Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാഖയില്‍ കയറി വെട്ടുമെന്ന് ഭീഷണി; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി; കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ട് എസ്ഡിപിഐ

ജില്ലയുടെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കാര്‍ അക്രമം നടത്തി. ശിവപുരത്ത് സേവാകേന്ദ്രം തകര്‍ത്ത എസ്ഡിപിഐക്കാര്‍ തലശ്ശേരി ടൗണില്‍ ബിഎംഎസ് കൊടിമരവും പതാകകളും നശിപ്പിച്ചു. ധര്‍മ്മടം ശിവജി നഗര്‍ ബസ്സ് വെയിറ്റിങ് ഷെല്‍ട്ടര്‍ തകര്‍ത്തു. കൂടാതെ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലുയര്‍ത്തിയ പതാകകളും ബോര്‍ഡുകളും തകര്‍ത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 02:43 pm IST
in Kerala

കണ്ണൂര്‍: കണ്ണവത്തെ എസ്ഡിപിഐക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐയുടെ പ്രകടനം. ആര്‍എസ്എസ് പ്രവര്‍ത്തകരെ ശാഖയില്‍ കയറി വെട്ടുമെന്നും അശ്വനികുമാറിനെ വെട്ടിക്കൊന്നത് പോലെ കൊല്ലുമെന്നുമാണ് എസ്ഡിപിഐയുടെ ഭീഷണി. എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ കണ്ണവത്തെ ശ്യാമപ്രസാദിന്റെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തും കൊലവിളി ഉയര്‍ത്തി പ്രകടനം നടത്തി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഭീഷണിയുയരുന്നുണ്ട്.

ജില്ലയുടെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കാര്‍ അക്രമം നടത്തി. ശിവപുരത്ത് സേവാകേന്ദ്രം തകര്‍ത്ത എസ്ഡിപിഐക്കാര്‍ തലശ്ശേരി ടൗണില്‍ ബിഎംഎസ് കൊടിമരവും പതാകകളും നശിപ്പിച്ചു. ധര്‍മ്മടം ശിവജി നഗര്‍ ബസ്സ് വെയിറ്റിങ് ഷെല്‍ട്ടര്‍ തകര്‍ത്തു. കൂടാതെ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലുയര്‍ത്തിയ പതാകകളും ബോര്‍ഡുകളും തകര്‍ത്തു.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാകുന്നതിന് മുമ്പ് സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി കൊലവിളി നടത്തിയതിലൂടെ ജില്ലയില്‍ വ്യാപക അക്രമത്തിനുള്ള നീക്കമാണ് എസ്ഡിപിഐ നടത്തുന്നത്. കൊലപാതകത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. മരിച്ച എസ്ഡിപിഐക്കാരന്റെ പിതാവ് പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാനെന്ന പേരില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിനാളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഇതില്‍ കണ്ണവത്തെ ഇയാളുടെ സ്ഥാപനത്തിന് മുന്നില്‍ ഉപരോധമുള്‍പ്പെടെ നടന്നിരുന്നു. സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നില്‍ ഈ സംഭവമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

കൊലപാതകത്തില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. രണ്ടുപേര്‍ ബൈക്കിലെത്തി സലാഹുദ്ദീന്‍ സഞ്ചരിച്ച വാഹനത്തിലിടിക്കുകയും ഇവര്‍ കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. അതേസമയം, കാറിലെത്തിയ  ഒരു സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ഇന്നലെ പോലീസിന്റെ പുതിയ ഭാഷ്യം. രണ്ടുപേരെയുള്ളൂവെന്ന് പറഞ്ഞത് മാറ്റി പന്ത്രണ്ടോളം പേരാണ് സംഭവത്തിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. എസ്ഡിപിഐ നേതൃത്വം വിശദീകരിക്കുന്ന കാര്യങ്ങളാണ് പോലീസ് വ്യാഖ്യാനമായി പുറത്തുവരുന്നതെന്ന ആരോപണവുമുണ്ട്.

Tags: kannurattacksdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

Kerala

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.