Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊറോണ – അതിജീവനത്തിനുള്ള വഴികള്‍

അതേസമയം പ്രതിരോധശക്തിയാര്‍ജിച്ച് മനഃശാന്തി നേടി രോഗത്തെ മാനസികതലത്തില്‍ നേരിടേണ്ടത് അനിവാര്യമാണ്. അസുഖം ബാധിക്കുന്നത് ശരീരത്തിനാണ്, ശരീരമാകട്ടെ ജീര്‍ണതകള്‍ക്കു സദാ വിധേയമാണുതാനും.

സ്വാമി നന്ദാത്മജാനന്ദ by സ്വാമി നന്ദാത്മജാനന്ദ
Apr 20, 2020, 03:00 am IST
in Samskriti

ഒരു ഗുരുതരപ്രതിസന്ധിയെ നാം നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യ മാത്രമല്ല ഏകദേശം ലോകരാജ്യങ്ങള്‍ മുഴുവനായും. മെഡിക്കല്‍ലോകംപോലും പകച്ചുനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് നാമിക്കാര്യം ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തില്‍ ഭൂരിപക്ഷമാളുകളും കൊറോണ പ്രശ്‌നത്തിന്റെ ഗൗരവം വേണ്ടവിധത്തില്‍ മനസ്സിലാക്കിയിരിക്കുന്നു എന്നുവേണം കരുതാന്‍. നാം തീര്‍ത്തും നിസഹായരാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുതന്നെ പ്രശ്‌നത്തെ നേരിടാന്‍ ‘ധൈര്യപൂര്‍വം സജ്ജരാവുക’. കണ്ണടച്ചാല്‍ ഇരുട്ടാവുകയില്ലല്ലോ? അധികൃതരും സര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ട്  നാം മുമ്പോട്ടു പോകേണ്ടതുണ്ട്. ഒപ്പം അനാവശ്യമായ വാര്‍ത്തകളും മെസ്സേജുകളും മറ്റും ഒഴിവാക്കി തെറ്റിദ്ധാരണ പരമാവധി പരത്താതെയുമിരിക്കാം.

അതേസമയം പ്രതിരോധശക്തിയാര്‍ജിച്ച്  മനഃശാന്തി നേടി രോഗത്തെ മാനസികതലത്തില്‍ നേരിടേണ്ടത്  അനിവാര്യമാണ്. അസുഖം ബാധിക്കുന്നത് ശരീരത്തിനാണ്, ശരീരമാകട്ടെ ജീര്‍ണതകള്‍ക്കു സദാ വിധേയമാണുതാനും. സുഖം മനസ്സിന്റേതും. ആയതിനാല്‍ ശക്തമായ മനോനിലകൊണ്ട് പല വിഷമതകളെയും അതിജീവിക്കാം.  മാനസിക സംഘര്‍ഷം പ്രശ്‌നത്തിന്റെ വലിപ്പം കൂട്ടുകയേ ഉള്ളൂ.

ശാന്തവും ശക്തവുമായ മനസ്സ് രോഗത്തെയും രോഗപീഢയുടെ സമയത്തെയും നേരിടാനുള്ള ആയുധമാണ്. ബലഹീനതകളെപ്പറ്റി ചിന്തിച്ചാല്‍ നാം കൂടുതല്‍ അശക്തരാവും. ‘മനസ്സിന്റെ ശക്തിയെപ്പറ്റിയുള്ള ചിന്തയത്രെ ബലഹീനതക്കുള്ള പരിഹാരം’ എന്നു വിവേകാനന്ദസ്വാമികള്‍ പറഞ്ഞിരിക്കുന്നു. മനസ്സിന്റെ അടിത്തട്ടിലേക്ക് കടന്നുചെല്ലാനായാല്‍ ഈ ആന്തരികശക്തിയെ നമുക്കു തിരിച്ചറിയാനാവും. ഇതുതന്നെയാണ് മതംകൊണ്ടുള്ള പ്രയോജനവും. അല്ലാതെ പലരും തെറ്റിദ്ധരിക്കുന്ന രീതിയില്‍ രോഗശാന്തിപോലുള്ള അത്ഭുതപ്രവര്‍ത്തനമോ ഒന്നുമല്ല മതം അഥവാ അദ്ധ്യാത്മികത. അങ്ങനെയെങ്കില്‍ അദ്ധ്യാത്മികതകൊണ്ട് നമുക്ക് സ്വയം ശക്തരാകാനും ചുറ്റുമുള്ള സഹജീവികള്‍ക്ക് ആശ്വാസം പകരാനുമാവും.  

ഉള്ളതു പങ്കിട്ടെടുക്കാനുള്ള അവസരവും കൂടിയാണ് ഇവിടെ ഒരുക്കപ്പെട്ടിട്ടുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റും പങ്കുചേരാനും സഹായിക്കാനും ചുറ്റും അവസരങ്ങളുമുണ്ടല്ലോ. ലോകം നേരിട്ട പല ഗുരുതരപ്രശ്‌നങ്ങളേയും നാം നേരിടുകയും വിജയിക്കുകയും ചെയ്തിട്ടുള്ളത് ധൈര്യം പകര്‍ന്നു നല്‍കുന്ന കാര്യങ്ങളത്രെ. പ്ലേഗ്, വസൂരി മുതലായ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ലോകം ഇതേ അവസ്ഥലയിലൂടെയാണ് കടന്നു പോയിരുന്നത് എന്നോര്‍മ്മിക്കുക.  

