Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീണ്ടലില്‍ തലതാഴ്‌ത്തി വിരണന്റെ കാവ്; ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയില്‍ ക്ഷേത്രം നാശനത്തിന്റെ വക്കില്‍

ജൈവ വൈവിധ്യങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഐതീഹ്യ പെരുമയുടേയും കേദാരമായിരുന്നു വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാവ്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 5, 2020, 01:01 pm IST
in Environment
വീരണകാവിലെ കാവ്‌

വീരണകാവിലെ കാവ്‌

FacebookTwitterWhatsAppTelegramLinkedinEmail

കാട്ടാക്കട: ജൈവ വൈവിധ്യങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഐതീഹ്യ പെരുമയുടേയും കേദാരമായിരുന്നു വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാവ്. കാവിന് കണ്ണാടിയായി മുന്നിലൊരു കുളം. 3.70 ഏക്കര്‍ വിസ്തൃതിയുള്ള ജില്ലയിലെ ഏറ്റവും വലുതില്‍ ഒന്നായ ഈ കാവിന് 2000 വര്‍ഷത്തെ പഴക്കമുണ്ട്. കാവുതീണ്ടരുതെന്ന പഴമക്കാരുടെ ഓര്‍മപ്പെടുത്തല്‍ പുത്തന്‍ തലമുറ തെറ്റിച്ചപ്പോള്‍ തല താഴ്‌ത്തിയത് വിരണന്‍ കാത്ത കാവുതന്നെ.

വിരണന്‍ എന്നാല്‍ സംസ്‌കൃതത്തില്‍ കൊതിയന്‍ എന്നര്‍ത്ഥം. വീരണകാവില്‍ സ്വയംഭൂവായ ശാസ്താവിന് ഈ പേര് കല്‍പ്പിച്ചു നല്‍കിയത് ഒരു കാട്ടുമൂപ്പനും. പണ്ട് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ തിരുമുല്‍കാഴ്ചകളുമായി അമ്പൂരി ഊരില്‍ നിന്ന് വനവാസികള്‍ കാല്‍നടയായി പോയിരുന്നത് വീരണകാവിന് മുന്നിലെ കാട്ടുവഴിയിലൂടെ.  

വനവാസികളുടെ കയ്യിലിരുന്ന ചിങ്ങന്‍ കുലയില്‍ ശാസ്താവ് കണ്ണുവച്ചു. ഭഗവാന്റെ ആഗ്രഹം പൂജാരി കാട്ടുമൂപ്പനെ അറിയിച്ചെങ്കിലും അവര്‍ രാജാവിനുള്ള കാഴ്‌ച്ചക്കുല നല്‍കാന്‍ കൂട്ടാക്കിയില്ല. ഉടന്‍ വനവാസികളുടെ കാഴ്ച നഷ്ടപ്പെട്ടു. പിഴമൂളി ദ്രവ്യങ്ങളില്‍ ഒരു പങ്ക് ശാസ്താവിന് സമര്‍പ്പിച്ചതോടെ കാഴ്ച തിരിച്ചു കിട്ടി. അപ്പോള്‍ കൊതിയന്‍ എന്ന അര്‍ത്ഥത്തില്‍ ‘ഹമ്പട, വിരണാ…’ എന്ന് കാട്ടുമൂപ്പന്‍ ശാസ്താവിനെ വിളിച്ചുവത്രെ. അതോടെ കാവിനും നാടിനും വീരണകാവെന്ന് പേരു കിട്ടിയെന്ന് ഐതീഹ്യം.

അരശും അത്തിയും കടമ്പും മാവും പ്ലാവുമൊക്കെയായി ആയിരത്തോളം വൃക്ഷങ്ങള്‍ ആകാശ മേലാപ്പിന് കുട ചൂടിച്ച ഒരു നല്ല കാലമുണ്ടായിരുന്നു വിരണന്റെ ഈ കാവിന്. അപൂര്‍വ ഔഷധസസ്യങ്ങളുടെ കലവറ. നൂറു കണക്കിന് പക്ഷികളും ശലഭങ്ങളും നാഗത്താന്‍മാരും സൈ്വര്യവിഹാരം നടത്തിയ കാവ്. രാജകുടുംബം 51 വാണ്ടയില്‍ പണിക്കന്‍മാര്‍ക്കും ശാസ്താവിനും സംരക്ഷണാവകാശം കല്‍പ്പിച്ചു നല്‍കിയ കാവ്. ഒടുവില്‍ ജനാധിപത്യം വന്നപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലായി കാവും ക്ഷേത്രവും. കാവിന്റെ നാശവും അവിടെ തുടങ്ങി.

വിറകിനും മരുന്നിനും ചിലര്‍ കാവിലേക്ക് കടന്നതോടെ കാവുതീണ്ടി. വന്‍ മരങ്ങളെല്ലാം പട്ടുവീണു. ഔഷധചെടികള്‍ കരിഞ്ഞു. ഇന്നീ കാവില്‍ ആകെയുള്ളത് നാഗ പ്രതിഷ്ഠയ്‌ക്കരികിലെ കടമ്പുമരം മാത്രം. ഈഞ്ചയും ചൂരലും പടര്‍ന്നു പിടിച്ച കാവിന്റെ ദുഃസ്ഥിതിയില്‍ വേദനിച്ച നാട്ടുകാര്‍ 1990ല്‍ ദേവപ്രശ്‌നം നടത്തി. കാവിനുള്ളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയണം, നക്ഷത്ര വനം ഉള്‍പ്പടെ വനവല്‍ക്കരണം നടത്തണമെന്നും ദേവപ്രശ്‌നത്തില്‍ വിധി വന്നു. തുടര്‍ന്ന് കാവിന് ചുറ്റുമതില്‍ വന്നു. 

പക്ഷേ, വനവല്‍ക്കരണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ദേവസ്വം ബോര്‍ഡ് മുഖം തിരിച്ചു. ഒരു നാടിനെ അടയാളപ്പെടുത്തിയ കാവിന് സംരക്ഷണമൊരുക്കാന്‍ അധികൃതര്‍ മടിച്ചപ്പോള്‍ ഒരു ജൈവ സംസ്‌കൃതിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

Tags: 2020 ലോക പരിസ്ഥിതി ദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘അപരിഗ്രഹം’ : ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം

Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമി മരിക്കാതിരിക്കണമെങ്കില്‍…

Article

ലോക പരിസ്ഥിതി ദിനം; പരിസ്ഥിതി വ്യവസ്ഥകള്‍ ജീവന്റെ നിലനില്‍പ്പിനുള്ള അമൂല്യ ആധാരം

മുട്ടില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നടീല്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ഡി. സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു.
Environment

സേവാഭാരതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും

അമരം കാവ് ദേവീ ക്ഷേത്രം
Environment

പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന്

പുതിയ വാര്‍ത്തകള്‍

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

സുധാകരനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറി കേസന്വേഷണം അവസാനിപ്പിക്കുന്നു

മാസപ്പടി കേസ്: ഏതറ്റം വരെയും പോകുമെന്ന് ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies