Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുകൂലമായ അനുഭവം സുഖം

ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Feb 26, 2020, 04:10 am IST
in Samskriti

ചിത്തം ന സുപ്തം നോ ജാഗ്രത്

സ്മൃതി വിസ്മൃതി വര്‍ജിതം

ന ചാസ്തമേതി നോദേതി  

യസ്യാസൗ മുക്ത ഏവ സഃ  4  110

മുക്തന്റെ ചിത്തം ജാഗ്രത്തിലും സ്വപ്‌നത്തിലുമല്ല. അതില്‍ സ്മൃതിയും വിസ്മൃതിയും ഇല്ല. അത് ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.

ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല.

‘കാണുക’ എന്നാല്‍ എന്താണ്? ‘ഞാന്‍ ഒരു കാക്കയെ കണ്ടു.’ എന്നു പറയുമ്പോള്‍ സംഭവിക്കുന്നത് നമ്മുടെ കണ്ണിലൂടെ മനസ്സ് പുറത്തേക്കു ചെന്ന് കാക്കയുടെ രൂപം പ്രാപിച്ച് ആ വിഷയാകാരവൃത്തിരൂപമായ കാക്കയെ ഉള്ളിലെ കണ്ണില്‍ കാണുകയാണ്. പുറത്തെ വസ്തുവിനെയല്ല, അകത്തുള്ള അതിന്റെ പ്രതിരൂപത്തെയാണ് നാം അറിയുന്നത് എന്നര്‍ഥം. ഇതാണ് ജാഗ്രത് (ഉണര്‍വ്) എന്ന അവസ്ഥ.

ഇന്ദ്രിയങ്ങള്‍ തമസ്സ് കൊണ്ടു മൂടിയാല്‍ ഒരു രൂപവും അകത്തു പതിയുകയില്ല, ചിത്തം വിഷയാകാരമാവുന്നില്ല. അപ്പോള്‍ പുറത്തെ കാഴ്‌ച്ചയില്ല. ജാഗ്രത് എന്ന അവസ്ഥയുമില്ല. ഇതാണ് സുപ്താവസ്ഥ. ജാഗ്രദവസ്ഥയില്‍ ഉണ്ടായ അനുഭവങ്ങള്‍ ( ഓര്‍മ, സ്മൃതി) ഉള്ളില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്വപ്‌നം.  ഈ രണ്ടവസ്ഥകളും യോഗിക്കില്ല.  

സ്മൃതിയും (ഓര്‍മ) വിസ്മൃതിയും (ഓര്‍മ കേട്) യോഗിക്കില്ല. സ്മൃതി എന്നത് ചിത്തത്തിലെ ഒരു വൃത്തി, ചലനം ആണ്. ചിത്തവൃത്തികള്‍ ഇല്ലാതാവുമ്പോള്‍ ഈ സംസ്‌കാരങ്ങള്‍ ശേഷിക്കില്ല. അവിടെ ഉണ്ട്, എന്നോ ഇല്ല എന്നോ ഉള്ള അവസ്ഥയില്ല. ഉദയമോ അസ്തമയമോ ഇല്ല. അതു കൊണ്ടു തന്നെ ആ ചിത്തത്തിന്റെ ഉടമസ്ഥന്‍ മുക്തനാണ്.

ന വിജാനാതി ശീതോഷ്ണം

ന ദുഃഖം ന സുഖം തഥാ

ന മാനം നാപമാനം ച  

യോഗീ യുക്തഃ സമാധിനാ  4  111

സമാധി നേടിയവന്‍ ശീതം, ഉഷ്ണം; ദുഃഖം, സുഖം; മാനം, അപമാനം ഇവ അറിയുന്നില്ല. ശീതവും ഉഷ്ണവും (ചൂടും തണുപ്പും) ബാഹ്യ വസ്തുക്കളില്‍ നിന്നുണ്ടാവുന്നതാണ്. മാനവും അപമാനവും മറ്റു മനുഷ്യരില്‍ നിന്നുണ്ടാവുന്നതാണ്. മററുള്ളവരില്‍ നിന്ന് സത്കാരം,ആദരവ് ലഭിക്കുന്നതാണ് മാനം. അനാദരമുണ്ടാകുമ്പോഴാണ് അപമാനം വരുന്നത്. സുഖവും ദുഃഖവും വസ്തുക്കള്‍ മൂലവും മനുഷ്യര്‍ മൂലവും ഉണ്ടാവാം. മറ്റുള്ളവരുടെ താഡനവും പീഡനവും ദുഃഖം തരും. സുഗന്ധ ചന്ദനാദികളും സുവചനങ്ങളും സുഖം തരും. ഇവയൊന്നും യോഗിയെ ബാധിക്കുകയില്ല. യോഗി ഇതിനൊക്കെ അപ്പുറമാണ്.സുഖദുഃഖങ്ങളെപ്പറ്റിയുള്ള ചര്‍ച്ച വൈശേഷിക ദര്‍ശനത്തില്‍ വരുന്നുണ്ട്.

അനുകൂലമായ അനുഭവങ്ങളെയാണ് സുഖമെന്നു പറയുന്നത്. പ്രതികൂലമായവ ദു:ഖവും. ഒരാള്‍ക്ക് പിറകില്‍ നിന്ന് ചെറിയ ഒരു അടി കിട്ടി എന്നു കരുതുക. അത് അയാള്‍ക്ക് ദുഃഖമാണ് നല്‍കുക. അത് അടികൊണ്ടുണ്ടാവുന്ന വേദനയാണോ? അല്ല, കാരണം അത് വേദനിക്കത്തക്ക തരത്തിലുള്ള അടിയായിരുന്നില്ല. അത് തനിക്ക് പ്രതികൂലമാണ്, തനിക്കിഷ്ടമില്ലാത്തയാളാണ് അടിച്ചത് എന്ന ധാരണയാണ് ദുഃഖമുണ്ടാക്കിയത്. എന്നാല്‍ അടി കിട്ടിയ ആള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ മൂന്നു വയസ്സായ കൊച്ചുമകനാണ് അടിച്ചത് എന്നു മനസ്സിലായാലോ? ദുഃഖം സുഖമായി മാറും. ഒരടി കൂടി കിട്ടിയാല്‍ കൊള്ളാമെന്നാവും.

ചുരുക്കത്തില്‍ അനുഭവങ്ങളെ നമ്മള്‍ നോക്കിക്കാണുന്നതിലാണ് യഥാര്‍ഥ സുഖദുഃഖങ്ങളിരിക്കുന്നത്. ശരീരത്തിലെ അവയവം ഒരു അക്രമി വെട്ടിമാറ്റിയാല്‍ ദുഃഖം തോന്നും. രോഗംമൂലം ഒരു ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ അതു ചെയ്താലോ?.

അനുകൂല  പ്രതികൂല ഭാവനകളാണ് സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ദുഃഖകരമായ ചില മുന്‍കാല അനുഭവങ്ങള്‍ പിന്നീട് തനിക്ക് അനുകൂലമായിരുന്നു എന്നറിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. തന്റെ പ്രതികരണങ്ങള്‍ വ്യത്യസ്തമാകാമായിരുന്നു എന്നും തോന്നാം. സുഖദുഃഖങ്ങളെപ്പറ്റി വിശദമായ ചിന്ത തന്നെ ആവശ്യമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ്  റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ്  ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.