Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അധികൃതരുടെ അനാസ്ഥ; കാഞ്ഞങ്ങാട് നഗരത്തിലെ ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ നശിക്കുന്നു

നവീകരണത്തിനുശേഷം കെ.എസ്.ഇ.ബി. എന്‍ജിനീയര്‍മാര്‍ ചാര്‍ജ് ചെയ്യാനായി പരിശോധന നടത്തിയപ്പോള്‍ എട്ടിടത്ത് കേബിള്‍ പൊട്ടിയതായി കണ്ടെത്തി. റോഡ് കരാറുകാര്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രികാലങ്ങളിലടക്കം റോഡ് കുത്തിപ്പൊളിച്ചതായാണ് ആക്ഷേപം.

Janmabhumi Online by Janmabhumi Online
Oct 12, 2020, 11:26 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്: രണ്ടുകോടി മുടക്കിയ വൈദ്യുതിവിതരണ പദ്ധതി മണ്ണിനടിയിലും പുറത്തുമായി തുരുമ്പെടുക്കുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ മുടക്കമില്ലാത്ത വൈദ്യുതിക്കായി പട്ടണവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്. കാറ്റു വീശിയാലും മഴപെയ്താലും മണിക്കൂറുകളോളം അറ്റകുറ്റപ്പണിക്കായി കറന്റ് മുടങ്ങുന്ന കാഞ്ഞങ്ങാട് പട്ടണത്തിന്റ ദുരവസ്ഥയില്‍ നിന്നുള്ള മോചനമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. 

12 വര്‍ഷം മുന്‍പ് നടത്തിയ ഭൂഗര്‍ഭ വൈദ്യുതി വിതരണ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം മണ്ണടിഞ്ഞുകിടക്കുന്നത്. ഐ.പി. ആര്‍.ഡി.സി. കേന്ദ്രപദ്ധതിയിലാണ് കാഞ്ഞങ്ങാട് പട്ടണത്തില്‍ ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചത്. ആലാമിപ്പള്ളി മുതല്‍ അജാനൂരിലെ അതിഞ്ഞാല്‍ വരെയാണ് പദ്ധതിയില്‍ കുഴിയെടുത്ത് കേബിളുകള്‍ സ്ഥാപിച്ചത്.

പട്ടണത്തില്‍ മുടക്കവും തടസ്സവുമില്ലാത്ത വൈദ്യുതി വിതരണം. അതായിരുന്നു ഭൂര്‍ഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരവാസികള്‍ക്ക് കെ.എസ്.ഇ.ബി. നല്‍കിയ ശുഭപ്രതീക്ഷ. വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനുമുന്‍പ് പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടക്കാത്തതാണ് തുടക്കം പാളുന്നതിന് ഇടയാക്കിയത്. മണ്ണിനടിയിലൂടെയിട്ട കേബിളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അപകടം ഉണ്ടാകുമെന്ന ബി.എസ്.എന്‍.എല്ലിന്റെയും ജലഅതോറിറ്റിയുടെയും തടസ്സവാദങ്ങളാണ് പ്രശ്‌നമായത്. ജലഅതോറിറ്റി പൈപ്പുകളും  ടെലിഫോണ്‍ കേബിളുകളും വൈദ്യുതിക്കേബിളുമായി നിശ്ചിത അകലം പാലിച്ചില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. ഒടുവില്‍ 2018 ഫെബ്രുവരിയില്‍ മന്ത്രിതലത്തില്‍ തിരുവന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേബിള്‍ ചാര്‍ജ് ചെയ്യാന്‍ തീരുമാനമായെങ്കിലും പട്ടണത്തില്‍ കെ.എസ്.ടിപി. റോഡ് നവീകരണം നടക്കുന്നതിനാല്‍ അത് നടന്നില്ല. റോഡ് നവീകരണത്തിനിടെ വൈദ്യുതി കേബിളുകള്‍ക്ക് പലയിടത്തും കേടുപാട് സംഭവിച്ചതോടെ പിന്നീടുള്ള കാര്യങ്ങള്‍ മുഴുവന്‍ തകിടംമറിഞ്ഞു. നവീകരണത്തിനിടെ കേബിള്‍ ഉപയോഗശൂന്യമായെന്നാണ് വൈദ്യുതിവകുപ്പ് പറയുന്നത്.

നവീകരണത്തിനുശേഷം കെ.എസ്.ഇ.ബി. എന്‍ജിനീയര്‍മാര്‍ ചാര്‍ജ് ചെയ്യാനായി പരിശോധന നടത്തിയപ്പോള്‍ എട്ടിടത്ത് കേബിള്‍ പൊട്ടിയതായി കണ്ടെത്തി. റോഡ് കരാറുകാര്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രികാലങ്ങളിലടക്കം റോഡ് കുത്തിപ്പൊളിച്ചതായാണ് ആക്ഷേപം. പരിക്ഷണച്ചാര്‍ജിങ് നടത്തിയപ്പോള്‍ സബ്‌സ്‌റ്റേഷന്‍ തന്നെ ഡ്രിപ്പ് ആകുന്ന സ്ഥിതിയുമുണ്ടായി. പൊട്ടലുകളിലൂടെ മഴവെള്ളമിറങ്ങി കേബിള്‍ മിക്ക സ്ഥലങ്ങളിലും നശിച്ചതാണ് ഇതിനുകാരണമായി പറയുന്നത്. ജില്ലയില്‍ പലയിടത്തും ഭൂഗര്‍ഭ കേബിള്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പട്ടണത്തില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതില്‍ നിഗൂഢതയുണ്ട്. കേബിള്‍ ഉപയോഗശൂന്യമായി എന്നാണ് പറയുന്നത്. വിഷയത്തില്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: kasargodവൈദ്യുതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

Kerala

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

Kerala

കാസർകോട് കാണാതായ15കാരിയും 42 വയസുകാരനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനടുത്തുള്ള ഗ്രൗണ്ടിന് സമീപം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies