Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാലം ഇന്നും പുഴപോലെ ഒഴുകുന്നു

റഷീദ് പാനൂര്‍ by റഷീദ് പാനൂര്‍
Jan 26, 2020, 05:28 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

എംടിയുടെ നോവലുകളുടെ പ്രത്യേകതകള്‍ എല്ലാം ഒത്തുചേരുന്ന നോവലാണ് കാലം. അമ്പത് വര്‍ഷം പിന്നിട്ട ഈ നോവല്‍ ഇന്ന് അതിന്റെ ഈസ്‌തെറ്റിക്‌സിന്റെ മാസ്മരികത കൊണ്ട് വായനക്കാരെ വശീകരിക്കുന്നുണ്ടോ? ഫ്യൂഡല്‍ പ്രതാപം കരിന്തിരി കത്തി തുടങ്ങിയ നായര്‍ തറവാടുകളിലെ നടുക്കവും, തറവാടുകളിലെ മനുഷ്യരുടെ രാകിയൊതുക്കിയ വാശിയും രോഷവും ഏതാണ്ട് എംടിയുടെ എല്ലാ നോവലുകളിലും കഥകളിലും കാണാം. ഉള്ളില്‍ തകര്‍ന്നടിയുന്ന വിശുദ്ധിയുടെ ഏതൊക്കെയോ സങ്കല്‍പ്പങ്ങള്‍ക്കായി കാതോര്‍ക്കുന്ന സേതുവെന്ന കഥാനായകന്‍ എംടി തന്നെയാണ്. 

ഈ കഥാപാത്രത്തിന്റെ ഓരോ ചുവട്‌വയ്‌പ്പും ചെങ്കുത്തായ ഇറക്കത്തിലേക്കാണ്. നിഴലും വെളിച്ചവും തമ്മില്‍ കൊമ്പ് കോര്‍ത്ത് പിന്‍വാങ്ങുന്ന ബോധത്തിന്റെ പടുകുഴികള്‍ എംടി കാവ്യാത്മകമായി വരച്ചിടുന്ന നോവലാണിത്. കാലത്തിന്റെ ആദ്യവും ഒടുക്കവും പുഴ ഒരു കഥാപാത്രമായി വരുന്നു. കാലത്തിന്റെ പ്രതീകം ഈ പുഴ തന്നെയാണ്. എംടിയുടെ പ്രകൃതി വര്‍ണന കവിതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതും ഈ നോവലിലാണ്.

കാലം എന്ന നോവലിന്റെ തുടക്കം ഇങ്ങനെയാണ്:”വയല്‍ വരമ്പില്‍ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകള്‍ പുറപ്പെടുവിച്ച വളരെ നേര്‍ത്ത ശബ്ദങ്ങളെപ്പറ്റി അപ്പോള്‍ പൊടുന്നനെ ഓര്‍മ വന്നു. നീല പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടണുകള്‍ പൊട്ടുന്നതുപോലെ.”

പ്രകൃതിയെ വിവസ്ത്രയാക്കി, സ്ത്രീത്വത്തിന്റെ വിശാലമായ രാജവീഥികള്‍ അനാവരണം ചെയ്യുന്ന  നോവലാണിത്. വയല്‍ വരമ്പിലെ പുല്‍ച്ചെടികള്‍ കോരിത്തരിക്കുന്നതുപോലെ, നീല പൂക്കളുള്ള പ്രസ് ബട്ടണുകള്‍ പൊട്ടുമ്പോള്‍ സുമിത്രയും സേതുവും കാല്‍പനിക സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റം മനുഷ്യ സംസ്‌കാരത്തിന്റെ നടുമുറ്റത്ത് വരുത്തുന്ന മാറ്റങ്ങള്‍ വിശ്വ സാഹിത്യത്തില്‍ കസാന്‍ദ് സാക്കീസും കുന്ദേരയും ഓര്‍ഹാന്‍ പാമുക്കും ബോര്‍ഹസ്സും കൈകാര്യം ചെയ്ത തീമാണ്. മലയാളത്തില്‍ എസ്.കെ. പൊറ്റക്കാടും ചെറുകാടും മലയാറ്റൂരും ഒ.വി. വിജയനും  സേതുവും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. നാഗരികതയുടെ വര്‍ണപ്പൊലിമയില്‍ വിപണിയും മാധ്യമങ്ങളും വിവര സാങ്കേതിക വിദ്യയുമെല്ലാം മിന്നിമറയുന്നു. 

‘കാല’ത്തിലെ നായകന്‍ സേതു നഗരത്തിന്റെ നഗ്നമായ വശ്യതയില്‍ സുകൃഷ്ടനായി. തന്റെ ആത്മാവിന്റെ ഭാഗമായ സുമിത്രയെയും തങ്കമണിയെയും മറന്ന്, നഗരത്തിലെ പരിഷ്‌കാരി പെണ്ണുങ്ങളുടെ ഉടയാടകള്‍ അഴിച്ചുമാറ്റി-ഒടുവില്‍ സേതു ഗ്രാമത്തിന്റെ ചാരുതയിലേക്ക് മടങ്ങി വരുന്നു. സ്ത്രീ സുഖവും പണത്തിന്റെ സുമചാരുതയും ആവശ്യത്തിലേറെ ആസ്വദിച്ചെങ്കിലും മനസ്സിന്റെ ഊടുവഴികളില്‍ വിഷാദം തളംകെട്ടി നില്‍ക്കുന്നു.  നഗര സംസ്‌കാരത്തിന്റെ അറബിക്കടലില്‍ നീന്തി ഒടുവില്‍ ഗ്രാമത്തിന്റെ ചെറുപുഴയില്‍ എത്തിച്ചേരുമ്പോള്‍ സേതുവില്‍ കാലം വരുത്തിയ മാറ്റം എംടി മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. എംടി പ്രകൃതിയെ സെന്‍ട്രല്‍ പോയിന്റില്‍ നിര്‍ത്തി രചിച്ച കാലം എന്ന നോവലിന്റെ ആദ്യ അദ്ധ്യായത്തില്‍ തന്നെ ‘വെയില്‍’ ‘ഉഷ്ണം’ ‘നനഞ്ഞ മണല്‍’, ‘കുളം’ ‘റെയില്‍പ്പാളം’ തുടങ്ങിയ ഇമേജറികള്‍ വാരി വിതറിയിരിക്കുന്നു. 

ഗ്രാമത്തെ കുറിച്ചെഴുതുമ്പോള്‍ പൂക്കാലത്തെ കുറിച്ചും ആമ്പല്‍കുളത്തെക്കുറിച്ചും, നഗരത്തെക്കുറിച്ചെഴുതുമ്പോള്‍ നുര കുത്തുന്ന മാലിന്യത്തെക്കുറിച്ചും എംടി എഴുതുന്നു. ”അല്ലാഹുവിന്റെ ഖജനാവില്‍ സമയം അനന്തമാണ്, സമയം ഏത് സമയത്തും  നമ്മെ വിസ്മൃതിയിലേക്ക് തട്ടിയിടാം” എന്ന് ബഷീര്‍ എഴുതി. കാലത്തിന്റെ അവസാനത്തെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ ”വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞ് കിടക്കുന്നു.” (പുരം 304) ”അവസാനിക്കാത്ത മണല്‍ത്തട്ടിലൂടെ, ചുഴ്ന്നു പോവുന്ന കാലടികള്‍ വലിച്ചു വലിച്ചു നടക്കുമ്പോള്‍ കാലം പുഴപോലെ ഒഴുകുന്നു.”

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം
Kerala

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

India

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

India

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പുതിയ വാര്‍ത്തകള്‍

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies