Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ വിദേശ സന്ദര്‍ശനങ്ങളും പദ്ധതികളും അന്വേഷണപരിധിയില്‍; കരാറുകളും നിരീക്ഷണത്തില്‍; പരിശോധന ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Aug 21, 2020, 02:52 pm IST
in Kerala

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ തട്ടിപ്പിന് സമാനമായ ഇടപാടുകള്‍ സംസ്ഥാനത്ത് വേറെയും നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. 20 കോടിയുടെ കരാറില്‍ ഏതാണ്ട് നാലരക്കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ കൈമാറിയെന്ന് വ്യക്തമായതോടെ ലൈഫ് മിഷന്റെ കീഴിലുള്ള മറ്റ് ചില പദ്ധതികളേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വിദേശ സന്ദര്‍ശനവും കൂടിക്കാഴ്ചകളും കരാറുകളും അന്വേഷണപരിധിയില്‍ വരും.

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഇടത് മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന് അനുമതി തേടിയത് കേന്ദ്രം നേരത്തെ നിരാകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് അന്ന് അനുമതി നല്‍കിയത്.

വിദേശ രാജ്യത്തെ സ്വകാര്യകേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സംഭാവന സ്വീകരിക്കുന്നത് നിലവില്‍ നിയമത്തിനെതിരാണെന്നും കള്ളപ്പണ ഇടപാടും അഴിമതിയും നടക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു കേന്ദ്ര ഇടപെടല്‍. പ്രളയ പുനരധിവാസത്തിന് സംഭാവന നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.  

തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മാത്രം യാത്രാനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിലാണ് ഇപ്പോള്‍ വിവാദമായ കരാറൊപ്പിട്ടതും. കേന്ദ്രം ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കരാറൊപ്പിട്ടത്. സമാനമായ മറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശം.  

ദുബായില്‍ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഗള്‍ഫ് യാത്രയ്‌ക്ക് മുന്നോടിയായി മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പിന്നീട് ഇത് ചില സ്വകാര്യ സംരംഭകര്‍ പിരിച്ചു നല്‍കാമെന്നേറ്റതാണെന്ന് തിരുത്തി. തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ പണം സ്വീകരിക്കാവൂയെന്ന് കേന്ദ്രം സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണത്തിന്റെ കണക്കുകള്‍ സിഎജിയുടെ ഓഡിറ്റിങ്ങിന് വിധേയമാണ്. നിയമത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനും വിരുദ്ധമായി മറ്റേതെങ്കിലും കേന്ദ്രത്തില്‍ നിന്ന് സമാനമായ രീതിയില്‍ പണം സ്വീകരിച്ചിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍keralaPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.