Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ ഭേദഗതി പൗരത്വം കളയാന്‍ അല്ല; നല്‍കാന്‍

മണികണ്ഠന്‍ ഒ.വി by മണികണ്ഠന്‍ ഒ.വി
Dec 19, 2019, 05:02 am IST
in Vicharam

സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പിന്തള്ളപ്പെട്ടിരിക്കുന്നു. മറ്റു പല വിഷയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ആര്‍ട്ടിക്കിള്‍ 370, അയോധ്യ, പൗരത്വ ഭേദഗതി നിയമം ഇങ്ങനെ പല വിഷയങ്ങള്‍.  പ്രതിഷേധങ്ങള്‍ ജമ്മു കശ്മീരില്‍ നിന്ന് ആസാമിലേക്കും അവിടെ നിന്ന് ദല്‍ഹിയിലേക്കും എത്തിയിരിക്കുന്നു. ആദ്യം ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഇപ്പൊള്‍ സീലംപൂരിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമമാണ്. അവര്‍ പറയുന്നത് ഈ നിയമം മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിക്കുന്നതാണെന്നാണ്. താങ്കള്‍ എന്തു പറയുന്നു.

 ഞാന്‍ അങ്ങനെ കരുതുന്നില്ല. ഈ പ്രതിഷേധങ്ങള്‍ക്ക് രണ്ട് കാരണമുണ്ട്. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. അവര്‍ ജങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. രണ്ടാമത്തെ കാരണം ഇവര്‍ പരത്തുന്ന തെറ്റിദ്ധാരണ ചിലരില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. അത് വിശദമാക്കാം. പൗരത്വ ഭേദഗതി നിയമത്തില്‍ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയാനുള്ള ഒന്നും പരാമര്‍ശിക്കുന്നില്ല. അത് പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ്. പൗരത്വം ആര്‍ക്കാണ് നല്‍കുന്നത്? പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പീഡനങ്ങള്‍ സഹിക്കവയ്യാതെ ഇന്ത്യയിലെത്തിയ അവിടത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അവര്‍ അഭയം തേടി വന്നവരാണ്. അവരുടെ കൈവശം ഒരു രേഖയും ഇല്ല. വര്‍ഷങ്ങളായി നരക തുല്യമായ ജീവിതമാണ് അവരുടേത്. അവര്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. ഇന്ന് കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയാണ്. എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷയോട് പറയാനുള്ളത് ജവഹര്‍ലാല്‍ നെഹ്‌റുവും ലിയാഖത്ത് അലിയും ഒപ്പുവച്ച നെഹ്‌റു-ലിയാഖത്ത് ഉടമ്പടി എന്നറിയപ്പെടുന്ന കരാറിന്റെ ആദ്യത്തെ വ്യവസ്ഥതന്നെ ഒന്ന് വായിച്ച്‌നോക്കണമെന്നാണ്. അതില്‍ പറയുന്നത് രണ്ട് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്നുമാണ്. അത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടപ്പിലായില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ഈ മൂന്ന് രാജ്യങ്ങളും ഇസ്ലാം മതം അവരുടെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പലര്‍ക്കും നേരെ അക്രമങ്ങളുണ്ടായി, മതപരിവര്‍ത്തനത്തിനു വിധേയരാക്കി, സ്ത്രീകള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന്  പലരും അഭയം തേടി ഇവിടെയെത്തി.  അവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ആണ് പൗരത്വ ഭേദഗതി നിയമത്തിലുള്ളത്. ഇതില്‍ ഇന്ത്യയില്‍ വസിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനു ഭയപ്പെടേണ്ടതായി എന്താണുള്ളത്?

ഈ പ്രക്ഷോഭങ്ങള്‍ തുടങ്ങിയത് ചില സര്‍വ്വകലാശാലകളില്‍ നിന്നാണ്. ജാമിയ മിലിയ സര്‍വ്വകലാശാല ഒരു ഉദാഹരണമാണ്. ആസാമിലും പ്രക്ഷോഭങ്ങളുണ്ടായി. ഇന്ന് നാല്‍പത് സര്‍വ്വകലാശാലകളില്‍ ജാമിയ മിലിയയ്‌ക്ക് പിന്തുണയുമായി പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടല്ലോ?

