Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക് വെടിയുണ്ടകള്‍ക്കു പിന്നാലെ സൈന്യവും എന്‍ഐഎയും

ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ എന്‍ഐഎ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു. കൂടാതെ വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍ നിന്ന് ഏറെ നേരം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Feb 24, 2020, 09:12 am IST
in Kerala
കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍, (കണ്ടെത്തിയ വെടിയുണ്ടകള്‍)

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍, (കണ്ടെത്തിയ വെടിയുണ്ടകള്‍)

FacebookTwitterWhatsAppTelegramLinkedinEmail

കുളത്തൂപ്പുഴ (കൊല്ലം): വഴിയോരത്തു കണ്ടെത്തിയ, യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന പാക് നിര്‍മിത വെടിയുണ്ടകളുടെ ഉറവിടം തേടി കേന്ദ്ര സംസ്ഥാന പോലീസ് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കി. കുളത്തൂപ്പുഴ-തെന്മല സംസ്ഥാന പാതയോരത്ത് മുപ്പതടിപ്പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതം തന്നെയെന്ന് സ്ഥിരീകരിച്ചു. ദേശീയ അന്വേഷണ എജന്‍സി (എന്‍ഐഎ), മിലിറ്ററി ഇന്റലിജന്‍സ് എന്നിവയുടെ ഉന്നത സംഘം കൊല്ലത്തെത്തി അന്വേഷണം തുടങ്ങി. സംസ്ഥാന പോലീസും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കാളികളാണ്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളിലുള്ളവരും ഫോറന്‍സിക്, വിരലടയാള വിദഗ്‌ദ്ധര്‍, ബോംബ് സ്‌ക്വാഡ്, ആര്‍മറി വിഭാഗങ്ങളും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചു. 

ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ എന്‍ഐഎ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു. കൂടാതെ വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍ നിന്ന് ഏറെ നേരം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം മേജര്‍ മുകേഷിന്റെ നേതൃത്വത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലവും പരിസരവും വിശദമായി പരിശോധിച്ചു. മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ഉണ്ടകള്‍ ഇപ്പോഴും ഉപയോഗിക്കുന്നില്ലെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് മിലിറ്ററി ഇന്റലിജന്‍സ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡും കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തി.

വെടിയുണ്ടകള്‍ കേരള പോലീസില്‍ നിന്നു കാണാതായവയോ പോലീസിന്റെ ഭാഗമായവയോ അെല്ലന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി അനില്‍ ജോണ്‍ കുരുവിള അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. 

ശനിയാഴ്ച കണ്ടെത്തിയ വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി) എന്നെഴുതിയത് കണ്ടെത്തിയതോടെയാണ്  എന്‍ഐഎയെ വിവരമറിയിച്ചത്. പാക്കിസ്ഥാന്‍ സൈന്യം ദീര്‍ഘ ദൂര മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തിരകളാണ് കണ്ടെത്തിയതെന്ന് അന്വേഷണം നടത്തുന്ന ഏജന്‍സികളെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. തിരകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാച്ച് നമ്പര്‍ അനുസരിച്ച് മുപ്പത് വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ വെടിയുണ്ടകളെന്നാണ് സൂചന.

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിക്കും. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസിലായെന്നും കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Tags: keralaവെടിയുണ്ട
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ 182 കോവിഡ് ബാധിതര്‍, കോട്ടയം ജില്ലയില്‍ 57, ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

പുതിയ വാര്‍ത്തകള്‍

നാരങ്ങാനത്തെ കുരിശ്: പള്ളി അധികൃതരെ പിന്തുണച്ച് തഹസില്‍ദാര്‍, തര്‍ക്കം തീര്‍ക്കാന്‍ ഇനി സംയുക്ത പരിശോധന

വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം ഗവ.മെഡിക്കല്‍ കോളേജ്

പ്ലസ് വണ്‍ പ്രവേശനം സ്പോര്‍ട്സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

എനിക്ക് നിന്നെ വേണ്ട, നീ എന്ന് ചാകും; ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍

വേടനെ പിന്തുണയ്‌ക്കുന്ന സിപിഎം എന്തുകൊണ്ട് തിരുവനന്തപുരത്തെ ദളിത് വീട്ടമ്മയെ കാണുന്നില്ല – എൻ ഹരി

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍

മോദി കപട ദേശീയ വാദിയെന്ന്; റാപ്പര്‍ വേടൻ നൽകുന്നത് തെറ്റായ സന്ദേശം, അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎയ്‌ക്ക് പരാതി

ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക പ്രഖ്യാപിച്ചു

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies