Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അവശേഷിക്കുന്നവരെ കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു… പെട്ടിമുടി ദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു

6ന് രാത്രി 11 മണിയോടെയാണ് സ്ഥലത്ത് ഉരുള്‍പൊട്ടലും വലിയ മണ്ണിടിച്ചിലുമുണ്ടായത്. ഇവിടെ ഒരു തടയണയുണ്ടായിരുന്നതായും സ്ഥിരീകരണമുണ്ട്. ഇതും അപകടത്തിന്റെ തീവ്രത കൂട്ടി. 1.5 കിലോ മീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് ആദ്യം ഉരുള്‍പൊട്ടിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 15, 2020, 09:27 am IST
in Idukki

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും മേഖലയില്‍ തങ്ങി നില്‍ക്കുന്നത് മരണത്തിന്റെ ഗന്ധം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇടുക്കിയിലുണ്ടായത്.  

6ന് രാത്രി 11 മണിയോടെയാണ് സ്ഥലത്ത് ഉരുള്‍പൊട്ടലും വലിയ മണ്ണിടിച്ചിലുമുണ്ടായത്. ഇവിടെ ഒരു തടയണയുണ്ടായിരുന്നതായും സ്ഥിരീകരണമുണ്ട്. ഇതും അപകടത്തിന്റെ തീവ്രത കൂട്ടി. 1.5 കിലോ മീറ്റര്‍ അകലെ  വനത്തില്‍ നിന്നാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് ഇത് വലിയ മണ്ണിടിച്ചിലായി വെള്ളത്തോടൊപ്പം മഴയില്‍ വെള്ളം ഒഴുകിയിരുന്ന നീര്‍ച്ചാലിലൂടെ ഒഴുകി പെട്ടിമുടി പുഴയിലേക്ക് എത്തുകയായിരുന്നു. നിരപ്പുള്ള മേഖലയായതിനാല്‍ ഇതിന് കരയിലായിരുന്നു ലയങ്ങള്‍ സ്ഥാപിച്ചിരുന്നത്.  

4 ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. സമീപത്തെ ഒരു ലയത്തിന് നാശവുണ്ടായി. 84 പേര്‍ താമസിച്ചിരുന്നുവെന്ന് കണ്ണന്‍ ദേവന്‍ കമ്പനി പറയുന്ന സ്ഥലത്ത് നിന്ന് ആകെ രക്ഷപ്പെട്ടത് 12 പേരാണ്. ഇതില്‍ ഒരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇന്നലെ വരെ 56 പേരുടെ മൃതദേഹം കണ്ടെത്തി. ഇനി ആറ് കുട്ടികളടക്കം 14 പേരെ കൂടി കണ്ടെത്താനുണ്ട്.  

അപകടം നടന്ന സ്ഥലത്ത് പല തവണ കല്ലും മണ്ണും മാറ്റിയും വലിയ പാറ പൊട്ടിച്ചും പരിശോധന നടത്തി. കാണാതായവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും നിരവധിയായ ചിത്രങ്ങളും കണ്ടെത്തി. പിന്നീട് നാല് ദിവസമായി പുഴ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കന്നിയാറില്‍ നിന്ന് 15ല്‍ അധികം മൃതദേഹങ്ങള്‍ കïെത്തി. തെരച്ചില്‍ തുടരുമ്പോഴും കഴിഞ്ഞ രണ്ട് ദിവസമായി കാര്യമായ ഫലങ്ങള്‍ ലഭിച്ചിട്ടില്ല.

മരണം പെയ്തിറങ്ങിയ കനത്ത മഴയും തണുപ്പുമുള്ള രാത്രിയില്‍ പലരും ഗാഡനിദ്രയിലായിരുന്നപ്പോഴാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം ആര്‍ത്തലച്ചെത്തിയത്. വലിയ ശബ്ദം കേട്ടെങ്കിലും പലരും ഇതിനാല്‍ ഇതറിഞ്ഞില്ല, അറിഞ്ഞ ഏതാനം പേര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. വൈദ്യുതിയും മൊബൈല്‍ നെറ്റ് വര്‍ക്കും ഇല്ലാതിരുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അതായത് എട്ട് മണിക്കൂറോളം കഴിഞ്ഞ്.  

സംഭവമറിഞ്ഞ് ദുരന്തഭൂമിയിലേക്ക് ആദ്യം എത്തിയത് വനംവകുപ്പാണ്. മൂന്നാറില്‍ നിന്നുള്ള സംഘത്തിന് സ്ഥലത്തെത്താനായത് ഉച്ചയ്‌ക്ക് രണ്ടിനാണ്. കനത്ത മഴയും മഞ്ഞും പെരിയവാര താല്‍ക്കാലിക പാലത്തില്‍ വെള്ളം കയറിയതും തിരിച്ചടിയായി. പണി തീര്‍ത്ത പുതിയ പാലം അപ്രോച്ച് റോഡ് നിര്‍മ്മിക്കാതിരുന്നതും രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു.  

ആദ്യം എത്തിയവര്‍ക്ക് എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. എങ്ങും മരണത്തിന്റെ ഗന്ധം. ഇടമലക്കുടിയിലേക്കുള്ള യാത്രയില്‍ ഉള്ള പ്രകൃതി മനോഹരമായിരുന്ന പ്രദേശമായിരുന്നു പെട്ടിമുടി. സമീപത്തായി ഒരു കാന്റീനിനും പെട്ടിമുടി ക്ഷേത്രവും ഉള്‍പ്പെട്ട സ്ഥലം. മലയുടെ താഴ് വരയില്‍ അതീവ സുരക്ഷിതമെന്ന് തോന്നിക്കുന്ന സ്ഥലമായിരുന്നു ഇതെന്നും ഇവിടെ സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കുന്നു.  

ഈ സ്ഥലത്തെയാണ് ശവപറമ്പാക്കി മാറ്റി പ്രകൃതി സംഹാര താണ്ഡവമാടിയത്. കുതിച്ചെത്തിയ മലവെള്ളം ഒരു പ്രദേശത്തെ മുഴുവന്‍ താഴ് വരയിലേക്ക് പറിച്ചെറിഞ്ഞു. വലിയ സ്വപ്നം കാണുവാന്‍ സാധിക്കാതിരുന്ന ചെറിയ മനുഷ്യരെയാണ് വിധി കവര്‍ന്നത്. നേരം പുലര്‍ന്നപ്പോള്‍ പ്രകൃതിക്ക് വരെ ഭയാനകമായ മൗനം. ഇപ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ഉള്ളിലെ നടുക്കം മാറിയിട്ടില്ല. പലരും കൊടും തണുപ്പില്‍ കമ്പിളി പുതച്ച് നല്ല ഉറക്കത്തിലായിരുന്നു അപകട സമയത്ത്. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴും പലരുടേയും ദേഹത്ത് കമ്പിളി ഉള്ളതിനാല്‍ ചെളി പുരണ്ടിരുന്നില്ല. ഇതിനര്‍ത്ഥം അപകടം നടന്നത് പോലും ഇവരറിഞ്ഞിട്ടില്ല എന്നതാണ്. ഇത്തരത്തില്‍ ചെറിയ തുക വരുമാനത്തില്‍ അതിലും ചെറിയ പ്രാഥമിക സൗകര്യത്തില്‍ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന 20 ഓളം കുടുംബങ്ങളെയാണ് നിമിഷങ്ങള്‍ക്കകം പ്രകൃതി തുടച്ച് നീക്കിയത്. രക്ഷപ്പെട്ട മിക്കവരും ഇതോടെ അനാഥരുമായി.

കാണാതായവര്‍ വെള്ളപ്പാച്ചില്‍ ഒഴുകിപോയതായി നിഗമനം 

മൂന്നാര്‍ പെട്ടിമുടിയില്‍ ദുരന്തം നടന്ന് പരിശോധന എട്ട് ദിവസം പിന്നിടുമ്പോള്‍ കണ്ടെത്താനുള്ളവര്‍ മലവെള്ളപ്പാച്ചില്‍ ഒഴുകി പോയതായി നിഗമനം.  

ഇതിന്റെ അടിസ്ഥാനത്തില്‍ കന്നിയാര്‍ പുഴയിലും മാങ്കുളം, ഭൂതത്താന്‍ കെട്ട്, പെരിയാര്‍ മേഖലകളിലും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ലയങ്ങള്‍ ഇരുന്ന സ്ഥലത്ത് മൂന്ന് തവണ പൂര്‍ണ്ണമായും കുഴിച്ച് പരിശോധന നടത്തി. അടുത്ത ദിവസം തന്നെ റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തും.  

കന്നിയാര്‍ പുഴ മാങ്കുളം പുഴയുമായി ചേര്‍ന്ന് പൂയംകുട്ടി-കുട്ടമ്പുഴ വഴി ഭൂതത്താന്‍ കെട്ടിലാണ് എത്തുന്നത്. ഇവിടെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കണ്ടെത്താനുള്ളവര്‍ ഒഴുകി പെരിയാറ്റിലേക്ക് എത്തിയതാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക  നിര്‍ദേശം നല്‍കിയതായി സബ് കളക്ടറും അറിയിച്ചു.  

കഴിഞ്ഞ നാല് ദിവസമായി പുഴ കേന്ദ്രീകരിച്ചും വനത്തിലുമാണ് തെരച്ചില്‍ നടത്തുന്നത്. ഇതിലാണ് അധികവും മൃതദേഹങ്ങള്‍ കിട്ടിയത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയെയാണ് കണ്ടെത്തിയത്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ നാല് കിലോ മീറ്ററോളം താഴെ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.  

ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ  പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തെരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറി കിടന്നിരുന്ന വനമേഖലകളിലും തെരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. വരും ദിവസങ്ങളിലും ഇതിന് താഴേക്കുള്ള മേഖലയിയും ഗ്രാവല്‍ ബങ്കിലുമാണ് പരിശോധന നടത്തുന്നത്.

Tags: Rainപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

News

കാലാവസ്ഥ മാറുന്നു; ചിലയിടങ്ങളിൽ മഴ പെയ്തേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.