Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

രാ. വേണുഗോപാല്‍ തൊഴിലാളികള്‍ ഏറെ സ്‌നേഹിച്ച നേതാവ്: ബിഎംഎസ്

കോവിലകത്തിന്റെ അകത്തളത്തില്‍ നിന്നും ഇറങ്ങി സാധാരണക്കാരന്റെ ഉമ്മറത്തും തൊഴിലാളി ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു രാ. വേണുഗോപാല്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2020, 12:24 pm IST
in BMS

കോട്ടയം: ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റും  മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്ന രാ. വേണുഗോപാലിന്റെ വേര്‍പാട് തൊഴിലാളി സമൂഹത്തിന് തീരാനഷ്ടമെന്ന് ബിഎംഎസ് സംസ്ഥാന സമിതി. തൊഴിലാളികള്‍ ഏറെ സ്‌നേഹിച്ച നേതാവായിരുന്നു അദ്ദേഹം. ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി, സംഘടന സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരും തലമുറയ്‌ക്ക് വെളിച്ചം പകരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. രാ. വേണുഗോപാലിന്റെ നിര്യാണത്തില്‍ എറണാകുളത്തെ സംസ്ഥാന ഓഫീസില്‍ ചേര്‍ന്ന യോഗം അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

കോവിലകത്തിന്റെ  അകത്തളത്തില്‍ നിന്നും ഇറങ്ങി സാധാരണക്കാരന്റെ ഉമ്മറത്തും തൊഴിലാളി ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു രാ. വേണുഗോപാല്‍.

പ്രചാരക വൃത്തി തെരഞ്ഞെടുക്കുക വഴി സഹനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. സുഗന്ധപൂര്‍ണ്ണമായ തിലകക്കുറിയായി മറ്റുള്ളവരില്‍ പരിലസിക്കുന്ന ചന്ദനമാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മാതൃഭൂമിയുടെ മഹത്വകാംക്ഷയേക്കാള്‍ വലുതായതൊന്നും സ്വന്തം ജീവിതത്തില്‍ കണ്ടില്ല. തന്റെ ജീവന്റെ അവസാന തുടിപ്പു വരെയും 74 വര്‍ഷക്കാലവും പ്രചാരകവൃത്തിയില്‍ തുടര്‍ന്നു. തന്റെ നേട്ടങ്ങളൊന്നും എങ്ങും കോറിയിടാന്‍ മിനക്കെടാതെ, പരാതിയോ പരിഭവമോ ഇല്ലാതെയാണ് അദ്ദേഹത്തിന്റെ മടക്കം.  

ബിഎംഎസിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ദത്തോപാന്ത് ഠേംഗ്ഡിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു രാ. വേണുഗോപാല്‍. 1967ല്‍ സംസ്ഥാനത്ത് ബിഎംഎസിന് തുടക്കം കുറിക്കുകയും 1969ലെ ആദ്യ സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തുകൊണ്ട് 1986 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ഇക്കാലത്താണ് വ്യവസായ തലസ്ഥാനമായ എറണാകുളത്ത് പ്രത്യേകിച്ച് ഏലൂര്‍ മേഖലയില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനം ശക്തമാകുന്നത്. കേരളത്തില്‍ വ്യവസായ മേഖലയിലും അസംഘടിത മേഖലയിലും ബിഎംഎസിനെ പടുത്തുയുര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക്‌വഹിച്ചു.  

പ്രതിരോധ മേഖലയില്‍ ഒരു ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കാനിടയാക്കിയ സമരനായകനും  മറ്റാരുമായിരുന്നില്ലെന്ന് യോഗം വിലയിരുത്തി. 1979ല്‍ എന്‍പിഒഎലില്‍ 11 ദിവസം നടത്തിയ സമരവും സന്ധിയില്ലാത്ത പോരാട്ടവും ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. ബിഎച്ച്ഇഎല്‍ അടക്കമുള്ള പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംഘടനാ നേതൃത്വം വഹിച്ചതിലൂടെ തൊഴിലാളികള്‍ക്ക് മികച്ച ആനുകൂല്യം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1993 ഡിസംബര്‍ 15ന് ജനീവയില്‍ അവസാനിച്ച ഗാട്ട് ഉടമ്പടിയില്‍ നിശിത വിമര്‍ശനം നടത്തിയ ഇന്ത്യയുടെ പ്രതിനിധി സംഘത്തിലെ ഏക വ്യക്തി രാ. വേണുഗോപലായിരുന്നു. ബാലവേല നിരോധനം കര്‍ക്കശമാക്കുന്നതില്‍ ഐഎല്‍ഒയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നുവെന്നും യോഗം സ്മരിച്ചു.  

യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ അനുശോചന പ്രമേയം വായിച്ചു. 17ന് എല്ലാ ബിഎംഎസ് യൂണിറ്റുകളിലും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.