Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനശ്വരവും നിത്യവുമായ ആത്മാവ്

വിവേകചൂഡാമണി

ഡോ. ടി.വി. മുരളീവല്ലഭന്‍ by ഡോ. ടി.വി. മുരളീവല്ലഭന്‍
Jun 15, 2020, 07:36 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബംഗാളിനെ പൊതുവെയും കല്‍ക്കത്തയെ പ്രത്യേകിച്ചും, 1898 മുതല്‍ കാര്‍ന്നു തിന്ന പ്ലേഗ് എന്ന മഹാമാരിയെ, സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദന്‍ എങ്ങനെ നേരിട്ടുവെന്നത് ഈ കൊറോണക്കാലത്ത് നമുക്കൊരു  പാഠമാണ്. ഹിന്ദുക്കളുടെ പൊതുവെയുള്ള അലസസമീപനത്തിനെതിരെ പലപ്പോഴും ആഞ്ഞടിച്ചിട്ടുള്ള സ്വാമിജി, ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെയാണ് നാം പ്രതികരിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നുണ്ട്.

പ്ലാഗ് മാനിഫെസ്‌റ്റോ

121 വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ നേരിടാന്‍ അദ്ദേഹം ഒരു നയരേഖ തന്നെ ചമച്ചു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, വ്യക്തികള്‍ വൃത്തിയും വെടിപ്പും പാലിക്കണമെന്നും രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കണമെന്നും പ്രസ്തുത നയരേഖയില്‍ കൂടി കല്‍ക്കത്താ നിവാസികളോട് ആവശ്യപ്പെട്ടു. പ്ലേഗിനെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കാനും കിംവദന്തികള്‍ക്കൊന്നും ചെവികൊടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. പറയുകയും എഴുതുകയും മാത്രമല്ല, സ്വാമി സദാനന്ദയേയും സിസ്റ്റര്‍ നിവേദിതയേയും ഉള്‍പ്പെടുത്തിക്കൊണ്ട് കല്‍ക്കത്താ നഗരം വൃത്തിയാക്കാന്‍ ഒരു സംഘത്തേയും അദ്ദേഹം ചുമതലപ്പെടുത്തി.

ഒരു യഥാര്‍ഥ കര്‍മയോഗിക്കു മാത്രമേ, ഇതുപോലെ ചിന്തയും വാക്കും പ്രവൃത്തിയും സമഞ്ജസമായി സമ്മേളിപ്പിച്ച് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയൂ. മഹാമാരിക്കെതിരെ മര്‍മ്മമറിഞ്ഞ് കര്‍മം ചെയ്താല്‍ മാത്രമേ, നമുക്ക് വിജയം നേടാന്‍ കഴിയൂ.

എന്താണ് കര്‍മം?

ദേഹം കൊണ്ടോ മനസ്സു കൊണ്ടോ, നാമെന്തൊക്കെ ചെയ്യുന്നുവോ, അതെല്ലാം കര്‍മമാണ്. അവയോരോന്നും നമ്മിലും സമൂഹത്തിലും പ്രകൃതിയിലും ചെറുതും വലുതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോള്‍ കൊറോണയ്‌ക്കെതിരെയുള്ള ഒരു ചിന്തപോലും കര്‍മമാണ്. അപ്പോള്‍ പിന്നെ കൈകൊട്ടിയും പാട്ടു പാടിയും നൃത്തം ചെയ്തും വാട്‌സ് ആപ്പ് പോസ്റ്റ് നടത്തിയുമൊക്കെ നമുക്ക് കൊറോണയ്‌ക്കെതിരെ പോരാടാം.

ലോകത്തില്‍ നാം കാണുന്ന സകല കര്‍മങ്ങളും മനുഷ്യസമുദായത്തിലെ സകല പ്രസ്ഥാനങ്ങളും നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും വിചാരത്തിന്റെ ബാഹ്യ പ്രകടനമാണ്. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളാണ്. ഇച്ഛാശക്തി എങ്ങനെയോ, അതനുസരിച്ചായിരിക്കും നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്തംഗം വരെയുള്ള അധികാരികളുടെ ഇച്ഛാശക്തിയും ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാകുന്ന കൊടുങ്കാറ്റിന് മഹാമാരിയുടെ കാര്‍മേഘങ്ങളെ പറത്തിക്കൊണ്ടു പോകാന്‍ പ്രാപ്തിയുണ്ടാകും. ആ മഹാശക്തിയെയാണ് സ്വാമിജി കര്‍മയോഗമായി വിശദീകരിക്കുന്നത്.

