Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ ടി ജലീല്‍ -സ്വപ്ന ഫോണ്‍വിളി വാര്‍ത്തയാക്കിയത് ജന്മഭൂമി; വ്യാജമെന്ന് പ്രചരിപ്പിച്ചു, അവസാനം സമ്മതിച്ച് പത്ര സമ്മേളനം

വ്യാജവാര്‍ത്തയാണെന്നും തെളിവു നല്‍കണമെന്നും ഒക്കെ പറഞ്ഞ് നിരവധി വിളികള്‍. മറ്റു മാധ്യമങ്ങളൊന്നും വാര്‍ത്ത കൊടുക്കാതിരുന്നതിനാല്‍ സൈബര്‍ സഖാക്കള്‍ ജന്മഭൂമിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 09:38 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തില്‍ കണ്ണിയായ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ പ്രിയ മന്ത്രി കെ ടി ജലീല്‍ നിരവധി തവണ വിളിച്ചിരുന്നു എന്നത് ജന്മഭൂമി ഓണ്‍ലൈന്‍ന്റെ എക്‌ളൂസീവ് വാര്‍ത്ത ആയിരുന്നു. ‘ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്‌ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കേരള സന്ദര്‍ശനം തുടങ്ങി സ്വപ്നാ സുരേഷ് പ്രധാന സംഘടകയായി നിറഞ്ഞു നിന്ന പലപരിപാടികളുടേയും പ്രധാന ആസൂത്രകന്‍ ജലീല്‍ ആയിരുന്നു. കേരള സഭ, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വികസന ഉച്ചകോടികള്‍ എന്നിവയുടെ സംഘാടനത്തിലും മന്ത്രിയും സ്വപ്നയും തോളോടു തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്’. എന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.

https://www.janmabhumi.in/read/jaleel-call-swapana-moretimes/

ശനിയാഴ്ച രാവിലെ നല്‍കിയ വാര്‍ത്ത വലിയ തോതില്‍ വായിക്കപ്പെട്ടെങ്കിലും എതിരായി വ്യാപക പ്രചരണമാണ് നടന്നത്. വ്യാജവാര്‍ത്തയാണെന്നും തെളിവു നല്‍കണമെന്നും ഒക്കെ പറഞ്ഞ് നിരവധി വിളികള്‍. മറ്റു മാധ്യമങ്ങളൊന്നും വാര്‍ത്ത കൊടുക്കാതിരുന്നതിനാല്‍ സൈബര്‍ സഖാക്കള്‍ ജന്മഭൂമിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു.

മൂന്നു ദിവസം നിശബ്ദത പുലര്‍ത്തിയ മന്ത്രി ജലീല്‍ നാലാം പക്കം താന്‍ നിരവധി തവണ സ്വപ്നയെ വിളിച്ചതായി സമ്മതിച്ച് പത്ര സമ്മേളനം നടത്തി.’ നാലുവര്‍ഷമായി സ്വപ്നയെ അറിയാം. സ്വപ്ന ഓഫിസില്‍ വന്നിട്ടുണ്ട്. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നും പലവട്ടം വിളിച്ചിട്ടുണ്ടാകാം. അവസാനമായി വിളിച്ചത് റമസാന്‍ സമയത്ത് ഭക്ഷണകിറ്റ് വിതരണത്തിനാണ് ബന്ധപ്പെട്ടാണ്. സ്വപ്നയെ ബന്ധപ്പെടുത്തിയത് യുഎഇ കോണ്‍സല്‍ ജനറലാണ്. വിളിച്ചതൊന്നും അസമയത്തല്ല. പക്ഷേ ജന്മഭൂമി പറയും പോലെ 100 തവണ ഒന്നും വിളിച്ചിട്ടില്ല.’ എന്നായിരുന്നു ജലീലിന്റെ വിശദീകരണം.

‘എല്ലാ വര്‍ഷങ്ങളിലും റമസാന്‍ ദിനത്തോടനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണ കിറ്റുകള്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കാറുണ്ട്. ഇത്തരം പരിപാടിയില്‍ താന്‍ തന്നെ രണ്ടു മൂന്നു പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇപ്രാവശ്യം ലോക്ഡൗണ്‍ ആയതിനാല്‍ അത് കൊടുക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ്, മേയ് 27ന് ഒരു സന്ദേശം തനിക്കു വരുന്നത്. ഭക്ഷണ കിറ്റ് കൈവശമുണ്ട്, എവിടെയെങ്കിലും കൊടുക്കണം എന്നു താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം എന്നതാണ് കോണ്‍സല്‍ ജനറലിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശം. കണ്‍സ്യൂമര്‍ഫെഡ് വഴി ഭക്ഷണ കിറ്റ് ക്രമീകരിക്കാമെന്ന് പറഞ്ഞതനുസരിച്ച്, സ്വപ്നയെ ബന്ധപ്പെടുമെന്ന് കോണ്‍സില്‍ നിന്നും സന്ദേശം ലഭിച്ചു. ആയിരത്തോളം ഭക്ഷണ കിറ്റ് കിട്ടുകയും എടപ്പാള്‍, തൃപ്രംകോട് പഞ്ചായത്തില്‍ വിതരണം ചെയ്യുകയുമായിരുന്നു. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും യുഎഇ കൗണ്‍സല്‍ ജനറലിന്റെ വിലാസത്തിലാണ് അയച്ചത്. യുഎഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട്, കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വപ്നയുമായി സംസാരിക്കുകയായിരുന്നു’ – ഇങ്ങനെ പോകുന്നു ജലീലിന്റെ വിശദീകരണം

ജൂണ്‍ 1 മുതല്‍ 28 വരെ സ്വപ്ന സുരേഷ് കെ ടി ജലീലിനെ ഒമ്പത് തവണ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. റംസാന്‍ കിറ്റ് വിതരണകാര്യം പറയാന്‍ ഒരു മന്ത്രി കോണ്‍സലേറ്റ് ജീവനക്കാരിയെ വിളിക്കുക, അതും നേരിട്ട് 9 തവണ, എന്നതില്‍ അസ്വാഭാവികതയില്ലെന്നും കെ ടി ജലീല്‍ പറയുന്നു. മെയ് 27-ന് കോണ്‍സുല്‍ ജനറല്‍ മെസ്സേജയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി.`

അതേസമയം, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നാസര്‍ നാസി മുത്തുമുട്ടത്ത്, ജൂണ്‍ 24, ജൂലൈ 5, 23 എന്നീ തീയതികളില്‍ കേസിലെ മറ്റൊരു പ്രതി സരിത്തുമായി സംസാരിച്ചതിനെക്കുറിച്ച് വ്യക്തമായ മറുപടി കെ ടി ജലീല്‍ നല്‍കുന്നില്ല. അക്കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിക്കട്ടെ എന്നും ജലീല്‍ പറഞ്ഞൊഴിഞ്ഞു. ഓഫീസില്‍ സരിത്ത് വന്നിരുന്നു എന്ന കാര്യം നാസര്‍ നാസി മുത്തുമുട്ടത്ത് സമ്മതിക്കുന്നുണ്ട്. സരിത്തും സ്വപ്നയും ഇതേ റംസാന്‍ കിറ്റുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നാണ് നാസറും പറയുന്നത്.. സരിത്തിനെ താന്‍ അങ്ങോട്ട് വിളിച്ചതാണ്. സ്വപ്ന തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.1000 പാക്കറ്റ് ഭക്ഷണ പൊതിക്കു വേണ്ടിയായിരുന്നു മന്ത്രിയുടേയും സെക്രട്ടറിയുടേയും വിളികള്‍ എന്നത് മുഖ്യമന്ത്രിയും പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച ജലീലിന് പിന്തുണ പ്രഖ്യാപിച്ചു. 

Tags: smugglingജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.