Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കും; നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തില്‍; കേന്ദ്ര ഏജന്‍സികളില്‍ നിന്നും കൂടുതല്‍ തെളിവ്‌ ശേഖരിച്ച് ആഭ്യന്തര മന്ത്രാലയം

നിരോധിച്ചാലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന പിഎഫ്‌ഐ നേതൃത്വത്തിന്റെ പ്രസ്താവന വന്നതും കേന്ദ്രആഭ്യന്തരമന്ത്രാലയവും സുരക്ഷാ ഏജന്‍സികളും ഗൗരവമായി കാണുന്നു.

Janmabhumi Online by Janmabhumi Online
Aug 18, 2020, 08:29 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യാന്തര തലത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള വിവിധ ഭീകര സംഘടനകളുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പിഎഫ്‌ഐ നിരോധനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നത്. ബെംഗളൂരു കലാപത്തിന് പിന്നാലെയാണ് നിരോധന നീക്കം ശക്തമാക്കിയത്. ഐ.ബി, റോ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വിവിധ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.

രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാവേറുകളായും ഭീകരരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ഇവിടങ്ങളിലുള്ള മലയാളി ഭീകരര്‍ പിഎഫ്‌ഐയുമായി സജീവബന്ധം തുടരുന്നവരാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് പിഎഫ്‌ഐ നിരോധന നടപടികള്‍ മുന്നോട്ട്‌പോകുന്നത്.

നിരോധിത ഭീകരസംഘടനയായ സിമി രൂപമാറ്റം വരുത്തി എന്‍ഡിഎഫും പിന്നീട് പിഎഫ്‌ഐയും ആയത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്നുണ്ട്. സിമി നിരോധിച്ച് വര്‍ഷങ്ങളായെങ്കിലും സിമിയുടെ നേതാക്കള്‍ പലരും പിഎഫ്‌ഐയിലും മറ്റു തീവ്ര സംഘടനകളിലും തുടരുന്നുണ്ട്. 2001ല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സിമിയെ നിരോധിച്ചു. തുടര്‍ന്ന് എട്ടുതവണ നിരോധനം നീട്ടുകയായിരുന്നു.

രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പിഎഫ്‌ഐക്കുള്ള പങ്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പിഎഫ്‌ഐ കേന്ദ്ര ഓഫീസ് നില്‍ക്കുന്ന ഷഹീന്‍ബാഗില്‍ ആരംഭിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവും തുടര്‍ന്നുള്ള ദല്‍ഹി കലാപവും പിഎഫ്‌ഐയുടെ പങ്കുകള്‍ വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

നിരോധിച്ചാലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന പിഎഫ്‌ഐ നേതൃത്വത്തിന്റെ പ്രസ്താവന വന്നതും കേന്ദ്രആഭ്യന്തരമന്ത്രാലയവും സുരക്ഷാ ഏജന്‍സികളും ഗൗരവമായി കാണുന്നു.  

പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം അഹമ്മദ് റഹ്മാനിയാണ് നിരോധനം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കില്ലെന്ന് പരസ്യ പ്രതികരണം നടത്തിയത്.  

സിമിയുടെ നിരോധനത്തിന് കാരണമായി കണ്ടെത്തിയ 58ലേറെ ഭീകരവാദ കേസുകള്‍ക്ക് സമാനമായ നിരവധി കേസുകള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഇതിനകം ചുമത്തിയിട്ടുണ്ട്.

Tags: കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംദല്‍ഹി കലാപംpfiഎൻ‌ഐ‌എപോലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂരമായി കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശ് പോപ്പുലർ ഫ്രണ്ട് അംഗമെന്ന് ഭാര്യ : ഒരുപാട് സഹിച്ചു, ഇപ്പോൾ മകളെയും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ

India

സിദ്ധരാമയ്യ അധികാരത്തിൽ തുടർന്നാൽ കർണാടക പാകിസ്ഥാന് കൈമാറും , കോൺഗ്രസ് കാലത്ത് മാത്രമാണ് ഹിന്ദു കൊലപാതകങ്ങൾ അരങ്ങേറുന്നത് : വിമർശിച്ച് ബിജെപി

Kerala

എംകെ ഫൈസിയെ കുടുക്കിയത് സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റ് : ഹവാല ഇടപാടുകളെ കുറിച്ചും സൂചന ലഭിച്ചു

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങ്, എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് ദേശീയ അന്വേഷണ സംഘം, നിരോധിക്കാനുള്ള സാധ്യതയേറി

News

എസ്ഡിപിഐ ഭീകരസംഘടന; പിന്തുണ തേടിയവര്‍ മാപ്പു പറയണം: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഛായാഗ്രാഹകന്‍ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണം

തേനീച്ചക്കൂടുകളുമായി പോയ ട്രക്ക് മറിഞ്ഞപ്പോള്‍

തേനീച്ചക്കൂടുകള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു; 25 കോടിയോളം തേനീച്ചകള്‍ പറന്നു പോയി, ജാഗ്രതാ നിര്‍ദേശം

താജിക്കിസ്ഥാനില്‍ ഹിമാനികളെക്കുറിച്ചുള്ള യുഎന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് സംസാരിക്കുന്നു

ഭീകരതയിലൂടെ കരാര്‍ ലംഘിച്ചത് പാകിസ്ഥാന്‍; യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഭാരതം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് ഇന്ന്, നെയ്യാട്ടം എട്ടിന്

കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളിയും മുതലാളിയും പ്രവര്‍ത്തിക്കേണ്ടത് ഐക്യത്തോടെ: എസ്. സേതുമാധവന്‍

ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ കേരളത്തില്‍

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു

നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ആശയങ്ങള്‍: ജെ.പി. നഡ്ഡ

ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി

ബിഹാറില്‍ നിന്നു വന്നു, മലയാളിയായി; ദറക്‌സയുടെ അനുഭവം പാഠവുമായി

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies