Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തിരിച്ചടിക്കാന്‍ കരുത്തുള്ള സൈന്യം

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സുപ്രധാന നയവുമാണ്. അതില്‍ വെല്ലുവിളികള്‍ കാണുകയാണ് ചൈന. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍പവര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായി ചൈന നടത്തുന്ന ഈ കുത്സിത ശ്രമത്തെ രാഷ്‌ട്രം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും.

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
Jun 18, 2020, 03:00 am IST
in Main Article

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പണ്ടുമുതലേ പ്രശ്‌നങ്ങളുണ്ടെങ്കിലും അവയെല്ലാം സൈനിക തലത്തിലും നയതന്ത്ര തലത്തിലും പരിഹരിക്കപ്പെടുന്നതാണ് പതിവ്. അടിസ്ഥാനപരമായി അതിര്‍ത്തി പ്രത്യേകം വരച്ചുമാറ്റിയിട്ടില്ലാത്തതും വേലി സ്ഥാപിച്ചിട്ടില്ലാത്തതുമാണ് ചൈന മുതലെടുക്കുന്നത്. അവര്‍ക്ക് അവകാശവാദമുള്ള സ്ഥലങ്ങളെല്ലാം കയ്യടക്കിയശേഷം വീണ്ടും നമ്മുടെ ഭൂമി നിര്‍ബാധം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.  

ഈ ലക്ഷ്യത്തോടെ ചൈന നീങ്ങുന്ന സ്ഥലത്തെല്ലാം സര്‍വശക്തിയുമുപയോഗിച്ച് തടയുകയാണ് ഇന്ത്യന്‍ സൈനികര്‍ ചെയ്യുന്നത്. ചൈനയുടെ എല്ലാ തരത്തിലുള്ള സൈനിക നടപടികള്‍ക്കും  കനത്ത തിരിച്ചടി നല്‍കാനുള്ള കരുത്ത് പുതിയ കാലത്തെ ഇന്ത്യ നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ മുന്നേറ്റത്തിലും കാര്യശേഷിയിലും ചൈനയ്‌ക്ക് വലിയ രീതിയില്‍ അസഹിഷ്ണുതയുണ്ട്.  

എല്ലാ കാലത്തും ചില്ലറ പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഉണ്ടാകാറുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിര്‍ത്തിയില്‍ വളരെ ക്രൂരമായ ആക്രമണമാണ് ഇന്ത്യന്‍ പട്ടാളത്തിന് നേരെയുണ്ടായത്. അവരുടെ ആക്രമണത്തിന് തീക്ഷ്ണത വര്‍ധിച്ചിരിക്കുന്നു. ലഡാക്കിലെ നാല് തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഇടിച്ചുകയറി ആധിപത്യം സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം.  

ഇതിനായി അവരുടെ സൈനികശേഷി മുന്‍കാലത്തേക്കാള്‍ വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. നേരിട്ട് ഒരു യുദ്ധത്തിന് ചൈന തയ്യാറാവില്ലെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു യുദ്ധം ആലോചിക്കാനേ പറ്റില്ല. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ തിരിഞ്ഞ ഈ വേളയില്‍ തങ്ങളുടെ മേല്‍ക്കോയ്‌മ സ്ഥാപിക്കാനും കരുത്തില്‍ ശോഷണം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാനുമാണ് അവരുടെ ശ്രമം.  

സൈനികപരമായ ചര്‍ച്ചകളിലൂടെ മുന്‍കാലത്തേക്കാള്‍ ഭംഗിയായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴും കരുതുന്നത്. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തില്‍ മൈനസ് മുപ്പത് ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ജോലി ചെയ്യുന്നതിന്റെ കാഠിന്യം പറഞ്ഞറിയിക്കാനാവില്ല.  

അങ്ങനെ കാവല്‍ജോലിയിലുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ആക്രമിച്ചത്. ആഗോളതലത്തില്‍ മുഖം മങ്ങിയ ചൈനയുടെ, മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമായും ഇതിനെ കാണുന്നതില്‍ തെറ്റില്ല. ചൈനയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി യാതൊരു വിവരവുമില്ല. എത്ര പട്ടാളക്കാര്‍ മരിച്ചെന്നോ എന്താണ് നീക്കമെന്നോ ഒന്നും പറയുന്നില്ല. അവരുടെ മാധ്യമമായ ഗ്ലോബല്‍ടൈംസിനെ വിശ്വസിക്കാമെങ്കില്‍ നിരവധി ചൈനീസ് പട്ടാളക്കാര്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ മാധ്യമങ്ങളും ഇത് ശരിവയ്‌ക്കുന്നു.  

ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യത വിരളമാണ്. നയതന്ത്രതലത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ഇപ്പോഴും സാധ്യതകള്‍ അടഞ്ഞിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാതിരിക്കുകയാണ് ചൈനയ്‌ക്ക് നല്ലത്. ഗല്‍വാന്‍ താഴ്‌വരയാകെ പ്രത്യേകത നിറഞ്ഞതാണ്. 1962ലാണ് ചൈനയുമായി ഏറ്റവും അവസാനം യുദ്ധമുണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് മികച്ച റോഡുകള്‍ വേണമെന്നത് ഇന്ത്യയുടെ ആഭ്യന്തര ആവശ്യമാണ്. അത് നിറവേറ്റുകയും ചെയ്തു.  

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സുപ്രധാന നയവുമാണ്. അതില്‍ വെല്ലുവിളികള്‍ കാണുകയാണ് ചൈന. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍പവര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായി ചൈന നടത്തുന്ന ഈ കുത്സിത ശ്രമത്തെ രാഷ്‌ട്രം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

ഇന്ത്യ-ചൈന ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍
India

കടന്നു കയറിയ ചൈനക്കാരെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈനികര്‍; ഗല്‍വാനിലെ ജീവത്യാഗത്തിന് മൂന്നു വയസ്

India

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച രാജ്നാഥ് സിങ്

World

2.24 ട്രില്ല്യണ്‍ ഡോളറിലെത്തി ആഗോള സൈനികച്ചെലവ്; റെക്കോര്‍ഡ് വര്‍ധനവില്‍ പിന്നിലായി ശീതയുദ്ധകാലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.