Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വന്തം കമ്പനിക്ക് പിണറായിയുടെ മകള്‍ നല്‍കിയ വായ്പ 40 ലക്ഷം; ലോണ്‍ നല്‍കി കരിമണല്‍ കര്‍ത്തയും; എക്‌സാലോജിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്‌സിനു നല്‍കിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു പ്രകാരം സ്വന്തം കമ്പനിക്ക് പിണറായിയുടെ മകള്‍ വീണ നല്‍കിയ വായ്പ 40 ലക്ഷത്തോളം രൂപയാണ്. ധനലക്ഷ്മി ബാങ്ക് കൂടാതെ ഈ കമ്പനിക്ക് വായ്പ നല്‍കയതില്‍ വിവാദ വ്യവസായിയുടെ കമ്പനി കൂടിയുണ്ടെന്ന് വ്യക്തമാണ്.

Janmabhumi Online by Janmabhumi Online
Apr 19, 2020, 12:32 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ മറവിലെ ഡാറ്റാ കൈമാറ്റം സംബന്ധിച്ചു സ്പ്രിന്‍ക്ലര്‍ വിവാദം കത്തിപ്പടരുന്നതിനിടെ ഉയര്‍ന്നുവന്ന പിണറായി വിജയന്റെ മകള്‍ വീണയുടെ ഉമസ്ഥതയിലുള്ള ഐടി കമ്പനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെ ആണ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ രഞ്ജിത് ജയദേവന്‍ ചില വിവരങ്ങള്‍ ഷെയര്‍ ചെയ്തത്. സ്പ്രിന്‍ക്ലര്‍ വിവാദത്തിനു തൊട്ടുപിന്നാലെ വീണയുടെ ഉടമസ്ഥതയില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് ഐടി കമ്പനിയുടെ വൈബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കമ്പനിയും സംശയത്തിന്റെ മുള്‍മുനയില്‍ എത്തിയത്. മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്‌സിനു നല്‍കിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു പ്രകാരം സ്വന്തം കമ്പനിക്ക് പിണറായിയുടെ മകള്‍ വീണ നല്‍കിയ വായ്പ 40 ലക്ഷത്തോളം രൂപയാണ്. ധനലക്ഷ്മി ബാങ്ക് കൂടാതെ ഈ കമ്പനിക്ക് വായ്പ നല്‍കയതില്‍ വിവാദ വ്യവസായിയുടെ കമ്പനി കൂടിയുണ്ടെന്ന് വ്യക്തമാണ്.  

കെആര്‍ഇഎംഎല്‍ (കൊച്ചി റെയര്‍ എര്‍ത്ത്‌സ് ആന്‍ഡ് മിറല്‍സ് ലിമിറ്റഡ്), കൊച്ചി മിനറള്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് അടക്കം സ്ഥാപനങ്ങളുടെ എംഡിയും കരിമണ്‍ കര്‍ത്ത എന്നറയിപ്പെടുന്ന ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ ആണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം വായ്പ നല്‍കിയതെന്നും പോസ്റ്റില്‍ പറയുന്നു.  പോസ്റ്റിന്റെ പൂര്‍ണരൂപം-  കേരള മുഖ്യന്റെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്‌സലോജികിന്റെ വെബ്‌സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആ കമ്പനിയെ കുറിച്ച് അറിയാന്‍ താല്പര്യമായി. അങ്ങനെ മിനിസ്ട്രി ഓഫ് കമ്പനി അഫായേര്‍സിന്റെ സൈറ്റില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ ഇവിടെ വായനക്കാരുടെ അറിവിലേക്ക് ആയി നല്കുന്നു. അധികവും കണക്കുകള്‍ ആണ് ട്ടാ (പടം നോക്കുക).

എ. ഡി 2014ല്‍ ബാംഗ്ലൂരില്‍ സ്ഥാപിതമായ ഒരു ഐ. ടി സ്ഥാപനമാണ് എക്‌സലോജിക്. ഒരു ‘വണ്‍ പേര്‍സണ്‍ കമ്പനി’ (ഓപിസി) ആയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശ്രീമതി വീണ. ദോഷം പറയരുതല്ലോ ആദ്യമായാണ് ഒരു ഓ. പി. സി കാണുന്നത്. ഇനി ഓരോ വര്‍ഷമായി നോക്കാം:

2014-15: സ്ഥാപനം തുടങ്ങി. വരുമാനം ഒന്നും ഇല്ല. കമ്പനി ഓടാന്‍ വേണ്ട ചിലവുകള്‍ക്കായി വീണ ഫണ്ട് കൊണ്ടുവന്നു.

