Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥ

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 17, 2020, 08:53 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സാഹിത്യ വിമര്‍ശകന്‍ പ്രൊഫ. ജോസഫ് മുണ്ടശേരി ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്ര’മെന്ന് വിശേഷിപ്പിച്ച മഹാകവി കുമാരനാശാന്റെ ചരമ വാര്‍ഷികം അനുസ്മരിക്കാന്‍ പോലുമാകാത്ത ‘ദുരവസ്ഥ’യില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. നവോത്ഥാനത്തിന്റെ സ്വയം പ്രഖ്യാപിത ചാമ്പ്യന്മാരായ സംസ്ഥാന സര്‍ക്കാരിന് സാഹിത്യ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നവോത്ഥാന നായകന്‍ കുമാരനാശാനെ ഓര്‍മിക്കാനായില്ല. കവിയുടെ 96 -ാം ചരമ വാര്‍ഷിക ദിനമായിരുന്നു ജനുവരി 16. 

ആധുനിക കവിത്രയത്തില്‍ മൂവരും തുല്യരായിരുന്നെങ്കിലും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരേയും വള്ളത്തോള്‍ നാരായണ മേനോനെയും നീക്കി നിര്‍ത്തി കുമാരനാശാനെ പ്രകീര്‍ത്തിക്കാന്‍ ചിലര്‍ മുന്‍കൈ എടുത്തിരുന്നു. ഉള്ളൂര്‍ അയ്യരും രാജഭക്തനും പുരാണ ഇതിഹാസ വിഷയങ്ങള്‍ കവിതയാക്കുന്നയാളുമാണെന്ന് ആക്ഷേപിക്കുന്നവരും ഉണ്ടായിരുന്നു. വള്ളത്തോളിന്റെ ‘മേനോന്‍ വാലും’ കഥകളിക്കമ്പവും മൂലം ക്ലാസിക്- വരേണ്യ വര്‍ഗ സംസ്‌കാര പുനഃസ്ഥാപകനെന്ന വിമര്‍ശനങ്ങളും പരന്നു. എന്നാല്‍, കുമാരനാശാനെ കവിതക്കുപരി മറ്റ് പല പട്ടങ്ങളും ചാര്‍ത്തി പുകഴ്‌ത്തുന്നതിലും ചിലര്‍ മത്സരിച്ചിരുന്നു. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം നിയന്ത്രിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് അതിന് ഒരുകാലത്ത് താത്ത്വിക പരിവേഷവും നല്‍കിയിരുന്നു. 

‘ചണ്ഡാല ഭിക്ഷുകി’യും ‘ദുരവസ്ഥ’യും അടക്കമുള്ള ആശാന്‍ കൃതികളുടെ ഉള്ളടക്കത്തിലെ ‘വിപ്ലവ’ത്തോട് പില്‍ക്കാലത്ത് കണ്ണടച്ച ഇഎംഎസ്, ആശാനെ ബൂര്‍ഷ്വാ കവിയെന്നു വിളിച്ചതും ഇന്ന് ആശാനെ കമ്യൂണിസ്റ്റുകള്‍ തമസ്‌കരിക്കുന്നതും ഒറ്റക്കാരണത്താലാണ്, ആശാന്റെ ‘ദുരവസ്ഥ’ എന്ന കൃതി. ‘ദുരവസ്ഥ’യുടെ ഇതിവൃത്തം ചാത്തന്‍ എന്ന പുലയന്‍ സാവിത്രി എന്ന അന്തര്‍ജനത്തിന് സാമൂഹ്യാഭയം കൊടുക്കുന്നതും അവര്‍ വിവാഹിതരായി ജീവിതം നയിക്കുന്നതുമാണ്. കമ്യൂണിസ്റ്റുകള്‍ അവരുടെ നവോത്ഥാന നയങ്ങളില്‍ പറയുന്ന ഈ വിപ്ലവ സങ്കല്‍പ്പം 1922-ല്‍ 98 വര്‍ഷം മുമ്പ് ആശാന്‍ അവതരിപ്പിച്ചിട്ടും ആശാനെ അംഗീകരിക്കാത്തത് പാര്‍ട്ടിയുടെ മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയം കൊണ്ടാണ്. 

അമ്പതാം വയസില്‍, 1924ല്‍, ബോട്ടപകടത്തില്‍ മുങ്ങിമരിച്ച കവി കുമാരനാശാന്‍, 1922 ല്‍ എഴുതിയ ദുരവസ്ഥയുടെ ഇതിവൃത്തം അതാണെങ്കിലും അതിന്റെ സാമൂഹ്യ പശ്ചാത്തലം 1921ലെ മാപ്പിള ലഹളയാണ്. 1921 -ല്‍ മലപ്പുറത്തും മലബാറിലാകെയും നടന്ന മാപ്പിള ലഹളയില്‍, നമ്പൂതിരി ഇല്ലങ്ങളും ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു വീടുകളും ആക്രമിക്കപ്പെട്ടു. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. സ്ത്രീകള്‍ കൂട്ട ബലാല്‍ക്കാരങ്ങള്‍ക്കിരയായി. അങ്ങനെ മുസ്ലിം തെമ്മാടികളില്‍നിന്ന് രക്ഷപ്പെട്ട് ഓടി, സാവിത്രി എന്ന അന്തര്‍ജനം ചാത്തന്റെ കുടിയില്‍ എത്തിയതായി ആശാന്‍ ദുരവസ്ഥയില്‍ എഴുതുന്നു. 1921 ലെ മാപ്പിള ലഹളയുടെ യഥാര്‍ഥ ചരിത്രം അപ്പാടെയുണ്ട് ദുരവസ്ഥയില്‍. 

”ക്രൂരമഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോപ്പെഴും ഏറനാട്ടില്‍… അമ്മമാരില്ലേ സഹോദരിമാരില്ലേ, ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ” എന്നിങ്ങനെയുള്ള വരികളും ആക്രമണത്തിന്റെ ക്രൂരതയുടെ ചിത്രണവുമുണ്ട്. എന്നാല്‍, മാപ്പിള ലഹളയെ, അതിന്റെ ഇരയായി നാടുവിടേണ്ടിവന്ന ഇഎംഎസ്തന്നെ, മലബാറില്‍ കമ്യൂണിസ്റ്റുകള്‍ക്ക് മുസ്ലിം രാഷ്‌ട്രീയ പിന്തുണ നേടാന്‍, കാര്‍ഷിക വിപ്ലവമായി വ്യാഖ്യാനിച്ചു. അതോടെ ആശാന്റെ ദുരവസ്ഥയേയും ആശാനെത്തന്നെയും തള്ളിപ്പറയുന്ന ‘ദുരവസ്ഥ’ പാര്‍ട്ടിക്ക് വന്നു ചേരുകയായിരുന്നു. കുമാരനാശാനെയും ആശാന്റെ സാഹിത്യ രചനകള്‍ക്കും പ്രേരകനായിരുന്ന ശ്രീ നാരായണ ഗുരുവിനേയും  ഇഎംഎസ് ബ്രിട്ടീഷുകാരുടെ സേവകരും ബൂര്‍ഷ്വകളുമായി വിശേഷിപ്പിക്കുകയായിരുന്നു.

കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തില്‍ സീത ശ്രീരാമനെ വിമര്‍ശിക്കുന്നുണ്ട്. അത് രാമനിന്ദ ആവര്‍ത്തിക്കാനും ഹിന്ദു അധിക്ഷേപത്തിനുമുള്ള അവസരമായി വിനിയോഗിക്കാനും ലക്ഷ്യമിട്ട് ആശാന്റെ സീതയുടെ നൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ആഘോഷിച്ചവര്‍ക്ക് 1921 ലെ മാപ്പിള ലഹളയെ പേടിച്ച്, ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥയാണ് ഇപ്പോള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

World

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

Kerala

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies