Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുഞ്ചിരി കുളിര്‍നിലാവു ചൊരിഞ്ഞ ജ്ഞാന പ്രഭാകരന്‍

കാവിയുടുത്തില്ലെങ്കിലും ഒരു സന്ന്യാസിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചുവന്നത്. പരമേശ്വര്‍ജിയുടെ ദേഹവിയോഗം കൊണ്ട് വിവേകാധിഷ്ഠിത വിചാരകേന്ദ്രങ്ങള്‍ക്ക് ഒരു ദേശികനെ നഷ്ടപ്പെട്ടിരിക്കുന്നു.

Janmabhumi Online by Janmabhumi Online
Feb 10, 2020, 11:14 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

പദ്മവിഭൂഷണ്‍ പി. പരമേശ്വര്‍ജി എന്ന കേരള പുത്രനായ ഭാരതീയന്‍ പരമശിവപാദപദ്മത്തില്‍ വിലയം പ്രാപിച്ചു. പരമേശ്വര്‍ജിയുടെ ജീവിതം, ഭാരത ഗൗരവം അറിഞ്ഞാസ്വദിച്ചുള്‍ക്കൊണ്ട് പ്രചരിപ്പിക്കുന്നതിനായി സമര്‍പ്പിതമായിരുന്നു. കാവിയുടുത്തില്ലെങ്കിലും ഒരു സന്ന്യാസിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചുവന്നത്. പരമേശ്വര്‍ജിയുടെ ദേഹവിയോഗം കൊണ്ട് വിവേകാധിഷ്ഠിത വിചാരകേന്ദ്രങ്ങള്‍ക്ക് ഒരു ദേശികനെ നഷ്ടപ്പെട്ടിരിക്കുന്നു. ഭാരതീയ വിചാരകേന്ദ്രം കാലത്തിന്റെ അനിവാര്യതയായപ്പോള്‍ പരമേശ്വര്‍ജിയിലൂടെ അത് സംസ്ഥാപിതമായി. ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ഊര്‍ജസ്വല ദാര്‍ശനിക സൗകുമാര്യതയും ശ്രീ അരവിന്ദന്റെ യുക്ത്യാധിഷ്ഠിത തത്ത്വചിന്തയും രാഷ്‌ട്രപ്രതിബദ്ധതയും പരമേശ്വര്‍ജിയില്‍ മനോഹരമായി മേളിച്ചിരുന്നു.  

ശ്രീമദ് ആഗമാനന്ദ സ്വാമിജിയുടെ ഗുരുത്വമാണ് ശ്രീ പരമേശ്വര്‍ജിയെ രൂപപ്പെടുത്തിയെടുത്തതെന്ന വസ്തുത ശ്രദ്ധേയമാണ്. മാര്‍ക്‌സിനേയും മഹര്‍ഷിയേയും വിശദമായി വിശകലനം ചെയ്തറിഞ്ഞ ആ മേധാശക്തിയുടെ രചനകള്‍ വരും കാലത്തിനുതകുന്ന മാര്‍ഗ്ഗദര്‍ശം നല്‍കും. ശ്രീ നാരായണഗുരുദേവനെ കേവലം സാമൂഹ്യ പരിഷ്‌കര്‍ത്താവായി പരിചയപ്പെടുത്തുന്നതിനെ പരമേശ്വര്‍ജി യുക്തിഭദ്രമായി എതിര്‍ക്കാറുണ്ടായിരുന്നു. അദൈ്വത ബോധ്യത്തിന്റെ ആനന്ദത്തില്‍ അടിയുറച്ചുവര്‍ത്തിച്ചാണ് സാമൂഹിക സമത്വങ്ങള്‍ക്കെതിരായി ഗുരുദേവന്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ തീര്‍ഥാലയമാക്കിയത് ആത്മീയ ഗുരുക്കന്മാരാണെന്ന വസ്തുതയും പരമേശ്വര്‍ജി ന്യായയുക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  

പ്രായം കൊണ്ടും അനുഭവ സമ്പത്തുകൊണ്ടും ജ്ഞാന പ്രഭാവം കൊണ്ടും വൃദ്ധത്വം പ്രാപിച്ച ധന്യാത്മാവാണെങ്കിലും പരമേശ്വര്‍ജി ഞങ്ങളെപ്പോലുള്ള കാവി വസ്ത്രധാരികളെ എന്നും ആദരിക്കുമായിരുന്നു. ആ ഗുരുപരമ്പരാ ഭക്തിക്കും ശ്രദ്ധയ്‌ക്കും മുമ്പില്‍ പ്രണാമം. ധാരാളം സന്ദര്‍ഭങ്ങളില്‍ പരമേശ്വര്‍ജിയുടെ വാത്സല്യ സ്‌നിഗ്‌ദ്ധ പ്രേമവും നുകരാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. പ്രസംഗ വേദികളില്‍ സൗമ്യതവെടിയാതെ സ്പഷ്ടമായി തത്വചിന്തയും രാഷ്‌ട്രീയവും വിമര്‍ശനങ്ങളും സാഹിത്യ നിരീക്ഷണങ്ങളും അവതരിപ്പിക്കുന്ന കല ഏറെ ആസ്വദിച്ചിട്ടുണ്ട്.  

പരമേശ്വര്‍ജി വിഭാവനം ചെയ്തു നടപ്പാക്കിയ ഭഗവദ്ഗീതാ സ്വാദ്ധ്യായ പ്രചാരണ പദ്ധതി സമഗ്രവും ആകര്‍ഷകവുമായിരുന്നു. യുവമനസ്സുകളെ വ്യാപകമായി ഭഗവദ്ഗീതാ വിശകലന പഠനത്തിലേക്ക് സ്വാഗതം ചെയ്യാന്‍ പരമേശ്വര്‍ജിക്കു സാധിച്ചു. കാലടി അദൈ്വത ആശ്രമത്തില്‍ ഒരുക്കിയ വിദ്യാര്‍ഥി ശിബിരത്തിലും മറ്റനവധി വേദികളിലും പ്രഭാഷകനായി ചെന്നപ്പോള്‍ ബോധ്യപ്പെട്ടതാണ് ഈ കാര്യം. വിദ്യാഭ്യാസം, ചരിത്രം, കൃഷി, വാണിജ്യം എന്നീ വിവിധ മേഖലകളുടെ സംശുദ്ധീകരണത്തിനും വികാസത്തിനും ഉതകുന്ന ചിന്തകള്‍ പരമേശ്വര്‍ജി ഭഗവദ്ഗീതയില്‍ നിന്നു കണ്ടെത്തി പ്രചരിപ്പിച്ചിട്ടുണ്ട്.  

സംപൂജ്യ ഗുരുദേവ് ചിന്മയാനന്ദജിയെ നവ പാര്‍ഥസാരഥിയായും ആധുനിക വിവേകാനന്ദനായും പരമേശ്വര്‍ജി വ്യാഖ്യാനിച്ചു പരിചയപ്പെടുത്തിയത് സുധന്യ സ്മൃതിയാണ്. ഗുരുദേവന്റെ സമാധി വാര്‍ത്ത ഏതോ യാത്രയ്‌ക്കിടയില്‍ വിമാനത്താവളത്തില്‍ വച്ചാണ് പരമേശ്വര്‍ജി അറിഞ്ഞതത്രേ. ഗുരുദേവന്റെ വിയോഗ ദുഃഖത്തെ  പൊലിഞ്ഞു പോയ് വേദാന്ത സൂര്യ ഗോളം…. എന്നിങ്ങനെ കവിതയായി കുറിച്ചത് ഹൃദയസ്പര്‍ശിയായിരുന്നു. എന്നെയോര്‍ത്തും കൊണ്ടടരാടുക എന്ന് ആ കവിതയില്‍ ഭഗവാന്റെ ഉപദേശ സംഗ്രഹം സൂചിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

തത്വചിന്താരതനും രാഷ്‌ട്രഭക്തനും ലോകഹിത കാംക്ഷിയുമായിരുന്ന പരമേശ്വര്‍ജി ഇനി സശരീരനായി നമ്മോടൊപ്പമുണ്ടാകില്ല. പരമേശ്വര്‍ജിയെന്ന പുഞ്ചിരി കുളിര്‍നിലാവു ചൊരിഞ്ഞ ജ്ഞാന പ്രഭാകരന്റെ അസ്തമനം അത്യന്തം നഷ്ടബോധം സമ്മാനിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് പരമപദം പുല്‍കിയിരിക്കുമെന്നതില്‍ സംശയത്തിനവകാശമില്ല. അദ്ദേഹം രചിച്ച കൃതികള്‍ പഠിച്ചും നല്‍കിയ മാര്‍ഗ്ഗ നിര്‍ദേശമനുസരിച്ചും രാഷ്‌ട്രധര്‍മ്മത്തേയും മാനവികതയേയും സര്‍വോപരി സര്‍വ്വേശ്വരനേയും പൂജിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ. ശ്രീ പരമേശ്വര്‍ജിയുടെ ധന്യമായ സ്മരണകള്‍ക്കു മുമ്പില്‍ സവിനയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

Tags: parameswarjip.parameswarji
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

Article

നയതന്ത്രത്തിലും ഭാരതീയ വിചാരതന്ത്രം

India

ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം……..ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍

Main Article

പരമേശ്വര്‍ജിയും സാംസ്‌കാരിക നവോത്ഥാനവും

Samskriti

അന്ന് സുഗതകുമാരി ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചു; ഇന്ന് വെങ്കയ്യാ നായിഡു എ സി യും

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

ബോധ് ഗയയിൽ ബുദ്ധ സന്യാസിയായി താമസിച്ചിരുന്ന ബംഗ്ലാദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

കണ്ടത് ട്രെയിലര്‍ മാത്രം, ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല ; നല്ല നടപ്പാണെങ്കിൽ പാകിസ്ഥാന് കൊള്ളാം : രാജ്നാഥ് സിംഗ്

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

‘എന്തിനാണ് നിങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്?’ അസിം മുനീറിനെതിരെ ജാവേദ് അക്തർ

ഇന്ത്യയിൽ തുർക്കിയ്‌ക്കെതിരെ ബഹിഷ്ക്കരണം : പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാകാതെ വ്ലാഡിമിർ പുടിൻ

പാകിസ്ഥാനെ നശിപ്പിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്‌ക്കല്ല , ഒപ്പം 6 കോടി ബലൂച് ദേശസ്നേഹികളുടെ പിന്തുണയുണ്ട് ; ബലൂച് നേതാവ് മിർ യാർ ബലൂച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies