Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്ത്യയുടെ റോക്കറ്റ് നിര്‍മ്മാണം 2050ഓടെ വാണിജ്യാടിസ്ഥാനത്തിലാകും: വിഎസ്എസ്സി ഡയറക്ടര്‍

രാജ്യത്ത് റോക്കറ്റുകളുടേയും കൃത്രിമോപഗ്രങ്ങളുടെയും വാണിജ്യവല്‍ക്കരണം 2050നകം സാധ്യമാകുമെന്ന് തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് സോമനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2020, 06:04 pm IST
in Technology

തിരുവനന്തപുരം: രാജ്യത്ത് റോക്കറ്റുകളുടേയും കൃത്രിമോപഗ്രങ്ങളുടെയും  വാണിജ്യവല്‍ക്കരണം 2050നകം സാധ്യമാകുമെന്ന്  തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് സോമനാഥ് പറഞ്ഞു.

റോക്കറ്റുകളുടെ നിര്‍മ്മാണമായിരിക്കും ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍  2050നകം നടക്കുന്ന  സുപ്രധാന മാറ്റങ്ങളിലൊന്നെന്നും  ഇതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനായ  ‘ട്രിമ2020’ല്‍ അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശമേഖലയിലേക്ക് 35 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   അവയില്‍ മൂന്നെണ്ണം റോക്കറ്റുകളുടെ രൂപകല്‍പ്പനയിലും പതിനാലെണ്ണം ഉപഗ്രഹങ്ങളുടെ രൂപകല്‍പ്പനയിലും ശേഷിച്ചവ ഡ്രോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍, സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. തങ്ങളുടെ മാതൃകകളുടെ പരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനുമായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയെ  സമീപിക്കാറുണ്ടെന്നും ‘ഇന്‍ഡസ്ട്രി 4.0  തൊഴില്‍ മേഖലയിലെ പ്രത്യാഘാതം’ എന്ന വിഷയത്തില്‍ നടന്ന മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഇവയുടെ വിജയസാധ്യത തനിക്ക് നിര്‍ണയിക്കാനാവില്ല. എന്നിരുന്നാലും എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള സുപ്രധാന  ദൗത്യങ്ങള്‍ സ്വകാര്യമേഖലയ്‌ക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യം ഐഎസ്ആര്‍ഒക്കു മുന്നിലുണ്ട്.  ഉല്‍പാദനം നിര്‍വ്വഹിക്കുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്‍തുണ നല്‍കുന്നതുമായ ഈ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളെ അന്വേഷിക്കുന്നുണ്ട്. എയര്‍ബസിനെപ്പോലുള്ള വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്തുവര്‍ഷത്തേക്കാള്‍ പത്തുമടങ്ങ് മാറ്റങ്ങളാണ് തൊഴില്‍മേഖലയില്‍ ഉണ്ടാവുകയെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍ പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് പ്രവേശിക്കുമ്പോള്‍  പ്രത്യേക നൈപുണ്യവും അറിവും സ്വായത്തമാക്കുന്നത് തൊഴില്‍മേഖലയില്‍ അനിവാര്യമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. പുതിയ തൊഴില്‍യുഗവുമായി പൊരുത്തപ്പെടുന്നതിനുള്ള ശേഷി രൂപീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്മാര്‍ട്ട് ഐഒപിഎസ് സഹസ്ഥാപകനും സിഇഒയുമായ രാധാകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണമേഖലയാണ് നാലാം വ്യാവസായിക വിപ്ലവ കാലഘട്ടത്തില്‍ സമൂഹത്തില്‍ വ്യാപക സ്വാധീനം ചെലുത്താന്‍ പോകുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് കേരള പ്രോജക്ട് ചീഫ് കണ്‍സള്‍ട്ടന്റ് സുധാമണി എസ് പറഞ്ഞു.