ഭാരതമുള്‍പ്പടെ ലോകത്തെ പല രാജ്യങ്ങളും പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണല്ലോ. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഇതും ഗുരുതമായ വെല്ലുവിളികളാണുയര്‍ത്തുന്നത്. ഒന്നാമത് ‘ജോലികൂടാതെ വീട്ടില്‍ ഇരിക്കുക’ എന്നത്  നാം ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. സ്ഥിരവരുമാനമില്ലാത്തവരും അന്നന്നത്തെ ആഹാരം തേടുന്നവരും രോഗികളും വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നത് തള്ളികളയാനാവില്ല. അവര്‍ക്കുള്ള ഭക്ഷണവും മരുന്നും എത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍തലത്തിലും സന്നദ്ധസംഘടനകളുടെ തലത്തിലും ആസൂത്രണം ചെയ്തു നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സവിശേഷ സാഹചര്യവും വലിപ്പവും ജനപ്പെരുപ്പവും ഒക്കെ വച്ചുനോക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. എങ്കിലും ക്ഷമകാണിച്ചാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നുള്ള ഉറപ്പുണ്ട്. നമ്മെ സഹായിക്കാന്‍ ചുറ്റുമുള്ളവര്‍ ഒറ്റക്കെട്ടായി  നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ വേറൊരു കൂട്ടര്‍ സ്ഥിരവരുമാനമുള്ളവരും അടച്ചിടലിന്റെ പ്രാഥമിക വിഷമതകളെ നേരിടാന്‍ കഴിയുന്നവരുമാണ്.  

ടി.വി കാണലും മൊബൈലുമൊക്കെയായി സമയം ചിലവഴിക്കുന്നവരാണ് ഏറെയും. മറ്റൊരു കൂട്ടര്‍ പത്രവായന, സംഗീതം, കൃഷി, വ്യായാമം, എഴുത്ത്, പുസ്തകവായന, ചിത്രമെഴുത്ത്, തുന്നല്‍ തുടങ്ങിയ രീതിയില്‍ സമയത്തെ കുറച്ചുകൂടി ക്രിയാത്മകമാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ക്രിയാത്മകമായ കാര്യങ്ങളില്‍ മുഴുകുന്നത് പ്രയോജനകരമാണ്. എങ്ങോട്ടൊക്കെയോ ചീറിപ്പാഞ്ഞുപോകുന്ന മനസ്സിന്റെ കേന്ദ്രീകരണവും തദ്വാരാ ഉണ്ടാകുന്ന സ്വസ്ഥത, ജീവിതശാന്തി എന്നിവയുമാണ് ആ പ്രയോജനം. ഈ മനഃശാന്തി രൂപപ്പെടുന്നത് മനസ്സിനെ അകത്തേക്കു പിന്‍വലിക്കുമ്പോഴാണ്. ഇത്തരത്തില്‍ ‘ഉള്ളിലേക്കുള്ള യാത്ര’ പരിചയിക്കാനുള്ള  അവസരമായി ഈ സമയത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. ധ്യാനം, പ്രാര്‍ത്ഥന, ഉപവാസം, ആഴമേറിയ വായന തുടങ്ങിയവ ആന്തരികയാത്രക്കുള്ള ഉപായങ്ങളാകുന്നു. നമ്മില്‍ പലരും മനഃസംസ്‌കരണത്തിനുള്ള ഇത്തരം  വഴികളെപ്പറ്റി അജ്ഞരാകുന്നു. മറ്റു ചിലര്‍ പലദിക്കില്‍ നിന്നും പല രീതികള്‍ കേട്ടും വായിച്ചും ഒക്കെയിരിക്കുന്നവരാകാം. അല്ലെങ്കില്‍ അവയെ ശീലിക്കാന്‍ സമയമില്ലാതെ തിരക്കില്‍പ്പെട്ടുപോയവരാകാം. അതേ, ഇത് ഒരു അവസരമാണ്. സ്വയം പരിശീലിച്ചുകൊണ്ടും അവ കുടുംബാംഗങ്ങളോടു പങ്കുവെച്ചുകൊണ്ടും പുതിയ ജീവിതനേട്ടങ്ങള്‍ക്കായി സജ്ജരായിരിക്കാം. ഇല്ലെങ്കില്‍ സ്വാഭാവികമായും സംഭവിക്കുന്നത് മദ്യപാനം, അലസത, ലഹള, മാനസികപ്രശ്‌നങ്ങള്‍ എന്നിവയായിരിക്കും. അതു മനസ്സിനെ ബാഹ്യലോകത്തേക്കു കൊണ്ടുപോയി ജീവിതത്തെ പ്രശ്‌നകലുഷിതമാക്കും. രണ്ടു വഴികളും സ്വീകരിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നമ്മുടെ മുന്നില്‍ തുറന്നു കിടക്കുന്നു.

(അവസാന ഭാഗം നാളെ)  

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.