കര്‍മയോഗം

സാമര്‍ഥ്യത്തോടു കൂടി ശാസ്ത്രീയമായി കര്‍മം ചെയ്യുന്നതിനെ കര്‍മയോഗമെന്നു പറയുന്നു. ചെയ്യപ്പെടുന്ന കര്‍മവുമായി ചെയ്യുന്ന വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഐക്യമാണ് കര്‍മയോഗം. ഇവിടെ മാര്‍ഗവും ലക്ഷ്യവും ഒരു പോലെ പ്രധാനമാണ്. സത്കര്‍മവും സുദുദ്ദേശ്യവും ഒരുമിച്ച് വരുമ്പോള്‍ അത് സാമൂഹ്യക്ഷേമത്തില്‍ കലാശിക്കുന്നു.

കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും, സന്നദ്ധപ്രവര്‍ത്തകരും അവരവരുടെ കര്‍മത്തില്‍ നൂറു ശതമാനവും മുഴുകുന്നുവെങ്കില്‍ അതിന് നൂറു ശതമാനവും ഫലമുണ്ടാകും. അവരെല്ലാം സ്വയം മറന്ന് തങ്ങളുടെ ധര്‍മം കര്‍മമായി കാണുമ്പോള്‍ തീര്‍ച്ചയായും കൊറോണയുടെ മര്‍മം പിളരും, തകരും. സര്‍വശ്രദ്ധയും സമര്‍പ്പിച്ചുകൊണ്ടുള്ള ഇവരുടെ ഈ ശ്രമത്തെ കൊറോണാ യജ്ഞമെന്നു വിളിക്കാം.

കൊറോണ യുദ്ധത്തില്‍ നേതൃത്വം വഹിക്കുന്നവരുടെ പങ്കിനെ പുകഴ്‌ത്തുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അവര്‍ മാത്രമാണ് എല്ലാം ചെയ്യുന്നതെന്നും അവരുടെ കഴിവുകൊണ്ടാണ് കൊറോണ അകന്നു നില്‍ക്കുന്നത് എന്നൊക്കെ പറയുന്നത് ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതിന് തുല്യമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാം. കുബുദ്ധിയും കുത്സിതശ്രമങ്ങളും ‘സേവന’ത്തിന്റെ മറവില്‍ നടത്തുന്നത് പ്രശ്‌നങ്ങളെ പ്രതിസന്ധികളാക്കാന്‍ മാത്രമേ സഹായിക്കൂ.

‘മാ ഫലേഷു കദാചന’

ഒരു കര്‍മം ചെയ്യുമ്പോള്‍ രണ്ടു തരത്തിലുള്ള ഫലങ്ങളുണ്ട്.  ഒന്ന് കര്‍മഫലം, രണ്ട് പ്രതിഫലം. നേരത്തേ സൂചിപ്പിച്ച നൂറുശതമാനം ആത്മാര്‍ഥതയോടെയുള്ള കൊറോണ നിമാര്‍ജന യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് കര്‍മഫലത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയമില്ല. ഡോക്ടര്‍മാര്‍ മരുന്നു നിര്‍ദേശിക്കുമ്പോഴും നഴ്‌സുമാര്‍ മരുന്ന്  കൊടുക്കുമ്പോഴും പോലീസുകാര്‍ പാസുകള്‍ നല്‍കുമ്പോഴും അവര്‍ അവരുടെ കര്‍മങ്ങളില്‍ മുഴുകുന്നു. അങ്ങനെ ആ കര്‍മങ്ങള്‍ പൂര്‍ണമാകുന്നു. ഓരോ ഘട്ടത്തിലുമുള്ള കര്‍മത്തിലെ പൂര്‍ണതയാണ് കൊറോണയെ അകറ്റി  നിര്‍ത്തുന്നത്.

മാര്‍ഗത്തില്‍ പൂര്‍ണമായി ശ്രദ്ധപതിപ്പിച്ചാല്‍, ലക്ഷ്യത്തില്‍ തന്നെ എത്തിക്കൊള്ളുമെന്ന ലോകതത്വമാണ് ഇവിടെ കാണുന്നത്. പ്ലേഗിനെതിരെ പട പൊരുതാന്‍ വേണമെങ്കില്‍ ബേലൂര്‍ മഠം പോലും വില്‍ക്കാന്‍ തയ്യാറാണെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്റെ ആത്മാര്‍ഥതയും ധീരതയും ഈ കൊറോണക്കാലത്ത് ലോകത്തിന് മാതൃകയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

India

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

India

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

Kerala

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies