂര്‍ണമായും നിലംപൊത്തി. വിലപ്പെട്ട നാല് ജീവനുകള്‍ നഷ്ടമായി. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാവാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്.  

ദുരിതാശ്വാസക്യാമ്പിലെ അരണ്ട വെളിച്ചത്തില്‍ ജീവിതത്തിന്റെ പ്രതീക്ഷകളത്രയും അവസാനിച്ചെന്ന് കരുതി മുഖം കുനിച്ചിരുന്നു അവര്‍. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പതിവ് സന്ദര്‍ശനങ്ങളും ഉപചാരവാക്കുകളും കഴിഞ്ഞതോടെ ഇനിയെന്ത് എന്ന വലിയ ചോദ്യം മാത്രം അവശേഷിച്ചു. വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ മുപ്പത്തിയേഴ് കുടുംബങ്ങളിലെ നൂറിലേറെപ്പേര്‍.  

അവര്‍ക്ക് പോകാനിടമുണ്ടായിരുന്നില്ല. തകര്‍ന്നടിഞ്ഞുപോയ വീടുകളുടെ സ്ഥാനത്ത് അവശേഷിച്ചത് മണ്‍കൂനകള്‍ മാത്രം. അവിടെ വീണ്ടും വീട് കെട്ടി താമസിക്കാന്‍ കഴിയില്ലെന്ന് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ്. ഭൂകമ്പസാധ്യത പ്രദേശമായതിനാല്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായേക്കാം. ജീവിച്ചിരിക്കുക എന്നത് മാത്രമാണ് അവരെ സംബന്ധിച്ച് അവശേഷിച്ചിരുന്ന ഒരേ ഒരു കാര്യം.      

കൂരിരുട്ട് നിറഞ്ഞ ആ ജീവിതങ്ങളിലേക്ക് ഈ ഘട്ടത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തകരെത്തിയത് പ്രതീക്ഷയുടെ പുതിയ കൈത്തിരിനാളവുമായിട്ടായിരുന്നു. മുപ്പത്തിയേഴ് കുടുംബങ്ങള്‍ക്കും പുനരധിവാസമൊരുക്കാന്‍ തയ്യാറാണെന്ന് സേവാഭാരതി കേരള ഘടകം അവരെ അറിയിച്ചു.  

വരണ്ടുണങ്ങിയ മരുഭൂമിയില്‍ പ്രതീക്ഷയുടെ പുതുമഴപ്പെയ്‌ത്തായിരുന്നു സേവാഭാരതിയുടെ ഇടപെടല്‍. അപ്പോഴും ചില കടമ്പകളുണ്ടായിരുന്നു. ഉപാധികളില്ലാത്ത മാനവസേവയെന്ന ഉദാത്ത ലക്ഷ്യത്തെ മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് വീഴ്ച പറ്റി. എന്തും രാഷ്‌ട്രീയത്തിന്റെ കണ്ണടയിലൂടെ മാത്രം കാണാന്‍ ശീലിച്ച ചിലര്‍ അതിലിടപെട്ടു. സര്‍ക്കാര്‍ തലത്തില്‍ തന്നെ വീടുകള്‍ പണിത് നല്‍കുമെന്നറിയിച്ചു.  

പതിനേഴ് കുടുംബങ്ങള്‍ സേവാഭാരതിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറായി. സമ്മതമറിയിച്ചു. അങ്ങനെയാണ് പുനര്‍ജനി എന്ന പേരില്‍ ആ ബൃഹദ് പദ്ധതിക്ക് തുടക്കമായത്.  

എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങി. 57,15,350 രൂപയാണ് സ്ഥലം വാങ്ങുന്നതിന് ചെലവായത്. പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം  നല്‍കി. ബാക്കി സ്ഥലം പൊതു ആവശ്യത്തിനായി ഒഴിച്ചിട്ടു. മാസങ്ങള്‍ക്കുളളില്‍ പതിനേഴ് വീടുകളും ഉയര്‍ന്നു തുടങ്ങി.  

സ്വയംസേവകരായ കെ.യു. ഷാജിയും പ്രവീണുമാണ് ജോലികള്‍ ഏറ്റെടുത്തത്. പ്രൊഫഷണല്‍ ബില്‍ഡര്‍മാരായ ഇവര്‍ ഒരു രൂപ പോലും ലാഭമെടുക്കാതെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരേ മാതൃകയില്‍ 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പതിനേഴ് വീടുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. വീടുകളുടെ നിര്‍മ്മാണത്തിന് മാത്രം 1,51,99,200 രൂപചെലവായി.

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ച ഉദാരമായ സഹായങ്ങള്‍ നിമിത്തമാണ് നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് സേവാഭാരതി സംസ്ഥാന സംയോജക് യു.എന്‍.ഹരിദാസ്, ജനറല്‍ സെക്രട്ടറി ഡി.വിജയന്‍ എന്നിവര്‍ പറയുന്നു.

വീട് പണിക്കാവശ്യമായ സാമഗ്രികള്‍ സംഭാവന നല്‍കാന്‍ പലരും തയ്യാറായിരുന്നു. എന്നാല്‍ പലതരം മെറ്റീരിയല്‍ ഉപയോഗിക്കുന്നത് നിര്‍മാണത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ വേണ്ടെന്ന് തീരുമാനിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

ശ്രമദാനമായി നിര്‍മാണ ജോലികള്‍ ചെയ്യാന്‍ തയ്യാറായും ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നു. അവരുടെ വലിയ മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് തന്നെ അത്തരം ശ്രമങ്ങള്‍ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല.

നവംബര്‍ 17 ന് പതിനേഴ് കുടുംബങ്ങള്‍ സുരക്ഷയുടെ, ആത്മാഭിമാനത്തിന്റെ, കരുതലിന്റെ മേലാപ്പിന് കീഴിലേക്ക് ഗൃഹപ്രവേശം നടത്തുകയാണ്. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ് മുഖ്യാതിഥിയായി ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ പങ്കെടുക്കും. പതിനേഴ് വിശിഷ്ട വ്യക്തികള്‍ വീട്ടുകാര്‍ക്ക് താക്കോല്‍ കൈമാറും.

വീട് പണിത് നല്‍കിയതുകൊണ്ട് മാത്രം തങ്ങളുടെ പ്രവര്‍ത്തനത്തിന് വിരാമമായി എന്ന് സേവാഭാരതി കരുതുന്നില്ല. കൊറ്റമ്പത്തൂര്‍ ഗ്രാമത്തെയാകെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാമവികാസ പദ്ധതികളാണ് രണ്ടാം ഘട്ടം എന്ന നിലയില്‍ ആവിഷ്‌കരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മകള്‍, യുവാക്കള്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍, വിദ്യാഭ്യാസ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും തുടര്‍പദ്ധതിയുടെ ഭാഗമാണ്.

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ പുനര്‍ജനി പദ്ധതി വഴി സേവാഭാരതി ആയിരത്തോളം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ്. കൊറ്റമ്പത്തൂരിലെ പതിനേഴ് വീടുകള്‍ ഉള്‍പ്പെടെ 64 വീടുകളാണ് ഇനി കൈമാറാന്‍ അവശേഷിക്കുന്നത്. സിസംബറിന് മുന്‍പായി ഈ വീടുകളും കൈമാറും. ഇതോടെ പുനര്‍ജനി പദ്ധതിക്ക് സമാപനമാകും.  വീടില്ലാത്തവര്‍ക്ക് വേണ്ടി സേവാഭാരതി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന തലചായ്‌ക്കാനൊരിടം പദ്ധതി തുടരും. ഇതിനോടകം 500 വീടുകള്‍ ഈ പദ്ധതിയു ടെ ഭാഗമായി നിര്‍മിച്ച് നല്‍കാനായിട്ടുണ്ടെന്ന് യു.എന്‍.ഹരിദാസ് പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍പ്പെടാത്ത അര്‍ഹതപ്പെട്ടയാളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തലചായ്‌ക്കാനൊരിടം പദ്ധതി തുടര്‍ന്നുമുണ്ടാകും.  

ഭരണകൂടങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടിടത്താണ് സേവാഭാരതിയുടെ ദൗത്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പലതും അഴിമതികള്‍കൊണ്ട് വിവാദങ്ങളില്‍ നിറയുമ്പോള്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്ക് പ്രതീക്ഷയും തണലുമാവുകയാണ്.  

അങ്ങേയറ്റത്തെ സുതാര്യതയും കണക്കുകളിലെ കണിശതയുമാണ് സേവാഭാരതിയുടെ പ്രവര്‍ത്തനത്തിന് മാറ്റുകൂട്ടുന്ന ഘടകം. സമാജ സ്‌നേഹികള്‍ നല്‍കുന്ന ഓരോ ചില്ലിക്കാശിനും കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കൃത്യതയും കണിശതയുമാണ് ഏറ്റടുക്കുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് കരുത്താകുന്നതും. ആ കരുത്തിന്റെ തണലില്‍ കൊറ്റമ്പത്തൂര്‍ ഉണരുകയാണ് പുതിയ സൂര്യോദയങ്ങളിലേക്ക്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

Kerala

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

Local News

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

Kerala

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

Kerala

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

പുതിയ വാര്‍ത്തകള്‍

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 11 മരണം

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies