Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഡോക്ടര്‍മാരെ മദ്യത്തിന്റെ ഏജന്റുമാരാക്കരുത്

എല്‍ഡിഎഫിന്റെ അന്നത്തെ പ്രകടനപത്രിക ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. പ്രകടനപത്രികയിലെ 552-ാം ഇനമായാണ് മദ്യനയത്തെക്കുറിച്ച് പറയുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി കുറിച്ചുവച്ചത് ഇപ്രകാരമാണ്: 'മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 2, 2020, 04:00 am IST
in Editorial

നാലുവര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദയനീയമായ പരാജയമുണ്ടാക്കിയത് മദ്യവ്യാപാരത്തിന്റെ സംശയങ്ങളാണ്. ബാര്‍ അനുവദിക്കുന്നതിലും ബാര്‍ ഉടമകളെ പിഴിയുന്നതിലും യുഡിഎഫ് ഭരണം വിദഗ്ധമായ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു ആരോപണം. ബാര്‍ ഉടമകള്‍ നല്‍കുന്ന കോഴപ്പണം എണ്ണാന്‍ ഒരു മന്ത്രിയുടെ വസതിയില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചെന്നുപോലും ആക്ഷേപിക്കപ്പെട്ടിരുന്നു. എക്‌സൈസ് മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നത് ബാര്‍ വിവാദത്തെ തുടര്‍ന്നാണ്. അന്നത്തെ ധനകാര്യമന്ത്രിക്ക് കോഴയില്‍ മുഖ്യപങ്കെന്നാരോപിച്ച് ബജറ്റവതരിപ്പിക്കുന്നത് പോലും തടഞ്ഞു. ബജറ്റവതരണ ദിവസത്തില്‍ നിയമസഭയില്‍ മുമ്പൊരുകാലത്തും ഒരു നിയമസഭയിലും ഉണ്ടാകാത്ത സംഭവങ്ങളുണ്ടായി. സ്പീക്കറുടെ കസേരകളും കംപ്യൂട്ടറുകളും മാത്രമല്ല, പലരേഖകളും നശിപ്പിച്ചു. ആണ്‍-പെണ്‍ നിയമസഭാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിവരെ നടന്നു. ഇത് ജനമനസ്സിലുണ്ടാക്കിയ അങ്കലാപ്പും നാണക്കേടും ചെറുതൊന്നുമല്ല. ഇതെല്ലാം കണ്ടും കേട്ടും കഴിഞ്ഞ ജനങ്ങളാണ് എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയത്.

എല്‍ഡിഎഫിന്റെ അന്നത്തെ പ്രകടനപത്രിക ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. പ്രകടനപത്രികയിലെ 552-ാം ഇനമായാണ് മദ്യനയത്തെക്കുറിച്ച് പറയുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി കുറിച്ചുവച്ചത് ഇപ്രകാരമാണ്: ‘മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ അഡിക്്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തും.’

ഇടതുമുന്നണി അധികാരത്തിലെത്തുമ്പോള്‍ ബാറുകളില്‍ വിദേശമദ്യവില്‍പ്പന ഉണ്ടായിരുന്നില്ല. ബാറുകളില്‍ ബിയറും വീഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികാരത്തിലെത്തി വര്‍ഷമൊന്ന് കഴിയുമ്പോഴേക്കും വിദേശമദ്യം ബാറുകളിലെത്തി. അധികം വൈകാതെ പുതിയ ബാറുകള്‍ക്കും അനുമതി നല്‍കി മദ്യവ്യവസായം വിപുലപ്പെടുത്തി. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം തൊണ്ടതൊടാതെ വിഴുങ്ങി. മദ്യത്തിനെതിരായ ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനവും പാലിച്ചില്ല. 23 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ലെന്ന ഉറപ്പും മറച്ചുവച്ചു. ഇതൊക്കെയാണ് മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആത്മഹത്യയിലേക്ക് വരെ എത്തിച്ചത്. മദ്യപന്മാര്‍ക്ക് ലഭിക്കുന്ന അനുമതി പ്രകാരം അവരുടെ വീടുകളിലേക്ക് മദ്യം എത്തിക്കുമത്രേ. കൂലിയായി നൂറുരൂപ നല്‍കിയാല്‍ മതി.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശവും നടപടിയും യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണെന്ന് പറയേണ്ടിയിരിക്കുന്നു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് ഹാജരാക്കിയാല്‍ ബെവ്‌കോവഴി മദ്യം ലഭ്യമാക്കാനാണ് തീരുമാനം. അബ്കാരി ചട്ട പ്രകാരം മൂന്നുലിറ്റര്‍ മദ്യം ഒരേസമയം കൈവശം വയ്‌ക്കാം. അത് നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. സംഘടനകള്‍ വിസമ്മതിച്ചാലും കുറിപ്പടി നല്‍കാന്‍ ഡോക്ടര്‍മാരില്‍ ചിലരെങ്കിലും തയ്യാറാകുമെന്ന് ഉറപ്പാണ്. അത് വലിയതോതില്‍ അഴിമതിക്കും കള്ളകച്ചവടത്തിനുമൊക്കെ വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. മദ്യാസക്തിക്ക് മരുന്നും ഡി അഡിക്്ഷന്‍ സെന്ററും മറ്റും പ്രയോജനപ്പെടുത്താതെ മദ്യം നല്‍കി സന്തോഷിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഡോക്ടര്‍മാരെ മദ്യപന്മാരുടെ ഏജന്റാക്കി തരംതാഴ്‌ത്തുന്ന സമീപനം പരിഷ്‌കൃത സമീപനത്തിന് ഒട്ടും ചേരുന്നതേ അല്ല.

Tags: covidലോക്ഡൗണ്‍Coronacoronavirusalchol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.