Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണയുടെ മറവില്‍ പുത്തരിക്കണ്ടം മൈതാനം മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ; മാലിന്യം നീക്കം ചെയ്യുമെന്ന് മേയര്‍

നഗരഹൃദയത്തിലെ പുത്തരിക്കണ്ടം മൈതാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി നഗരസഭ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ടണ്‍ക്കണക്കിന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് പുത്തരിക്കണ്ടത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:53 pm IST
in Thiruvananthapuram
മാലിന്യനിക്ഷേപ കേന്ദ്രമായ പുത്തരിക്കണ്ടം മൈതാനം

മാലിന്യനിക്ഷേപ കേന്ദ്രമായ പുത്തരിക്കണ്ടം മൈതാനം

തിരുവനന്തപുരം: നഗരഹൃദയത്തിലെ പുത്തരിക്കണ്ടം മൈതാനത്തെ  മാലിന്യ നിക്ഷേപ കേന്ദ്രമാക്കി നഗരസഭ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ടണ്‍ക്കണക്കിന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് പുത്തരിക്കണ്ടത്താണ്. മാലിന്യക്കൂമ്പാരത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് മൈതാനത്തേക്കും സമീപപ്രദേശത്തേക്കും കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരന്തരം പരിപാടികള്‍ നടന്നിരുന്ന പുത്തരിക്കണ്ടമാകെ ഇപ്പോള്‍  മാലിന്യക്കൂമ്പാരമാണ്.  ഇതുവരെ ഇത്തരത്തില്‍ പുത്തരിക്കണ്ടത്ത് ടണ്‍കണക്കിന് മാലിന്യം നിക്ഷേപിച്ചിട്ടില്ല. നഗരസഭ ചവര്‍ നിക്ഷേപിച്ചിരുന്ന വിളപ്പില്‍ശാലയുടെ അന്നത്തെ അവസ്ഥ പോലെയാണ് ഇന്ന് പുത്തരിക്കണ്ടം മൈതാനം.  

‘എന്റെ നഗരം സുന്ദര നഗര’ ത്തിന് ഉദാഹരണമായി നഗരസഭ ചൂണ്ടിക്കാട്ടിയിരുന്ന മൈതാനത്തിന്റെ ഇന്നത്തെ അവസ്ഥ  അതിദയനീയമാണ്. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, ഇറച്ചി മാലിന്യം തുടങ്ങിയവയെല്ലാം  കുന്നുകൂടിയിട്ടുണ്ട്. മഴക്കാലമായതോടെ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മൈതാനം നിറഞ്ഞിട്ടുണ്ട്.  ഇത് കിഴക്കേകോട്ട റോഡിലേക്കും ഇറങ്ങുന്നു. നൂറു കണക്കിന് പേരാണ് മലിനജലത്തില്‍ ചവിട്ടിനടക്കേണ്ടി വരുന്നത്. പരിസ്ഥിതിക്കും ഇത് ഏറെ ദോഷകരമാകുന്നുണ്ട്. കൊതുകുകള്‍ പെറ്റുപെരുകി ഡങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങള്‍ പരക്കുന്നതിന് മാലിന്യകൂമ്പാരം ഇടയാക്കും.  

കൊറോണ കാരണം പൊതുപരിപാടികള്‍ ഇല്ലാത്തതിനാലാണ് പുത്തരിക്കണ്ടത്ത് ചവര്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി നഗരസഭ തെരഞ്ഞെടുത്തത്. പുത്തരിക്കണ്ടത്തിനു പിന്നിലായി പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്‍കൃഷി നടത്തുന്നത്.  

ഇവിടെയും മാലിന്യ കൂമ്പാരം എത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ധാരാളം പേര്‍ മൈതാനത്തിന്റെ വശങ്ങളിലെ പുല്‍ത്തകിടികളില്‍ വന്നിരിക്കാറുണ്ട്. ഈ പുല്‍ത്തകിടികള്‍ ഇപ്പോള്‍ ചെളികൊണ്ട് നിറഞ്ഞു. ചവര്‍ നീക്കം ചെയ്ത് പൊതുപരിപാടികള്‍ക്ക് മൈതാനം വാടകയ്‌ക്ക് നല്‍കിയാലും അണുവിമുക്തമാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാം.  

പരിസ്ഥതി ദിനമായ ഇന്ന് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന നഗരസഭ തന്നെ നഗരത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.  

ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ആമയിഴഞ്ചാന്‍തോട്ടിലുള്ള മാലിന്യം  നീക്കം ചെയ്തശേഷം നിക്ഷേപിക്കാന്‍ വേറെ സ്ഥലമില്ലാത്തിനാലാണ് പുത്തരിക്കണ്ടത്ത് നിക്ഷേപിച്ചതെന്ന് മേയര്‍ ശ്രീകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് വേര്‍ തിരിച്ച ശേഷം മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുമെന്നും മേയര്‍ അറിയിച്ചു.

Tags: തിരുവനന്തപുരംWastePutharikkandam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.