Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യുഗപ്പകര്‍ച്ചയുടെ വസ്ത്രാലങ്കാരം

സിനിമാലോകത്തെ ഏറ്റവും പുകള്‍പെറ്റ പുരസ്‌കാരമായ ഓസ്‌കര്‍ ഇന്ത്യയിലേക്കെത്തിച്ചയാളാണ് ഭാനു അത്തയ്യ. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യ എന്ന പേര് ആദ്യം മുഴങ്ങുന്നത് 1983 ഏപ്രില്‍ 11നാണ്. നിര്‍മ്മാണവും സംവിധാനവുമൊക്കെ വിദേശികള്‍ നിര്‍വ്വഹിച്ചതെങ്കിലും ഗാന്ധി എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ ഇന്ത്യക്കാരിയായ ഭാനു അത്തയ്യയുടെ കൈകളിലെത്തുകയായിരുന്നു. മഹരാഷ്‌ട്രയിലെ കോലാപൂര്‍ സ്വദേശിനിയായ ഭാനു അത്തയ്യ തന്റെ 91-ാം വയസ്സിലാണ് കഴിഞ്ഞദിവസം അന്തരിച്ചത്. ഇന്ത്യയിലെ ഏക ഓസ്‌കര്‍ ജേത്രി എന്ന റിക്കാര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും ഇന്നും സാധിച്ചിട്ടില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ഔപചാരികമായ പഠനമൊന്നും നടത്താതെയാണ് ഭാനു അത്തയ്യ സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നുവന്നത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 2, 2020, 06:23 pm IST
in Varadyam

1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി സിനിമ ഇന്നും ഒരു വിസ്മയമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലവും, ഗാന്ധിജിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ കഥാപാത്രവല്‍കരണവും യഥാതഥ പ്രതീതിയുളവാക്കുന്ന രീതിയില്‍ ആവിഷ്‌കരിച്ച ചലച്ചിത്രം എന്ന നിലയിലായിരുന്നു പ്രേക്ഷകരില്‍ ആ ചിത്രം വിസ്മയമുണര്‍ത്തിയത്. ഗാന്ധിജിയായി വേഷമിട്ട ബെന്‍ കിംഗ്‌സിലി എന്ന നടനും, നെഹ്‌റുവായും പട്ടേലായുമൊക്കെ രംഗത്തെത്തിയ നടന്മാരുമെല്ലാം നാം ഫോട്ടോഗ്രാഫുകളില്‍ മാത്രം കണ്ടുപരിചയിച്ച നേതാക്കളായിട്ടും സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവരൊക്കെ യഥാര്‍ത്ഥ ഗാന്ധിയും നെഹ്‌റുവുമൊക്കെയാണെന്ന് നമ്മെ വിശ്വസിപ്പിച്ച വിസ്മയം. ആ വിസ്മയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വസ്ത്രാലങ്കാരകലയിലെ  അതുല്യപ്രതിഭ ഈമാസം 15ന് വിടപറഞ്ഞു. ഭാനു അത്തയ്യ എന്ന ആ കലാകാരിയുടെ വേര്‍പാട് മാധ്യമങ്ങളോ ഇന്ത്യന്‍ സിനിമാലോകമോ അധികമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അവര്‍ക്ക് ഇന്ത്യന്‍ സിനിമയിലുള്ള ചരിത്രപരമായ സ്ഥാനം വിസ്മരിക്കാനാവില്ല.  

സിനിമാലോകത്തെ ഏറ്റവും പുകള്‍പെറ്റ പുരസ്‌കാരമായ ഓസ്‌കര്‍ ഇന്ത്യയിലേക്കെത്തിച്ചയാളാണ് ഭാനു അത്തയ്യ. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യ എന്ന പേര് ആദ്യം മുഴങ്ങുന്നത് 1983 ഏപ്രില്‍ 11നാണ്. നിര്‍മ്മാണവും സംവിധാനവുമൊക്കെ വിദേശികള്‍ നിര്‍വ്വഹിച്ചതെങ്കിലും ഗാന്ധി എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ ഇന്ത്യക്കാരിയായ ഭാനു അത്തയ്യയുടെ കൈകളിലെത്തുകയായിരുന്നു. മഹരാഷ്‌ട്രയിലെ കോലാപൂര്‍ സ്വദേശിനിയായ ഭാനു അത്തയ്യ തന്റെ 91-ാം വയസ്സിലാണ് കഴിഞ്ഞദിവസം അന്തരിച്ചത്. ഇന്ത്യയിലെ ഏക ഓസ്‌കര്‍ ജേത്രി എന്ന റിക്കാര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും ഇന്നും സാധിച്ചിട്ടില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ഔപചാരികമായ പഠനമൊന്നും നടത്താതെയാണ് ഭാനു അത്തയ്യ സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നുവന്നത്.

ചിത്രകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന അന്നാസാഹേബ് രാജോപാദ്ധ്യയാണ് ഭാനുവിന്റെ പിതാവ്. അച്ഛന്റെ സ്വാധീനം കൊണ്ടാവാം ചിത്രകലയോടും സിനിമയോടും ഒരുപോലെ അഭിരുചിയുണ്ടായിരുന്നു ഭാനുവിന്. ‘ഫാഷന്‍’ മാഗസിന് വേണ്ടി അവര്‍ വരച്ച വസ്ത്ര മാതൃകകള്‍ ബോളിവുഡിലേക്കുള്ള അവരുടെ വഴിതുറന്നു. സിഐഡി (1956) എന്ന ഗുരുദത്ത് സിനിമയിലൂടെയാണ് അവര്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്. സംഗം, അമ്രപാലി, കാഗസ് കെ ഫൂല്‍ തുടങ്ങി അനവധി സിനിമള്‍ക്കു വേണ്ടി ഭാനു വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. ഗാന്ധി സിനിമയ്‌ക്കു ശേഷം ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ തന്നെയുള്ള ആമിര്‍ ഖാന്‍ ചിത്രമായ ലഗാന്റെയും (2001), ഷാരൂഖ് ഖാന്‍ ചിത്രമായ സ്വദേശിന്റെയും (2004) വസ്ത്രാലങ്കാരവും അവര്‍ നിര്‍വ്വഹിച്ചു.

ബോളിവുഡില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭാനു അത്തയ്യയെ തേടി റിച്ചാര്‍ഡ് അറ്റന്‍ബൊറോ എത്തുന്നത്. ഇന്ത്യയെ അറിയുന്ന, അനുഭവ സമ്പത്തുള്ളൊരു ഡിസൈനറെയായിരുന്നു അദ്ദേഹത്തിന് ആവശ്യം. പലരെയും ഓഡിഷന്‍ ചെയ്തതിനു ശേഷമാണ് അറ്റന്‍ബൊറോ ഭാനു

വിനെ കണ്ടെത്തുന്നത്. ഗാന്ധിയുടെ കഥാപാത്രം മുതല്‍ തെരുവുകളില്‍ അദ്ദേഹത്തോടൊപ്പമുള്ള നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വരെ വേഷം അവര്‍ ഗാന്ധിയുഗത്തിലെ ഇന്ത്യയുടേതാക്കി. ഏതാണ്ട് അന്‍പത് വര്‍ഷത്തെ വസ്ത്രധാരണരീതിയിലുള്ള മാറ്റങ്ങളും സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. മൂന്നു മാസം കൊണ്ട് ഈ ശ്രമകരമായ ദൗത്യം ഭാനു അത്തയ്യ പൂര്‍ത്തിയാക്കി.

നിരവധി സംഭവങ്ങള്‍, പല വേഷക്കാര്‍,  സമയത്തിലും ശൈലിയിലുമുള്ള മാറ്റങ്ങളോടെ അരനൂറ്റാണ്ട് കാലത്തെ വസ്ത്രരീതികള്‍… ഇതൊക്കെ അവതരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. കഥ പുരോഗമിക്കുന്നതിനനുസരിച്ച് പ്രധാന കഥാപാത്രങ്ങളുടെ രൂപം പ്രായത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമായി. സമയപരിധി പാലിക്കാന്‍ ടീമിലുള്ള ഏതൊരു വ്യക്തിയെയുംപോലെ ഭാനുവും രാവും പകലും പ്രവര്‍ത്തിച്ചു. ദില്ലിയിലെ മ്യൂസിയങ്ങളും ലൈബ്രറികളും കയറിയിറങ്ങി റഫറന്‍സ് മെറ്റീരിയലുകള്‍ ശേഖരിച്ചു. എല്ലാം മൂന്ന് മാസക്കാലം കൊണ്ട് നടന്നു. ഭാനുവിലെ ആ പ്രതിഭ അറ്റന്‍ബറോ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ഗാന്ധി സിനിമയ്‌ക്കു വേണ്ടി തനിക്ക് പതിനേഴ് വര്‍ഷം ചെലവഴിക്കേണ്ടി വന്നു എന്നും, എന്നാല്‍ ചിത്രത്തിന് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഭാനു അത്തയ്യ ശരിയായ വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ തനിക്ക് 17 മിനുട്ട് പോലും വേണ്ടി വന്നില്ലെന്നും അറ്റന്‍ബറോ പറഞ്ഞതും അതുകൊണ്ടാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.