Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രകൃതി മെനഞ്ഞെടുത്ത ശിവലിംഗം

മാര്‍ത്താണ്ഡവര്‍മയ്‌ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍ അക്കാലത്ത് ആദിവാസികള്‍ 101 പടവുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നെന്ന് ചരിത്രം. ഇതില്‍ മിക്കതും അടര്‍ന്നുവീണു. കല്‍പ്പടവുകളില്‍ 72 എണ്ണം ഇപ്പോഴുമുണ്ട്. ഈ പടവുകളിലൂടെയാണ് സഞ്ചാരികള്‍ 1500 അടി ഉയരമുള്ള പാറയുടെ മുകളിലെത്തുന്നത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Aug 30, 2020, 05:17 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തെക്കേ ഇന്ത്യയിലെ ഏക പ്രകൃതിദത്ത ശിവലിംഗ സ്വരൂപം ദര്‍ശിക്കാനാവുന്ന ശില. കേരളത്തിലേയും തമഴ്‌നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഒളിച്ചുപാര്‍ത്ത പാറ. ഇങ്ങനെ ഐതിഹ്യങ്ങളുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് അമ്പൂരി നെല്ലിക്കാ മലയുടെ നെറുകയില്‍ ദ്രവ്യപ്പാറ.

മാര്‍ത്താണ്ഡവര്‍മയ്‌ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍ അക്കാലത്ത് ആദിവാസികള്‍ 101 പടവുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നെന്ന് ചരിത്രം. ഇതില്‍ മിക്കതും അടര്‍ന്നുവീണു. കല്‍പ്പടവുകളില്‍ 72 എണ്ണം ഇപ്പോഴുമുണ്ട്. ഈ പടവുകളിലൂടെയാണ് സഞ്ചാരികള്‍ 1500 അടി ഉയരമുള്ള പാറയുടെ മുകളിലെത്തുന്നത്. യുദ്ധം ജയിച്ച മര്‍ത്താണ്ഡവര്‍മ ദ്രവ്യപ്പാറയ്‌ക്ക് അഭിമുഖമായി 1001 പറ നിലം തന്നെ സഹായിച്ച വിശ്വസ്തരായ ആദിവാസികള്‍ക്ക് കരം ഒഴിവാക്കി പതിച്ചു നല്‍കിയതായി പഴമക്കാര്‍. രാവിലെ നട്ട് ഉച്ചയ്‌ക്ക് കൊയ്‌തെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികള്‍ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതിഹ്യമുണ്ട്. വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവര്‍ ഗുഹാക്ഷേത്രത്തില്‍ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ. എന്നാല്‍ ഇന്ന് ആ നിലമില്ല.  ഭൂമി കയ്യേറി ഇവിടെ റബ്ബറും തെങ്ങും കടന്നു വന്നു.  

ചരിത്ര ശേഷിപ്പിന്റെ അടയാളമെന്നോണം നിലകൊള്ളുന്ന ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തില്‍ ശിവപൂജ നടത്തുന്നത് വിശ്വാസികളായ നാട്ടുകാര്‍ ഇന്നും മുടക്കിയിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തിനു പുറമെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വെങ്കല, ചെമ്പ് പാത്രങ്ങളും നിലവിളക്കുകളുമൊക്കെ ഗുഹാക്ഷേത്രത്തിലുണ്ട്. എങ്കിലും  ഈ ഗുഹാക്ഷേത്ര വാതിലുകള്‍ താഴിട്ട് പൂട്ടാറില്ല, കാവല്‍ക്കാരുമില്ല. ഇവിടെ നിന്ന് ആരും ഒന്നും കവര്‍ന്നെടുക്കാറില്ല. ദ്രവ്യപ്പാറയുടെ ഭയഭക്തിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ദ്രവ്യപ്പാറ. ഗുഹാക്ഷേത്ര ട്രസ്റ്റിനാണ് ഭരണ ചുമതല. പ്രദേശവാസികളിലൊരാള്‍ ദാനം ചെയ്ത 30 സെന്റ് മാത്രമാണ് ട്രസ്റ്റിന് സ്വന്തമായുള്ളത്. ഐതിഹ്യങ്ങളുടെ നിലവറ എന്നതുപോലെ പ്രകൃതി നിറക്കൂട്ട് ചാലിച്ച് ചന്തം നല്‍കിയ ശിലാസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ. പാറയ്‌ക്ക് മുകളില്‍ നിന്നാല്‍ നഗരക്കാഴ്ചകള്‍ കാണാനാവും. കൂട്ടിന്,  ദ്രവ്യപ്പാറയ്‌ക്ക് അഭിമുഖമായി നില്‍ക്കുന്ന അഗസ്ത്യമലയില്‍ നിന്ന് ഒഴുകിയെത്തുന്ന ഔഷധ കാറ്റിന്റെ സുഗന്ധവും. കുടപ്പനമൂട് പൊട്ടന്‍ചിറയില്‍ നിന്ന് മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്ന് അര കിലോമീറ്റര്‍ കാല്‍നട വേണം ദ്രവ്യപ്പാറയിലെത്താന്‍. വാഴിച്ചല്‍, കുട്ടമല വഴി .പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്‌ക്ക് അരികിലെത്താം.

Tags: പരിസ്ഥിതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രകൃതിയുടെയും ചേതനയുടെയും പാരസ്പര്യം

Kerala

ഉഷ്ണതരംഗം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് കേരളത്തില്‍; കഴിഞ്ഞ ആറുമാസത്തില്‍ മരണപ്പെട്ടത് 120 പേര്‍

Samskriti

പ്രകൃതിയുടെ ആത്മീയഭാവമായി ചിങ്ങഞ്ചിറ

Samskriti

വാസ്തുശാസ്ത്രം പ്രകൃതിയുടെ തത്ത്വങ്ങള്‍

India

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാതെ ബോട്ടണി പ്രൊഫസറായി വിരമിച്ച 79 വയസ്സുള്ള ഹേമ സനെ; പക്ഷിക്കൂടുകള്‍ക്കായി വീടും തൊടിയും

പുതിയ വാര്‍ത്തകള്‍

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies