Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തര്‍ക്കമന്ദിരം തകര്‍ന്ന കേസ്; എല്ലാവരും കുറ്റവിമുക്തര്‍

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാവാം തര്‍ക്കമന്ദിരം തകര്‍ത്തത്, സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് 2300 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 09:12 am IST
inIndia

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി കൈയേറി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീണ കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട് ലഖ്‌നൗ സിബിഐ പ്രത്യേക കോടതിയുടെ ചരിത്ര വിധി. മുതിര്‍ന്ന ബിജെപി നേതാക്കളും അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭ നായകരുമായ എല്‍. കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, സാധ്വി ഋതംബര, കല്യാണ്‍സിങ് തുടങ്ങി 32 പേരെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാവാം തര്‍ക്കമന്ദിരം തകര്‍ത്തത്, സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് 2300 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

1992 ഡിസംബര്‍ 6ന് അയോധ്യയില്‍ നടന്ന കര്‍സേവയ്‌ക്കിടെ രാമജന്മഭൂമിയില്‍ നിര്‍മ്മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീഴുകയായിരുന്നു. 49 പേര്‍ പ്രതികളായിരുന്നുവെങ്കിലും അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, ബാല്‍ താക്കറെ, മഹന്ത് അവൈദ്യനാഥ്, രാജമാതാ വിജയരാജെ സിന്ധ്യ തുടങ്ങി 17 പേര്‍ വിചാരണക്കിടെ മരിച്ചതോടെ അവരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

രാജ്യത്തെ ലക്ഷക്കണക്കിന് രാമഭക്തര്‍ക്കൊപ്പം ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാവുന്നത് കാത്തിരിക്കുകയാണ് ഞാന്‍. കോടതി വിധിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യന്നു. രാമജന്മഭൂമി പ്രക്ഷോഭത്തോടുള്ള ബിജെപിയുടെയും എന്റെ വ്യക്തിപരമായുമുള്ള പ്രതിബദ്ധതയാണ് വിധി. രാമക്ഷേത്രമെന്ന ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നതിനുള്ള വഴികളാണിതെല്ലാം. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, സംന്യാസിമാര്‍ തുടങ്ങി രാമക്ഷേത്ര പ്രക്ഷോഭത്തിനായി സര്‍വത്യാഗം ചെയ്ത ആയിരങ്ങളോട് ഞാന്‍ കടപ്പെട്ടവനാണ്

എല്‍.കെ. അദ്വാനി

അദ്വാനിയും ജോഷിയും കല്യാണ്‍സിങും ഉമാഭാരതിയും നൃത്യഗോപാല്‍ദാസും സതീഷ് പ്രധാനും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. മറ്റുള്ള 26 പ്രതികള്‍ ലഖ്‌നൗ കോടതിയില്‍ ഹാജരായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ വൈദേശിക അക്രമണകാരിയായ ബാബറിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ട രാമജന്മഭൂമിയില്‍ നിര്‍മ്മിച്ച വിവാദ മന്ദിരം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് നിലംപൊത്തിയത്. 28 വര്‍ഷം മുമ്പുള്ള ഡിസംബര്‍ ആറിന് ലക്ഷക്കണക്കിന് ശ്രീരാമഭക്തര്‍ നടത്തിയ കര്‍സേവയ്‌ക്കിടെയായിരുന്നു സംഭവം. എന്നാല്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി, വിഎച്ച്പി നേതാക്കളെ പ്രതിചേര്‍ത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.  2019 നവംബറില്‍ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് സുപ്രീംകോടതി അനുമതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഗൂഢാലോചനക്കേസില്‍ ലഖ്‌നൗ കോടതിയുടെ സുപ്രധാന വിധി.

കോടതി കുറ്റവിമുക്തരാക്കിയവര്‍: എല്‍.കെ അദ്വാനി, പ്രൊഫ. മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ എംപി, സാക്ഷി മഹാരാജ് എംപി, സാധ്വി ഋതംബര, കല്യാണ്‍സിങ്, മഹന്ത് നൃത്യഗോപാല്‍ ദാസ്, മഹന്ത് ധര്‍മ്മദാസ്, ചംപത് റായി, സതീഷ് പ്രധാന്‍, പവന്‍ കുമാര്‍ പാണ്ഡെ, ലല്ലു സിങ് എംപി,  പ്രകാശ് ശര്‍മ്മ, വിജയ് ബഹാദൂര്‍ സിങ്, സന്തോഷ് ദുബെ, ഗാന്ധി യാദവ്, രാമജി ഗുപ്ത, ബ്രജ്ഭൂഷണ്‍ ശരണ്‍സിങ്, കമലേശ് ത്രിപാഠി, രാമചന്ദ്ര് ഖത്രി, ജയ്ഭഗവാന്‍ ഗോയല്‍, ഓംപ്രകാശ് പാണ്ഡെ, അമര്‍നാഥ് ഗോയല്‍, ജയ്ഭാന്‍സിങ് പവയ്യ,  മഹരാജ് സ്വാമി സാക്ഷി, വിനയ് കുമാര്‍ റായ്, നവീന്‍ ഭായ് ശുക്ല, ആര്‍.എന്‍ ശ്രീവാസ്തവ, ആചാര്യ ധര്‍മ്മേന്ദ്രദേവ്, സുധീര്‍കുമാര്‍ കക്കട്, ധര്‍മ്മേന്ദ്ര സിങ് ഗുജ്ജര്‍.

Tags: AyodhyaAyodhya Verdictഎല്‍കെ അദ്വാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.