Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിരണ്‍ ആരോഗ്യ സര്‍വേയിലും ക്രമക്കേട്; സ്പ്രിങ്കഌ അന്വേഷണ സമിതി അംഗവും സംശയത്തിന്റെ നിഴലില്‍

2012 ഡിസംബറിലാണ് കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ബേസ്ലൈന്‍ സ്റ്റഡി (കെഎച്ച്ഒബിഎസ്) എന്ന ആരോഗ്യസര്‍വേക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

അനീഷ് അയിലം by അനീഷ് അയിലം
Apr 25, 2020, 02:45 pm IST
in Kerala

തിരുവനന്തപുരം: സ്പ്രിങ്കഌര്‍ കരാറില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയിലെ അംഗം മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ അനുമതി നല്‍കിയ കിരണ്‍ (കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റസ്- ആരോഗ്യം നെറ്റ് വര്‍ക്ക്) സര്‍വേയും സംശയത്തിന്റെ നിഴലില്‍. 2016ല്‍ പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ആരംഭിച്ച സര്‍വേ നടത്താന്‍ പണം മുടക്കിയത് 2012 ല്‍ സിപിഎം എതിര്‍ത്ത കനേഡിയന്‍ കമ്പനി. 2012ലെ ആരോഗ്യ സര്‍വേയിലെ വിവരങ്ങള്‍ ചോരുന്നുവെന്ന് രാജീവ് സദാനന്ദനെതിരെ ആരോണം ഉന്നയിച്ച് സര്‍വേ നിര്‍ത്തിവയ്‌പ്പിച്ചത് അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം ആയിരുന്നു എന്നതും ശ്രദ്ധേയം.  

2012 ഡിസംബറിലാണ് കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ബേസ്ലൈന്‍ സ്റ്റഡി (കെഎച്ച്ഒബിഎസ്) എന്ന ആരോഗ്യസര്‍വേക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി (പിഎച്ച്ആര്‍ഐ) ചേര്‍ന്നുള്ള ആ സര്‍വേക്ക് അനുമതി നല്‍കിയത് രാജീവ് സദാനന്ദന്‍ ആയിരുന്നു. പ്രതിപക്ഷമായ സിപിഎംഅന്ന് ഡാറ്റ ചോര്‍ച്ച ചൂണ്ടിക്കാണിച്ചതോടെ സര്‍ക്കാര്‍ നടപടി നിര്‍ത്തിവച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍ അതേ കനേഡിയന്‍ കമ്പനിയുമായി ചേര്‍ന്ന് സര്‍വേക്ക് ഒരുങ്ങി. പഴയ പേര് മാറ്റി എപ്പിഡെമിയോളജിക്കല്‍ സര്‍വൈലന്‍സ് എന്നാക്കിയായിരുന്നു സര്‍വേ. വിവാദമായതോടെ അതും നിര്‍ത്തുകയായിരുന്നു.

തുടര്‍ന്നാണ് ആരോഗ്യവകുപ്പും ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ അച്യുതമേനോന്‍സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായി ചേര്‍ന്ന് കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റസ്-ആരോഗ്യം നെറ്റ് വര്‍ക്ക് (കിരണ്‍) എന്ന പേരില്‍  പുതിയ സര്‍വേ ആരംഭിച്ചത്. പത്തു ലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങള്‍ അവരുടെ അനുമതിയോടെ പത്തു വര്‍ഷത്തോളമെടുത്ത് ശേഖരിക്കാനായിരുന്നു പദ്ധതി.  

എന്നാല്‍ പദ്ധതി ആരംഭിച്ചതിന്  പിന്നാലെ കനേഡിയന്‍ കമ്പനി ഡയറക്ടര്‍മാരാണ് കിരണ്‍ സര്‍വേക്കായി പണം മുടക്കുന്നതെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഇതു വിവാദമായതോടെ വൈബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കി.  

എന്നാല്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് സുരക്ഷിതമാണെന്നും ജനങ്ങളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങിയാണ് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നുമാണ് രാജീവ് സദാനന്ദന്‍ വ്യക്തമാക്കിയത്. കേരളത്തിലെ രോഗികളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതിക്കായി സംസ്ഥാനമാകെ നടത്തുന്ന വിവരശേഖരണത്തിനു സമാന്തരമായി നടത്തുന്ന സര്‍വേ എന്തിന് വേണ്ടിയായിരുന്നു, കരാര്‍ ആര്‍ക്കായിരുന്നു, ഡാറ്റകള്‍ ചേര്‍ന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ക്ക് ഇന്നും വ്യക്തതതയില്ല.

മാത്രമല്ല സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് നിലനിര്‍ത്താന്‍ കൊണ്ടുവന്ന മെഡിക്കല്‍ ബില്ലടക്കമുള്ളവയിലും രാജീവ് സദാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് സ്പ്രിങ്കഌ കരാര്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതി അംഗമായി രാജീവ് സദാനന്ദനെ നിയോഗിച്ചിരിക്കുന്നത്.  

Tags: covidCoronacoronavirusസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.