Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടികയും

വാര്‍ഡ് വിഭജനം ധൃതി പിടിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ലക്ഷ്യം എന്ന വാര്‍ത്തയും വന്നിരുന്നു. വാര്‍ഡ് വിഭജനത്തിന് ഏറെ ജോലികള്‍ വേണമെന്നിരിക്കെ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു നീക്കം ഫലം കാണില്ലെന്ന് വിവരം ഉള്ളവരൊക്കെ ചൂണ്ടിക്കാട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 15, 2020, 05:00 am IST
in Editorial

കാലഹരണപ്പെട്ട വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലും അനാവശ്യമായി വാര്‍ഡുകള്‍ വിഭജിച്ചും തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തോട് നെറ്റി ചുളിക്കാത്തവര്‍ കുറവാണ്. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ യുക്തി എന്ത് എന്ന ചോദ്യത്തിനുത്തരം ഇല്ല. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പും 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തിയ വോട്ടര്‍ പട്ടികയുള്ളപ്പോള്‍ അഞ്ചു വര്‍ഷം പഴക്കമുളള പട്ടിക എന്തിന് പൊടി തട്ടിയെടുക്കുന്നു എന്നതായിരുന്നു പ്രധാന സംശയം. വാര്‍ഡുകള്‍ വിഭജിച്ച് തദ്ദേശ സ്ഥാപനങ്ങളിളെല്ലാം ഒരോ വാര്‍ഡ് കൂട്ടുന്നതെന്തിന് എന്നതിനും തെളിഞ്ഞ മറുപടി പറയാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗവര്‍ണര്‍ പോലും സംശയം പറഞ്ഞിട്ടും സര്‍ക്കാര്‍ വാര്‍ഡ് വിഭജനവുമായി മുന്നോട്ടു പോവുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രം മാത്രമാണിതിനു പിന്നിലെന്ന ആരോപണത്തെ ശരിവയ്‌ക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കം.

വാര്‍ഡ് വിഭജനം ധൃതി പിടിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ലക്ഷ്യം എന്ന വാര്‍ത്തയും വന്നിരുന്നു. വാര്‍ഡ് വിഭജനത്തിന് ഏറെ ജോലികള്‍ വേണമെന്നിരിക്കെ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു നീക്കം ഫലം കാണില്ലെന്ന് വിവരം ഉള്ളവരൊക്കെ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാള്ള തീരുമാനം ഓര്‍ഡിനന്‍സായി ഇറക്കി നടപ്പാക്കാനുള്ള നീക്കത്തിന് ഗവര്‍ണര്‍ തടയിട്ടു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയാറായില്ല. വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിന് ഫയല്‍ മടക്കി. എന്നാല്‍ വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും  മറുപടി നല്‍കി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ്  ഗവര്‍ണര്‍ക്ക് ഒപ്പിടാനായി കൈമാറി. എന്നിട്ടും അദ്ദേഹം ഒപ്പിടാന്‍ തയ്യാറായില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്‍ നിയമസഭയില്‍ പാസാക്കിയെടുത്താണ് സര്‍ക്കാര്‍ ഗവര്‍ണറുടെ തടസ്സം നീക്കാന്‍ ശ്രമിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലില്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ല് വരുമ്പോള്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിക്കുമോ എന്ന  ആശങ്ക സര്‍ക്കാരിനുണ്ട്.  

അതിനിടയിലാണ് വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി ഏറ്റിരിക്കുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് തയാറാക്കിയ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അര്‍ഹരായ പലരും പട്ടികയ്‌ക്ക് പുറത്തുപോകുമെന്നതായിരുന്നു ചൂണ്ടിക്കാട്ടിയ പ്രശ്‌നം. 2014 ലോക്‌സഭാതെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാണ് 2015ല്‍ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സമാനമായ രീതിയില്‍ 2019ലെ പട്ടികയ്‌ക്കൊപ്പം 2020 ഫെബ്രുവരി ഏഴ് വരെയുള്ളത് ഉള്‍പ്പെടുത്തി പുതിയ പട്ടിക തയാറാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

2015ലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ കോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശം സര്‍ക്കാരിനെ വെട്ടിലാക്കും.2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കേണ്ടിവന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ കാത്തിരിക്കുന്നത് സങ്കീര്‍ണമായ നടപടിക്രമങ്ങള്‍. ഇരുപത്തയ്യായിരം ബൂത്തുകളിലും ആളെ നിയമിച്ച് വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ സ്ഥിരീകരിക്കണം. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക, വാര്‍ഡ് അടിസ്ഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വീട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പുവരുത്തണം. 25,000 ബൂത്തുകളിലും അങ്കണവാടി ജീവനക്കാരെയോ ആശാവര്‍ക്കര്‍മാരെയോ ചുമതലപ്പെടുത്തണം. ഇതിനായി പത്തുകോടിയോളം രൂപ ചെലവു വരും. ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഓരോ ജില്ലയിലും പോയി ഇതിന്‍മേലുള്ള ആക്ഷേപങ്ങള്‍ കേട്ടു പരിഹരിച്ച ശേഷമേ അന്തിമ വാര്‍ഡ് പട്ടിക പ്രസിദ്ധീകരിക്കൂ. കുറഞ്ഞത് അഞ്ചുമാസമെങ്കിലും ഇതിനെടുക്കും. ബൂത്ത് അടിസ്ഥാനത്തിലുള്ള 2019ലെ പട്ടിക ഇപ്പോള്‍ വാര്‍ഡ് തലത്തിലാക്കിയാലും വിഭജനം കഴിഞ്ഞ് വീണ്ടും തിരുത്തേണ്ടി വരും. ചുരുക്കത്തില്‍ ഭഗീരഥ പ്രയത്‌നം നടത്തിയാലും വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടിക പുതുക്കലും ഒക്ടോബറില്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ത്ഥ്യമാകുമോ എന്നതിനുറപ്പില്ല. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കുക മാത്രമാണ് പോംവഴി. സര്‍ക്കാരും ഭരണകക്ഷിയും ആഗ്രഹിക്കുന്നതും അതുതന്നെയായിരിക്കാം. പക്ഷേ, ആ ആഗ്രഹം കൊണ്ടു മാത്രമായില്ലല്ലോ. തങ്ങളെ തകര്‍ത്തുകളഞ്ഞ 2019ലെ വോട്ടര്‍ പട്ടിക കണ്ടു പേടിച്ചാവണം തങ്ങള്‍ക്ക് അനുകൂലമായ പഴയ വോട്ടര്‍ പട്ടിക മതിയെന്ന് സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചത്. ആ മോഹത്തിനാണ് കോടതി വിലങ്ങുതടി വച്ചിരിക്കുന്നത്.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകള്‍ ബിജെപിക്ക്, ആലപ്പുഴയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും പിടിച്ചെടുത്തു

Kerala

മഴക്കാലപൂര്‍വ്വ ശുചീകരണം; വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

India

ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി സ്ഥാനാർത്ഥിക്ക് മര്‍ദ്ദനം ; ബിജെപി പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

India

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; 60-ലേറെ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍, അഖിലേഷ് യാദവിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.