2015-16: വരുമാനം വന്നു തുടങ്ങി. എങ്കിലും കനത്ത നഷ്ടം ആയതുകൊണ്ട് ധനലക്ഷ്മി ബാങ്കില്‍ നിന്നും, എംപവര്‍ ഇന്ത്യ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ലോണ്‍ എടുത്തു. അമ്പതു ലക്ഷം ആണ് ബാങ്ക് വായ്പ. വായ്പ എഗ്രീമെന്റ് പ്രകാരം കമ്പനിയുടെ ‘ബുക്ക് ഡെബ്റ്റ്’ ആണ് പ്രധാന സെക്യൂരിറ്റി; അതും 40% മാര്‍ജിനില്‍. വര്‍ഷാവസാനം വായ്പ തുക ഏകദേശം 34 ലക്ഷവും, ബുക്ക് ഡെബ്റ്റ് ഏകദേശം നാലര ലക്ഷവും. എങ്ങനെ ആണ് ബാങ്ക് വായ്പ അനുവദിച്ചത് എന്നു മനസ്സിലാകുന്നില്ല. പിന്നെ 25 ലക്ഷം നല്കിയ എംപവര്‍ ഇന്ത്യ എന്നത് വ്യവസായ പ്രമുഖന്‍ ശശിധരന്‍ കര്‍ത്തയുടെ സ്ഥാപനം ആണ്. ആ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന നഷ്ടം 45 ലക്ഷം.

2016-17: ആ വര്‍ഷവും നഷ്ടം തന്നെ: ഏകദേശം 30 ലക്ഷം. വീണയും എംപവര്‍ ഇന്ത്യയും ഏകദേശം 9 ലക്ഷം വീതം ലോണ്‍ കൊണ്ടുവരുന്നു. ബാങ്ക് വായ്പ 37 ലക്ഷവും, ബുക്ക് ഡെബ്റ്റ് ഏകദേശം നാലര ലക്ഷവും.

2017-18: അങ്ങനെ കമ്പനി ലാഭത്തില്‍ ആയി. വരുമാനം ഇരട്ടിയില്‍ അധികം വര്‍ദ്ദിച്ചത് കൊണ്ട് ആ വര്‍ഷം ലാഭം പതിനേഴര ലക്ഷം! ലാഭം വന്നത് കൊണ്ടാകണം എംപവര്‍ ഇന്ത്യയുടെ ലോണ്‍ 24 ലക്ഷത്തോളം തിരിച്ചടച്ചു. വീണയും ഇരുപതു ലക്ഷത്തോളം ലോണ്‍ കൊണ്ടുവന്നു. അങ്ങനെ സ്വന്തം കാശു കൊണ്ട് കടം കുറെ വീട്ടി.2018-19: കമ്പനി ചെറിയ നഷ്ടത്തില്‍. ദോഷം പറയരുതല്ലോ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ശമ്പളത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം, വലിയ പലിശ ചിലവ് ഒക്കെ മൊത്തം ചിലവ് വര്‍ദ്ധിപ്പിച്ചു.

ഇങ്ങനെ ഒക്കെ ആണെങ്കിലും മൊത്തം കണക്ക് നോക്കുമ്പോള്‍ അവിടെ ഇവിടെ ആയി എന്തൊക്കെയോ മുഴച്ചു നില്‍ക്കുന്നില്ലേ എന്നൊരു സംശയം:

1. ഇത്രയും നഷ്ടത്തില്‍ പോകുന്ന ഒരു കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് എങ്ങനെ ലോണ്‍ നല്കി? എങ്ങനെ എല്ലാ വര്‍ഷവും പുതുക്കി നല്കി?

2. കമ്പനി തുടങ്ങി രണ്ടാം വര്‍ഷം സെക്കുറിറ്റി ഇല്ലാതെ എംപവര്‍ ഇന്ത്യ നല്കിയ ലോണ്‍ (കമ്പനി നിയമം ശരിക്കൊന്ന് നോക്കണം)

3. എല്ലാ വര്‍ഷവും കുറഞ്ഞു വരുന്ന ‘വാടക’ ചിലവ്.

4. സംഗതി ഐ. ടി കമ്പനി ആണെങ്കിലും ഐ. ടി ഇന്‍ഫ്രസ്ട്രക്ചറില്‍ വളരെ ചെറിയ നിക്ഷേപം.

5.ലോണ്‍ തുകയെ അപേക്ഷിച്ച് വളരെ വലിയ പലിശ ചിലവ്

6. അവസാന വര്‍ഷം ശമ്പള ചിലവിലെ കുതിച്ചു ചാട്ടം.

എന്തെങ്കിലും ആകട്ടെ അല്ലേ! കാര്യം സ്റ്റാര്‍ട്ട് അപ് ആണെങ്കിലും അഞ്ചു വര്‍ഷം കൊണ്ട് ഒരു കോടിയില് കൂടുതല്‍ വിറ്റു വരവ് ഉണ്ടാക്കിയില്ലേ. അത് തന്നെ വലിയ കാര്യം! പിന്നെ സ്വന്തം കയ്യില് നിന്നും നാല്പത് ലക്ഷത്തോളം കമ്പനിക്കായി ഇറക്കിയിട്ടും ഉണ്ട്. ഈ വര്‍ഷം കമ്പനി ലാഭത്തില് ആകട്ടെ എന്നു പ്രാര്‍ഥിച്ച് കൊണ്ട് നിര്‍ത്തുന്നു.

Tags: pinarayiകമ്പനി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies