Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനശ്വരവും നിത്യവുമായ ആത്മാവ്

വിവേകചൂഡാമണി

ഡോ. ടി.വി. മുരളീവല്ലഭന്‍ by ഡോ. ടി.വി. മുരളീവല്ലഭന്‍
Jun 15, 2020, 07:36 pm IST
in Samskriti

ബംഗാളിനെ പൊതുവെയും കല്‍ക്കത്തയെ പ്രത്യേകിച്ചും, 1898 മുതല്‍ കാര്‍ന്നു തിന്ന പ്ലേഗ് എന്ന മഹാമാരിയെ, സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദന്‍ എങ്ങനെ നേരിട്ടുവെന്നത് ഈ കൊറോണക്കാലത്ത് നമുക്കൊരു  പാഠമാണ്. ഹിന്ദുക്കളുടെ പൊതുവെയുള്ള അലസസമീപനത്തിനെതിരെ പലപ്പോഴും ആഞ്ഞടിച്ചിട്ടുള്ള സ്വാമിജി, ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെയാണ് നാം പ്രതികരിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നുണ്ട്.

പ്ലാഗ് മാനിഫെസ്‌റ്റോ

121 വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ നേരിടാന്‍ അദ്ദേഹം ഒരു നയരേഖ തന്നെ ചമച്ചു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, വ്യക്തികള്‍ വൃത്തിയും വെടിപ്പും പാലിക്കണമെന്നും രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കണമെന്നും പ്രസ്തുത നയരേഖയില്‍ കൂടി കല്‍ക്കത്താ നിവാസികളോട് ആവശ്യപ്പെട്ടു. പ്ലേഗിനെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കാനും കിംവദന്തികള്‍ക്കൊന്നും ചെവികൊടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. പറയുകയും എഴുതുകയും മാത്രമല്ല, സ്വാമി സദാനന്ദയേയും സിസ്റ്റര്‍ നിവേദിതയേയും ഉള്‍പ്പെടുത്തിക്കൊണ്ട് കല്‍ക്കത്താ നഗരം വൃത്തിയാക്കാന്‍ ഒരു സംഘത്തേയും അദ്ദേഹം ചുമതലപ്പെടുത്തി.

ഒരു യഥാര്‍ഥ കര്‍മയോഗിക്കു മാത്രമേ, ഇതുപോലെ ചിന്തയും വാക്കും പ്രവൃത്തിയും സമഞ്ജസമായി സമ്മേളിപ്പിച്ച് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയൂ. മഹാമാരിക്കെതിരെ മര്‍മ്മമറിഞ്ഞ് കര്‍മം ചെയ്താല്‍ മാത്രമേ, നമുക്ക് വിജയം നേടാന്‍ കഴിയൂ.

എന്താണ് കര്‍മം?

ദേഹം കൊണ്ടോ മനസ്സു കൊണ്ടോ, നാമെന്തൊക്കെ ചെയ്യുന്നുവോ, അതെല്ലാം കര്‍മമാണ്. അവയോരോന്നും നമ്മിലും സമൂഹത്തിലും പ്രകൃതിയിലും ചെറുതും വലുതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോള്‍ കൊറോണയ്‌ക്കെതിരെയുള്ള ഒരു ചിന്തപോലും കര്‍മമാണ്. അപ്പോള്‍ പിന്നെ കൈകൊട്ടിയും പാട്ടു പാടിയും നൃത്തം ചെയ്തും വാട്‌സ് ആപ്പ് പോസ്റ്റ് നടത്തിയുമൊക്കെ നമുക്ക് കൊറോണയ്‌ക്കെതിരെ പോരാടാം.

ലോകത്തില്‍ നാം കാണുന്ന സകല കര്‍മങ്ങളും മനുഷ്യസമുദായത്തിലെ സകല പ്രസ്ഥാനങ്ങളും നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും വിചാരത്തിന്റെ ബാഹ്യ പ്രകടനമാണ്. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളാണ്. ഇച്ഛാശക്തി എങ്ങനെയോ, അതനുസരിച്ചായിരിക്കും നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്തംഗം വരെയുള്ള അധികാരികളുടെ ഇച്ഛാശക്തിയും ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാകുന്ന കൊടുങ്കാറ്റിന് മഹാമാരിയുടെ കാര്‍മേഘങ്ങളെ പറത്തിക്കൊണ്ടു പോകാന്‍ പ്രാപ്തിയുണ്ടാകും. ആ മഹാശക്തിയെയാണ് സ്വാമിജി കര്‍മയോഗമായി വിശദീകരിക്കുന്നത്.