 നാല്‍പതില്ല. ഇരുപത്തിരണ്ടാണ്. രാജ്യത്ത് ആകെ 2500ല്‍ അധികം സര്‍വ്വകലാശാലകളുണ്ട്. സംസ്ഥാനങ്ങളിലെ സ്വതന്ത്ര സര്‍വ്വകലാശാലകളുടെ കൂടി കണക്കെടുത്താല്‍ അതിലും കൂടുതല്‍ സര്‍വ്വകലാശാലകളുണ്ടാകും. അതിലാകെ 22 സര്‍വ്വകലാശാലകളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് മറ്റുള്ള സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരില്‍ കല്ലെറിയാമോ? ആരുടെയെങ്കിലും ഇരുചക്രവാഹനത്തില്‍ നിന്ന് പെട്രോള്‍ എടുത്ത് ബസ്സിനു തീയിടാമോ? പൗരന്മാര്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താമോ? അങ്ങനെയൊക്കെ ചെയ്താല്‍ പോലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാന നില എങ്ങനെയാണ് നിയന്ത്രണത്തില്‍ കൊണ്ടുവരിക? താങ്കള്‍ പറയൂ ഇവരെല്ലാവരും വിദ്യാര്‍ഥികള്‍ ആണെങ്കില്‍ ആരാണ് അകത്തുനിന്ന് കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റെയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാല്‍, ഞാന്‍ ഇപ്പോഴും പറയുന്നു കോണ്‍ഗ്രസ്, തൃണമൂല്‍, കമ്യൂണിസ്റ്റ്, ആം ആദ്മി പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകയല്ലേ? നിങ്ങള്‍ ആ നിയമം വായിച്ചതല്ലേ? നിങ്ങള്‍ പറയൂ ആ നിയമത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി എന്താണുള്ളത്? 

ന്യൂനപക്ഷങ്ങള്‍ സിഎഎ (സിറ്റിസണ്‍ഷിപ്പ് അമന്റ്‌മെന്റ്  ആക്ട്-പൗരത്വ ഭേദഗതി നിയമം)യില്‍ ഇല്ലെങ്കില്‍ ഇത് കേവലം ഒരു സൂചന മാത്രമാണ്. ഇതിന്റെ അടുത്ത ലക്ഷ്യം എന്‍ആര്‍ സി (നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍സ്-ദേശീയ പൗരത്വ രജിസ്റ്റര്‍) ആണ്. ഇതുവച്ച് നിങ്ങള്‍ ഹിന്ദുക്കളെ ഈ രാജ്യത്തെ പൗരന്മാരാക്കും. പിന്നീട് എന്‍ആര്‍സി കൊണ്ടുവരും. മുസ്ലീങ്ങളെ പുറത്താക്കും. ഈ ആശങ്കയാണ് അവര്‍ക്കുള്ളത്.

 ശരി. അതാണ് അപ്പോള്‍ ആശങ്ക. എന്‍ആര്‍സി എന്നത് ആരാണ് കൊണ്ടുവന്നത്? ബിജെപിയാണോ അതുകൊണ്ടുവന്നത്? അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിനു തുടക്കം കുറിച്ചത്. 1985ല്‍ ആസാം ഉടമ്പടിയില്‍ ആസാമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും എന്ന് ഉറപ്പ് നല്‍കിയത് രാജീവ് ഗാന്ധിയാണ്. കൂടാതെ ഒന്നുകൂടി വ്യക്തമാക്കാം. പൗരത്വ നിയമം 1955 14(മ) വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് 2004 ഡിസംബര്‍ മൂന്നിന് നോട്ടിഫിക്കേഷന്‍ ഇറക്കിയത് ആരുടെ സര്‍ക്കാരാണ്? യുപിഎ സര്‍ക്കാരാണ്. ഈ നോട്ടിഫിക്കേഷന്‍ അനുസരിച്ചാണ് ഭാരതസര്‍ക്കാര്‍ എന്‍ആര്‍സി നടപ്പിലാക്കുക. അതുകൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിനു ശേഷം ആ പട്ടികയില്‍ 4(മ) കൂട്ടിച്ചേര്‍ത്തു. അത് കൃത്യമായും എന്‍ആര്‍സിയ്‌ക്കുള്ള വ്യവസ്ഥയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് ചോദിക്കുന്നത് എന്തിനാണ് എന്‍ആര്‍സി നടപ്പിലാക്കുന്നത് എന്നാണ്? എന്തിനാണ് നിങ്ങള്‍ (കോണ്‍ഗ്രസ്) അതിനുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്നത്? അങ്ങനെ വ്യവസ്ഥകള്‍ കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു? ഈ നിയമം പൂര്‍ണമായും അവരുടെ കാലത്ത് ഉണ്ടാക്കിയതാണ്. അതു ശരിയാണെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ലോകത്ത് പൗരന്മാരുടെ രജിസ്റ്റര്‍ ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ? പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും മുഴുവന്‍ മുസ്ലീങ്ങള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കണം എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുമോ? നാളെ അങ്ങനെ ഒരു പ്രസ്താവന സോണിയ ഗാന്ധി ഇറക്കട്ടെ.

പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രപതിയുടെ അടുത്ത് പോയിരുന്നു. അവര്‍ പറയുന്നത്? 

 ഈ നിയമത്തെ എതിര്‍ക്കുന്ന എല്ലാവരോടുമുള്ള എന്റെ വെല്ലുവിളി ഇതാണ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഭാരത പൗരത്വം ആഗ്രഹിക്കുന്ന എല്ലാ മുസ്ലിം സഹോദരന്മാര്‍ക്കും ഭാരതത്തിലെ പൗരത്വം നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് നിങ്ങള്‍ ഈ രാജ്യത്തോട് പറയൂ.  അങ്ങനെ പറയാന്‍ സാധിക്കില്ല എങ്കില്‍ ഈ നിയമത്തെ എതിര്‍ക്കാതിരിക്കുക. ഞങ്ങള്‍ എന്തു ചെയ്യാനാണ്. എന്‍ആര്‍സിയില്‍ എന്താണുള്ളത്? എന്‍ആര്‍സി ഈ രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയാണ്. ഈ രാജ്യത്ത് ആര്‍ക്കും (രേഖകള്‍ ഇല്ലാതെ) താമസിക്കാം എന്നാണോ? ഏത് രാജ്യത്താണ് പൗരന്മാരുടെ രജിസ്റ്റര്‍ ഇല്ലാത്തത്? ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും പൗരന്മാരുടെ രജിസ്റ്ററുണ്ട്.

ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് ഇങ്ങനെയുള്ള രേഖകളൊന്നും ഒരാള്‍ക്ക് ഈ രാജ്യത്തെ പൗരത്വത്തിനുള്ള രേഖകളല്ലേ?

 അല്ല. ഒരിക്കലും അല്ല. അതുകൊണ്ടൊന്നും  പൗരത്വം സ്ഥാപിക്കാനാകില്ല. ആധാര്‍ കൊണ്ട് പ്രത്യേകിച്ചും ഇല്ല. ആധാര്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ രൂപംകൊടുത്തതാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുക തന്നെ വേണം. അത് തയ്യാറാക്കുന്നതുകൊണ്ട് ആര്‍ക്ക് എന്ത് അപകടം സംഭവിക്കാനാണ്? എന്തിനാണ് ഭയക്കുന്നത്? ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ഒരു ദോഷവും വരില്ല. രാജ്യത്തെ പൗരനായിട്ടുള്ള ഒരു മുസല്‍മാനും എന്‍ആര്‍സികൊണ്ട് ഒരു അപകടവും വരില്ല എന്ന് സര്‍ക്കാരിനു വേണ്ടി ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരിക്കലും ഉണ്ടാകില്ല. ഉണ്ടാകാന്‍ പോകുന്നുമില്ല. എന്‍ആര്‍സിയ്‌ക്ക് മുകളില്‍ കോടതി ഉണ്ട്. പരാതികള്‍ വന്നാല്‍ കോടതിയില്‍ പോകാം. കോടതി വാദം കേള്‍ക്കും. തീരുമാനം എടുക്കും. ഈ പ്രക്രിയ ആരംഭിച്ചിട്ടുപോലും ഇല്ല. അപ്പോഴേയ്‌ക്കും നിങ്ങള്‍ ഇത്രയധികം ബഹളം വയ്‌ക്കുന്നത് എന്തിനാണ്? അതും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഒരു ബന്ധവുമില്ല. 

( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.