Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാന്യതയുടെ മുഖം മൂടിയണിഞ്ഞ അര്‍ബന്‍ നക്‌സലുകള്‍

വിപ്ലവത്തിന്റെ അവസാനം ജനവാസ കേന്ദ്രങ്ങളായ നഗരങ്ങള്‍ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്. നഗരകേന്ദ്രിത വിപ്ലവം അസാധാരണമായിരിക്കണം എന്ന ചെഗുവേരിയന്‍ തിയറിയും ഇവര്‍ ഉള്‍ക്കൊള്ളുന്നു.

കാ.ഭാ. സുരേന്ദ്രന്‍ by കാ.ഭാ. സുരേന്ദ്രന്‍
Mar 10, 2020, 05:54 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

നക്‌സലുകള്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് അത് ശരിയായതുകൊണ്ടോ പരിഹരിക്കാനോ അല്ല. മറിച്ച്, അത് അവസരമാക്കി അസ്വസ്ഥത പടര്‍ത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ശത്രുത വളര്‍ത്തുകയുമാണ് ലക്ഷ്യം. ഇതിനെതിരെ ആയുധമെടുക്കുന്നത് തെറ്റല്ല എന്ന ബോധം സാധാരണക്കാരില്‍ സൃഷ്ടിക്കുക. അതിലൂടെ  ആഭ്യന്തര യുദ്ധവും അധികാരം പിടിച്ചെടുക്കലും.  

നഗരങ്ങളില്‍ മൂന്നു തലത്തിലാണ് മുന്നണി സംഘടനകള്‍ ഉണ്ടാക്കിയിരിക്കുന്നത്. രഹസ്യമായത്, പകുതി രഹസ്യമായും പകുതി പരസ്യമായും ഉള്ളവ, നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവ. ഇതിനും പുറമേ നാലാമതൊന്ന്, ആശയപരമായി ബന്ധപ്പെട്ടു  നില്‍ക്കുന്ന വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക-മത പരിപാടികള്‍.  

ഇത്തരം മുന്നണി സംഘടനകളുടെ പേരുകളൊക്കെ ആകര്‍ഷണീയമായിരിക്കും. അവയില്‍ ചിലത് ഇതാണ്: Karnataka Communal Karnataka Communal Harmony Group, Revolutionary Democratic Front- Delhi, Committee for the Release of Political Prisoners- Delhi, Democratic Students Union, Nari Mukti Sangh, Peoples Democratic Front of India, Mehantkash Mazdoor Morcha etc., ഇത്തരം അനേകം മുഖംമൂടി പ്രസ്ഥാനങ്ങള്‍ എന്‍ജിഒകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അര്‍ബന്‍ നക്‌സലുകളുടെ വിഹാര കേന്ദ്രമായിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, അലഹബാദ് യൂണിവേഴ്‌സിറ്റി, ജാധവ്പൂര് യൂണിവേഴ്‌സിറ്റി- കൊല്‍ക്കൊത്ത, ഐ.ഐ.ടി.മദ്രാസ് തുടങ്ങിയവ അര്‍ബന്‍ നക്‌സലുകളുടെ വിത്തുല്‍പാദന കേന്ദ്രങ്ങളാണ്.  

വിപ്ലവത്തിന്റെ അവസാനം ജനവാസ കേന്ദ്രങ്ങളായ നഗരങ്ങള്‍ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്. നഗരകേന്ദ്രിത വിപ്ലവം അസാധാരണമായിരിക്കണം എന്ന ചെഗുവേരിയന്‍ തിയറിയും ഇവര്‍ ഉള്‍ക്കൊള്ളുന്നു. വിപ്ലവത്തിന് തയ്യാറാക്കപ്പെടുന്ന യുവജനങ്ങള്‍ മറ്റു കെട്ടുപാടുകളാല്‍ ബന്ധിതരായി നഷ്ടപ്പെടാന്‍ പാടില്ല. അതിനു മുമ്പ് അവരെ എല്ലാ തടവറകളില്‍ നിന്നും മോചിപ്പിക്കണം. പുരോഗമനം, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ പേരുകളില്‍ രാജ്യമെമ്പാടും നടന്ന സമരാഭാസങ്ങള്‍ ഇത്തരം ചരടുകളെ പൊട്ടിച്ചെറിയാനായിരുന്നു. കേരളത്തില്‍ ആര്‍ത്തവ സമരം, ചുംബന സമരം പോലെ മറ്റു സംസ്ഥാനങ്ങളില്‍ ‘പിങ്ക് ഛാദി’ സമരം ഒക്കെ അര്‍ബന്‍ നക്‌സലുകളുടെ അനുഗ്രഹത്തോടെയും തീവ്രവാദി സംഘടനകളുടെ സാമ്പത്തിക സഹായത്തോടെയും കാവലോടെയും നടന്നത് യുവതയെ അരാജകവാദികളാക്കി മാറ്റുന്നതിനായിരുന്നു.  

ഇത്തരം കാര്യങ്ങള്‍ക്ക് ജനകീയ മുഖവും ആശയാടിത്തറയും പൊതുബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് അര്‍ബന്‍ നക്‌സലുകളുടെ ചുമതല. അതൊരു സേവനമല്ല, നല്ല ആദായവും പ്രസിദ്ധിയും നേടിത്തരുന്ന കാര്യങ്ങളാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാഹിത്യ രംഗത്തുള്ളവര്‍, പ്രസിദ്ധരായ വക്കീലന്മാര്‍ ഒക്കെ അങ്ങനെ സ്വയം വില്‍ക്കുന്നവരായി ഈ രംഗത്തുണ്ട്. അതിന്റെ തെളിവാണ്, പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനായ ഗോപീകൃഷ്ണന്റെ ചില ട്വീറ്റുകള്‍. ‘2ജി  അഴിമതിയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന വേളയില്‍ നോര്‍വീജിയന്‍ പത്രം തനിക്ക് 2012ല്‍ യൂണിനോറിന് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിയാല്‍ 25000 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് പറഞ്ഞിട്ടുണ്ട്. അതുപോലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പത്തുകോടി രൂപ 2010 ല്‍ വാഗ്ദാനം ചെയ്ത കാര്യവും അദ്ദേഹം എഴുതുകയുണ്ടായി. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ദല്‍ഹിയില്‍ നടക്കുന്ന ഭരണഘടനാവിരുദ്ധ സമരത്തോട് ബന്ധപ്പെട്ട കാര്യവും. മുന്‍ ചൊന്ന അര്‍ബന്‍ നക്‌സലുകളും തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളുമായി ഐക്യപ്പെട്ട് നടത്തുന്ന സമരാഭാസം കലാപത്തില്‍ എത്തിച്ചല്ലോ. അതില്‍ മരിച്ചവരെ സംബന്ധിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ ലേഖനമെഴുതിക്കൊടുത്താല്‍ 1000 വാക്കിന് 1500 ഡോളര്‍ കണക്കില്‍ തരാമെന്ന് ഒരു അമേരിക്കന്‍ പത്രം വാഗ്ദാനം ചെയ്തിരിക്കുന്നു. ഒരു ലേഖനത്തിന് അല്ലെങ്കില്‍ വാര്‍ത്തക്ക് ഒന്നു മുതല്‍ പതിനൊന്നു ലക്ഷത്തോളം രൂപവരെ എന്നര്‍ത്ഥം! ദേശീയമോ ധാര്‍മികമോ ആയ വിധേയത്വം ഇല്ലാത്തവരില്‍ ഇതില്‍ വീഴാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോ? ടു ജി സ്‌പെക്ട്രം കാലത്ത് കോടികളുടെ വാഗ്ദാനം തള്ളിക്കളഞ്ഞ ഗോപീകൃഷ്ണന് ഈ മാധ്യമ വേശ്യാവൃത്തിയെയും അകറ്റി നിര്‍ത്താനായി.

1970- 80 കളില്‍ റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബി യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ച് നെഹ്‌റു കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അനുകൂലമായി പത്രങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ മിത്രോഖിന്‍ ആര്‍ക്കൈവ്‌സിലൂടെ പുറത്തു വന്നിരുന്നു. അന്ന് പണം കൈപ്പറ്റിയ എഴുത്തുകാരില്‍ ചിലര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.  

ഇതാണ് പഴയ കഥയെങ്കില്‍ ഇത്രയും വിപുലമായ സംവിധാനങ്ങളും വിദേശബന്ധങ്ങളും ഉള്ള തീവ്രവാദ സംഘടനകളുടെയും ചാരസംഘടനകളുടെയും പണം കൈപ്പറ്റാത്ത എത്ര എഴുത്തുകാരും ബുദ്ധിജീവികളും അവശേഷിക്കുന്നുണ്ടാവും? ഷഹീന്‍ബാഗുകള്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഉയരുന്നു. നിത്യേന പ്രസംഗകരായും സംഘാടകരായും പലരും വന്നു പോകുന്നു. അവര്‍ക്കൊക്കെ വേണ്ട കോടിക്കണക്കിന് പണം ആരുനല്‍കുന്നു? നിരന്തരം പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ എത്രയോ കോടികള്‍! കലാപത്തിനായി തോക്കുകളടക്കമുള്ള ആയുധങ്ങള്‍ സംഭരിക്കാന്‍ ആരൊക്കെയാണ് ഇവരെ സഹായിച്ചിട്ടുണ്ടാവുക ?

പ്രചാരണവും തെറ്റായ വിവരങ്ങളുടെ വിതരണവും  നടത്തിക്കൊണ്ടിരിക്കുന്ന അര്‍ബന്‍ നക്‌സലുകളുടെ ഭീഷണി നാം തിരിച്ചറിയുന്നില്ലെങ്കില്‍ മുഴുവന്‍ സമൂഹവും വലിയ വില കൊടുക്കേണ്ടി വരും. അവര്‍- അര്‍ബന്‍ നക്‌സലുകള്‍- നിങ്ങളുടെ കൂടെയുണ്ട്; നിങ്ങളുടെ സുഹൃത്തായി, അദ്ധ്യാപകനായി, നിങ്ങള്‍ ആദരിക്കുന്ന  പ്രഭാഷകനായി, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കവിയായി, മനുഷ്യാവകാശ പ്രവര്‍ത്തകനായി, പരിസ്ഥിതിവാദിയായി, ദളിത് സംരക്ഷകനായി, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായി ഒക്കെ നിങ്ങളുടെ നിഴലായുണ്ട് ഈ മാന്യതയുടെ വേഷം കെട്ടിയ അര്‍ബന്‍ നക്‌സല്‍; അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ അത് അറിഞ്ഞേ പറ്റൂ.  

( അവസാനിച്ചു)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

Kerala

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍
Kerala

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

Kerala

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies