Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഈ കരുതലിനും കൂട്ടായ്‌മയ്‌ക്കും പകരം മറ്റൊന്നില്ല: ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങി കാസര്‍കോട് ജനറല്‍ ആശുപത്രി ജീവനക്കാര്‍

ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 14, 2020, 08:33 am IST
in Kasargod
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

കാസര്‍കോട്: ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു. കൊടും ചൂടുള്ള മാര്‍ച്ച് മാസത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് ജോലിക്ക് കയറുന്ന സമയത്തുണ്ടായിരുന്ന ആശങ്കകള്‍ പിന്നീട് ഉണ്ടായില്ല. ഓരോ രോഗികളേയും സ്വന്തക്കാരെപ്പോലെ പരിചരിച്ചു. സ്ഥല പരിമിതിയും സ്റ്റാഫ് നേഴ്‌സുമാരുടെ എണ്ണക്കുറവുമെല്ലാം തുടക്കത്തില്‍ തലവേദനയായെങ്കിലും പിന്നീട് എല്ലാം നിയന്ത്രണത്തിലായി, നേഴ്‌സിങ് സൂപ്രണ്ട് കെ.വി സ്‌നിഷി പറഞ്ഞു.

കരുതലും സ്‌നേഹവുമായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, അഡീഷണല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്തിനും തയ്യാറായി കോവിഡിനെ പിടിച്ചുകെട്ടാനിറങ്ങി തിരിച്ചപ്പോള്‍ ജില്ലയുടെ രോഗമുക്തി മാത്രമായിരുന്നു ഓരോ ജീവനക്കാരന്റേയും ഉള്ളില്‍. കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത് ക്വാറന്റൈനില്‍ പ്രവേശിച്ച സ്റ്റാഫ് നേഴ്‌സുമാര്‍ വീണ്ടും ഡ്യൂട്ടിയെടുക്കാന്‍ തയ്യാറാണെന്ന സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയാണ്. അതുപോലെ രോഗം ഭേദമായി വീടുകളിലേക്ക് പറഞ്ഞയച്ച രോഗികള്‍ ദിനംപ്രതി അവരെ പരിചരിച്ച നേഴ്‌സുമാരുടെ ആരോഗ്യ വിവരം അന്വേഷിക്കുന്നു, ഓരോ സ്റ്റാഫ് നേഴ്‌സിനും പറയാനുണ്ട് ഇങ്ങനെ സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍.

രോഗത്തിന്റെ സ്വഭാവം അനുസരിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓരോ രോഗിയ്‌ക്കും നേഴ്‌സുമാര്‍ കൂട്ടിരിപ്പുകാരായി. കൃത്യസമയത്ത് മരുന്നും ഭക്ഷണവും നല്‍കുന്നവര്‍. രോഗം ഭേദമാകാന്‍ സാധ്യതയുള്ളവര്‍ക്ക് ആദ്യം കൗണ്‍സില്ങ് നല്‍കും. വീടുകളില്‍ എത്തിയാല്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും അകലത്തെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇതേ രീതിയല്‍ രോഗികളുടെ വീട്ടുകാര്‍ക്കും കൗണ്‍സിലിങ് നല്‍കും. അതിന് ശേഷം മാത്രമാണ് ഡിസ്ചാര്‍ജ്ജ് നല്‍കുക.

പല രോഗികളും മികച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നവരാണ്. പലരും സര്‍ക്കാര്‍ ആശുപത്രിയുടെ വാര്‍ഡ് കാണുന്നത് ആദ്യമായായിരിക്കും. അതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യ കാലത്ത് ധാരാളം അനുഭവിച്ചു. പിന്നീട് അവര്‍ സാഹചര്യം ഉള്‍ക്കൊണ്ട് പെരുമാറിത്തുടങ്ങി. കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആരും പരസ്പരം മുഖം കാണുന്നില്ല. പകരം ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്നു. എല്ലാവര്‍ക്കും പേരുകളറിയാം, ശബ്ദവും അത്രമാത്രം. രോഗം ഭേദമായി തിരിച്ചു വരുമ്പോള്‍ രോഗികള്‍ ആദ്യം തിരക്കുന്നത് അവരെന്നും സംസാരിച്ചിരുന്ന അവരെ പരിചരിച്ചിരുന്ന നേഴ്‌സുമാരെയാണ്. ആ ദിവസം മാത്രമാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. വീടുകളില്‍ ചെന്നാലും അവര്‍ ഞങ്ങളെ തിരക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എല്ലാം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമാരുടെ വാക്കുകള്‍. കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കുമെന്ന വാര്‍ത്തകള്‍ അറിഞ്ഞ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളാരും മെഡിക്കല്‍ കോളേജിലേക്കില്ലെന്ന് വാശി പിടിച്ച രോഗികളുമുണ്ട്.

കോവിഡ് ആശുപത്രിയായതിന് ശേഷം ആശുപത്രി വിട്ട് വീടുകളിലേക്ക് പോകാത്ത ജീവനക്കാര്‍ക്കും രോഗികള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് വരുന്നുണ്ട്. രാവിലെ പ്രാതല്‍, പതിനൊന്നു മണി ചായ, ഊണ്‍, വൈകുന്നേരം ചായ, രാത്രി ഭക്ഷണം എന്നിങ്ങനെ ഓരോരുത്തരേയും ഊട്ടുന്നത് ക്യാന്റീനിലെ പത്തോളം ജീവനക്കാരാണ്.

Tags: kasargodhospitalcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.