Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനം കറുത്താലും ജീവനക്കാരില്‍ നിന്ന് പണം പിടിക്കുമെന്ന് നേതാക്കള്‍; സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ ഭരണ പക്ഷ സംഘടനകള്‍

സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനായ എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങള്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:57 pm IST
in Kerala

തിരുവനന്തപുരം: സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ ഭരണപക്ഷ യൂണിയനിലും അമര്‍ഷം പുകയുന്നു. പുതിയ  ഉത്തരവ് പ്രകാരം മാനം കറുത്താലും ജീവനക്കാരില്‍ നിന്നും പണം പിടിക്കാമെന്നാണ് യൂണിയന്‍ നേതാക്കള്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രതികരിച്ചത്. ദുരന്തനിവാരണ നിയമത്തിന്റ അടിസ്ഥാനത്തിലാണ് ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും പകര്‍ച്ച വ്യാധിയുണ്ടായാലും സര്‍ക്കാരു ശമ്പളം പിടിക്കാം. അതിനാല്‍ സര്‍ക്കാര്‍ ശമ്പളം എന്നത് ഇനി സുരക്ഷിതമല്ലെന്ന് ഭരണപക്ഷ സംഘടനകള്‍ വരെ സമ്മതിക്കുന്നു. ഇതിനെതിരെ ഭരണപക്ഷ യൂണിയന്‍ നേതാക്കള്‍  പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാത്തതിനാല്‍ സംഘടനയ്‌ക്കുള്ളില്‍ അമര്‍ഷം പുകഞ്ഞു തുടങ്ങി.

സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനായ എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങള്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധത്തിലാണ്. കഴിഞ്ഞ സാലറി കട്ടില്‍ രണ്ട് ഗ്രൂപ്പായി നിന്ന് സംഘടന നേതാക്കള്‍ പോരടിച്ച് നോട്ടീസും ഇറക്കിയിരുന്നു. സിപിഐ സംഘനടയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട  തങ്ങളുടെ സേവനം അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെടുത്തരുത് എന്നാണ് നേതാക്കള്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇപ്പോള്‍ പണിയെടുക്കുന്നുണ്ട്. അതിനാല്‍ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധമായും പണം പിരിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഒരു നിയമം ഇറക്കിയതിനെതിരെ റവന്യൂ മന്ത്രിയോട് പരാതിപ്പടുമെന്നും അറിയിച്ചിട്ടുണ്ട്.

എന്‍ജിഒ യൂണിയനാണ് കടുത്ത പ്രതിരോധത്തിലായിരിക്കുന്നത്.  പ്രളയത്തെ തുടര്‍ന്ന് നടപ്പിലാക്കിയ സാലറി ചലഞ്ച് സുപ്രീം കോടതി റദ്ദാക്കിയതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാന്‍  ഭീഷണിപ്പെടുത്തി പണം പിരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ്  അടുത്ത സാലറി കട്ട്.  സര്‍ക്കാരിന്റെ നീക്കം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് എന്‍ജിഒ യൂണിയനിലെ നേതാക്കള്‍ പറയുന്നു.  

പോലീസും ആരോഗ്യവിഭാഗം ജീവനക്കാരും സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. പോലീസുകാരുടെ സംഘടന ഇതിനകം പരാതി നല്‍കിക്കഴിഞ്ഞു. ജന ജീവിതം സാധാരണ രീതിയിലായിക്കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ യൂണിയന്‍ വക ഭേദമില്ലാതെ രംഗത്തിറങ്ങാനാണ് നീക്കം.  

സാലറി കട്ട് ഓര്‍ഡിനന്‍സ്  ഗവര്‍ണര്‍ ഒപ്പിട്ടു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വയ്‌ക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വച്ചു.  കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിനു നല്‍കിയിരിക്കുന്ന പേര്. ഇതോടെ  ജീവനക്കാരുടെ ശമ്പളത്തിന്റെ ഇരുപത്തഞ്ച് ശതമാനം സര്‍ക്കാരിനു പിടിച്ചു വയ്‌ക്കാം.  

കിരാത നിയമമെന്ന് ജീവനക്കാര്‍

സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും ശമ്പളത്തില്‍ നിന്നും പണം പിടിക്കാം എന്നത് കിരാത നിയമമെന്ന് ജീവനക്കാര്‍ പറയുന്നു. ഇനി വരുന്ന സര്‍ക്കാരുകളും ഈ  നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയില്ലാതെ ക്ഷാമ ബത്ത നല്‍കി. എന്നിട്ടും ദുരിതാശ്വാസത്തിലേക്ക് ഇഷ്ടമുണ്ടെങ്കില്‍ തുക നല്‍കിയാല്‍ മതിയെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ക്ഷാമബത്തപോലും നല്‍കാതെയാണ് ശമ്പളം പിടിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.  

ശമ്പളം നാലിന് നല്‍കും

ജിവനക്കാരുടെ ശമ്പളം മെയ് 4ന് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിടിച്ചു വയ്‌ക്കുന്ന ശമ്പളം സര്‍ക്കാരിന് നല്ലകാലം വരുമ്പോള്‍ തിരികെ നല്‍കും. അല്ലെങ്കില്‍ പിഎഫില്‍ ലയിപ്പിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Tags: keralaസര്‍ക്കാര്‍ശമ്പളം പിടിക്കല്‍സാലറി ചലഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.