നിലവിലുള്ളതും ഭാവിയിലേതുമായ തൊഴില്‍ശക്തിയെ വെല്ലുവിളികളെ അതിജീവിക്കാന്‍ പര്യാപ്തമാകുന്ന രീതിയില്‍ വാര്‍ത്തെടുക്കണമെന്ന് ‘നൈപുണ്യ ശേഷിയെ പരാമവധി പ്രയോജനപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. വ്യവസായ വിദ്യാഭ്യാസ മേഖലകളുമായുള്ള ബന്ധം ദ്രുതഗതിയിലെ മാറ്റങ്ങള്‍ക്കാവശ്യമാണെന്നും  അവര്‍ അഭിപ്രായപ്പെട്ടു.

സംയോജിതവും പരസ്പരബന്ധിതവുമായ ഇന്നത്തെ ലോകത്ത്, പ്രധാന പരിവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഒറ്റപ്പെട്ട ദ്വീപായി ശേഷിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ട്രിനിറ്റി സ്‌കില്‍വര്‍ക്ക്‌സ് സ്ഥാപകനും സിഇഒയുമായ കെഎം സുഭാഷ് പറഞ്ഞു. മുന്‍ വ്യവസായ വിപ്ലവങ്ങളെപ്പോലെ ഇതും ഉത്പ്പാദന ക്ഷമതയിലേക്കും സൗകര്യങ്ങളിലേക്കുമാണ് വഴിതെളിക്കുക. എന്നാല്‍ ഈ കാലഘട്ടത്തെ അഭിമുഖീകരിക്കാന്‍ നാം എന്താണ് ചെയ്യുക എന്നതാണ് അടിസ്ഥാനപരമായ ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങളെ അംഗീകരിച്ച് വിദ്യാഭ്യാസ സംവിധാനവുമായി സമന്വയിപ്പിക്കുകയാണ് വേണ്ടതെന്ന് അദാനി സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ മേധാവി ജതിന്‍ ത്രിവേദി പറഞ്ഞു. എങ്ങനെയാണ് പഠിക്കേണ്ടതെന്നാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ശക്തമായ സംവിധാനങ്ങളല്ല നിലവില്‍ രാജ്യത്തേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെല്ലുവിളികളെ തരണംചെയ്യുന്നതിന് വ്യവസായവും വ്യാവസായിക സ്ഥാപനങ്ങളും സര്‍ക്കാരും വിദ്യാഭ്യാസ സംവിധാനങ്ങളും തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന് യുഎസ്ടി ഗ്ലോബല്‍ സിഒഒ  അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.  

ആരോഗ്യ സംരക്ഷണമേഖലയിലെ മാറ്റങ്ങളാണ് ബോധ്യമായിത്തുടങ്ങിയതെന്നും  ആശുപത്രികള്‍ ആതിഥേയ കേന്ദ്രങ്ങളായും രോഗികള്‍ അതിഥികളായും മാറിക്കൊണ്ടിരിക്കുകയാണെന്നും കിംസ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ്  എച്ച്ആര്‍ ഗ്ലോബല്‍ മേധാവി  കൃപേശ് ഹരിഹരന്‍ ചൂണ്ടിക്കാട്ടി.

ക്യാംപസിനു പുറത്ത് കാത്തിരിക്കുന്ന തൊഴിലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സംവിധാനം പരാജയമാണെന്ന് എഡ്ജ് വാഴ്‌സിറ്റി ലേര്‍ണിംഗ് സിസ്റ്റംസ് െ്രെപവറ്റ് ലിമിറ്റഡ് സിഇഒ ശേഖരന്‍ വൈ മേനോന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നമ്മുടെ യുവജനത ബുദ്ധിയില്ലാത്തവരല്ല. നമ്മുടെ വിദ്യാഭ്യാസ സംവിധാനം മാത്രമാണ് പ്രായോഗിക അറിവ് പകര്‍ന്നുനല്‍കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മാറുന്ന ലോകത്തിലെ തൊഴില്‍കേരളത്തിനൊരു കാഴ്ചപ്പാട്’ എന്ന പ്രമേയത്തിലൂന്നിയ ദ്വിദിന കണ്‍വെന്‍ഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യവസായം, നയരൂപീകരണം, ബിസിനസ് മേഖലകളിലുള്ള ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.