കര്‍മയോഗം

സാമര്‍ഥ്യത്തോടു കൂടി ശാസ്ത്രീയമായി കര്‍മം ചെയ്യുന്നതിനെ കര്‍മയോഗമെന്നു പറയുന്നു. ചെയ്യപ്പെടുന്ന കര്‍മവുമായി ചെയ്യുന്ന വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഐക്യമാണ് കര്‍മയോഗം. ഇവിടെ മാര്‍ഗവും ലക്ഷ്യവും ഒരു പോലെ പ്രധാനമാണ്. സത്കര്‍മവും സുദുദ്ദേശ്യവും ഒരുമിച്ച് വരുമ്പോള്‍ അത് സാമൂഹ്യക്ഷേമത്തില്‍ കലാശിക്കുന്നു.

കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും, സന്നദ്ധപ്രവര്‍ത്തകരും അവരവരുടെ കര്‍മത്തില്‍ നൂറു ശതമാനവും മുഴുകുന്നുവെങ്കില്‍ അതിന് നൂറു ശതമാനവും ഫലമുണ്ടാകും. അവരെല്ലാം സ്വയം മറന്ന് തങ്ങളുടെ ധര്‍മം കര്‍മമായി കാണുമ്പോള്‍ തീര്‍ച്ചയായും കൊറോണയുടെ മര്‍മം പിളരും, തകരും. സര്‍വശ്രദ്ധയും സമര്‍പ്പിച്ചുകൊണ്ടുള്ള ഇവരുടെ ഈ ശ്രമത്തെ കൊറോണാ യജ്ഞമെന്നു വിളിക്കാം.

കൊറോണ യുദ്ധത്തില്‍ നേതൃത്വം വഹിക്കുന്നവരുടെ പങ്കിനെ പുകഴ്‌ത്തുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അവര്‍ മാത്രമാണ് എല്ലാം ചെയ്യുന്നതെന്നും അവരുടെ കഴിവുകൊണ്ടാണ് കൊറോണ അകന്നു നില്‍ക്കുന്നത് എന്നൊക്കെ പറയുന്നത് ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതിന് തുല്യമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാം. കുബുദ്ധിയും കുത്സിതശ്രമങ്ങളും ‘സേവന’ത്തിന്റെ മറവില്‍ നടത്തുന്നത് പ്രശ്‌നങ്ങളെ പ്രതിസന്ധികളാക്കാന്‍ മാത്രമേ സഹായിക്കൂ.

‘മാ ഫലേഷു കദാചന’

ഒരു കര്‍മം ചെയ്യുമ്പോള്‍ രണ്ടു തരത്തിലുള്ള ഫലങ്ങളുണ്ട്.  ഒന്ന് കര്‍മഫലം, രണ്ട് പ്രതിഫലം. നേരത്തേ സൂചിപ്പിച്ച നൂറുശതമാനം ആത്മാര്‍ഥതയോടെയുള്ള കൊറോണ നിമാര്‍ജന യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് കര്‍മഫലത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയമില്ല. ഡോക്ടര്‍മാര്‍ മരുന്നു നിര്‍ദേശിക്കുമ്പോഴും നഴ്‌സുമാര്‍ മരുന്ന്  കൊടുക്കുമ്പോഴും പോലീസുകാര്‍ പാസുകള്‍ നല്‍കുമ്പോഴും അവര്‍ അവരുടെ കര്‍മങ്ങളില്‍ മുഴുകുന്നു. അങ്ങനെ ആ കര്‍മങ്ങള്‍ പൂര്‍ണമാകുന്നു. ഓരോ ഘട്ടത്തിലുമുള്ള കര്‍മത്തിലെ പൂര്‍ണതയാണ് കൊറോണയെ അകറ്റി  നിര്‍ത്തുന്നത്.

മാര്‍ഗത്തില്‍ പൂര്‍ണമായി ശ്രദ്ധപതിപ്പിച്ചാല്‍, ലക്ഷ്യത്തില്‍ തന്നെ എത്തിക്കൊള്ളുമെന്ന ലോകതത്വമാണ് ഇവിടെ കാണുന്നത്. പ്ലേഗിനെതിരെ പട പൊരുതാന്‍ വേണമെങ്കില്‍ ബേലൂര്‍ മഠം പോലും വില്‍ക്കാന്‍ തയ്യാറാണെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്റെ ആത്മാര്‍ഥതയും ധീരതയും ഈ കൊറോണക്കാലത്ത് ലോകത്തിന് മാതൃകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.