Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഹിന്ദുവികാരം അടുത്തറിഞ്ഞ അദ്വാനിയുടെ രഥയാത്ര

1984-85ല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. പ്രയാഗ് രാജിലെ അശോക് സിംഘാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ തീരുമാനം ഉയര്‍ന്നത്. രജ്ജു ഭയ്യ, ഡോ. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, സുബ്രഹ്മണ്യ സ്വാമി, ഉമാഭാരതി, സാധ്വി ഋതംബര, വിനയ് കത്യാര്‍ തുടങ്ങി പ്രമുഖ നേതാക്കളും സംന്യാസിമാരും ആ യോഗത്തില്‍ പങ്കെടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 5, 2020, 05:13 am IST
in Main Article

ആര്‍ക്കും കീഴടക്കാനാവാത്തതെന്നാണ് അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം. ഭഗവാന്‍ ശ്രീരാമ ചന്ദ്രന്റെ ജനനം കൊണ്ട് പവിത്രമായ അയോധ്യയില്‍, അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഉയര്‍ന്ന ക്ഷേത്രം തകര്‍ക്കപ്പെട്ടപ്പോള്‍ ഉടഞ്ഞുപോയത് ഭാരത്തിലെ ഹൈന്ദവ ജനതയുടെ മനസ്സാണ്. ആ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്, 1990 സപ്തംബര്‍ 25ന് ലാല്‍കൃഷ്ണ അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് നടത്തിയ രാമരഥയാത്രയാണ് അയോധ്യ പ്രക്ഷോഭത്തില്‍ പ്രധാന വഴിത്തിരിവായത്. അന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അദ്വാനി.  

1984-85ല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. പ്രയാഗ് രാജിലെ അശോക് സിംഘാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ തീരുമാനം ഉയര്‍ന്നത്. രജ്ജു ഭയ്യ, ഡോ. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, സുബ്രഹ്മണ്യ സ്വാമി, ഉമാഭാരതി, സാധ്വി ഋതംബര, വിനയ് കത്യാര്‍ തുടങ്ങി പ്രമുഖ നേതാക്കളും സംന്യാസിമാരും ആ യോഗത്തില്‍ പങ്കെടുത്തു.

അദ്വാനിയുടെ രഥയാത്രയ്‌ക്ക് അശോക് സിംഗാള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ഹിന്ദു ദേശീയവാദികള്‍ രഥയാത്രയ്‌ക്കൊപ്പം അണിനിരന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉയരുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. നിരവധി കര്‍സേവകരും രാമഭക്തരും അദ്വാനിയുടെ രഥയാത്രയെ അനുഗമിച്ചു. ഒരു ദിവസം ഏകദേശം 300 കിലോമീറ്ററുകള്‍ താണ്ടി. ആറ് പൊതുറാലികളെ അദ്ദേഹം അഭിസംബോധന ചെയ്തു. നൂറ് കണക്കിന് ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട യാത്രയിലൂടെ ഹിന്ദുവിന്റെയുള്ളില്‍ അയോധ്യയ്‌ക്ക് അനുകൂലമായി ഒരു പൊതുവികാരം ഉണര്‍ത്താന്‍ സാധിച്ചു. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി അത് മാറി.  

രഥയാത്രയെന്ന ആശയം അദ്വാനി വിപുലപ്പെടുത്തിയെടുത്തത് അന്നത്തെ ഊര്‍ജ്ജസ്വല നേതാവും ബിജെപി ജന.സെക്രട്ടറിയുമായിരുന്ന പ്രമോദ് മഹാജനുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷമാണ്. ജനസംഘം സ്ഥാപക നേതാക്കളിലൊരാളായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സപ്തംബര്‍ 25ന് രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചു. അദ്വാനിയുടെ മനസ്സറിഞ്ഞ പ്രമോദ് മഹാജനാണ് രഥയാത്ര എന്നത് രാമരഥയാത്രയായി പരിവര്‍ത്തനം ചെയ്തത്. 1990 സപ്തംബര്‍ 12ന് അദ്വാനി മാധ്യമങ്ങളെ കണ്ടു. രഥയാത്രയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

പ്രമോദ് മഹാജന്‍, ഉമാഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ്, ഡോ. മുരളി മനോഹര്‍ ജോഷി, നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി പ്രമുഖരുടെ നിരതന്നെ അദ്വാനിയെ അനുഗമിച്ചു. ഗുജറാത്ത്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്ന് യാത്ര ബീഹാറിലെത്തി. വന്‍ വിജയം കണ്ട യാത്ര, ഒക്ടോബര്‍ 23ന് ബീഹാറിലെ സമസ്തിപൂരില്‍ വച്ച് തടഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് ബിജെപിക്ക് ശക്തമായ അടിത്തറ പടുത്തുയര്‍ത്താന്‍ അന്നത്തെ അദ്വാനിയുടെ രഥയാത്രയ്‌ക്ക് സാധിച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തിന് പുതിയൊരു ദിശാബോധം നല്‍കിയതില്‍ പ്രധാനപങ്ക് വഹിച്ചതും ഈ രഥയാത്രയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ കാലമെന്നാണ് അദ്വാനി ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം അന്ന് അനുഭവിച്ച ആനന്ദമാണ് ഇന്ന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടക്കുമ്പോഴും ഭാരതത്തിലെ കോടിക്കണക്കിന് ഹിന്ദുക്കള്‍ അനുഭവിക്കുന്നതും.

Tags: rammandirrama navamiഎല്‍കെ അദ്വാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി സമ്മേളനം നാളെ; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.