പൂന്താനം നമ്പൂതിരിയെ തന്റെ ദൂതനായി ഭഗവാന്‍ നിയോഗിച്ചു എന്നതാണ് മറ്റൊരു കഥ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്നവര്‍ കിഴക്കേനടയിലുള്ള ‘മഞ്ജുളാല്‍’ കാണാതിരിക്കില്ല. പണ്ട് അവിടെനിന്നാല്‍ ശ്രീകോവിലിലെ ദീപം കാണാമായിരുന്നു . ആ ആല്‍മരത്തിന് മഞ്ജുളാല്‍ എന്നു പേരു വന്നതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് .
ഗുരുവായൂര്‍ ക്ഷേത്രത്തിനു സമീപം ഒരു വാരസ്യാര്‍ ഉണ്ടായിരുന്നു. കൃഷ്ണഭക്തയായ അവള്‍ എന്നും കണ്ണന് മനോഹരമായ തുളസിമാല കെട്ടിക്കൊടുക്കും. മഞ്ജുള എന്നായിരുന്നു അവളുടെ പേര്. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനോട് ഒരിഷ്ടം അവള്‍ക്കുണ്ടായിരുന്നു. കുഞ്ഞായിരിക്കേ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കണ്ണന് കൊടുക്കാന്‍ ഒരു പൂവെങ്കിലും കയ്യിലുണ്ടാകും. ഒന്നുകൂടിവലുതായപ്പോള്‍ അവള്‍ ദിവസവും ഒരു തുളസിമാല കെട്ടികൊണ്ടു ഭഗവാന് കൊടുക്കുമായിരുന്നു. ഒരു ദിവസം അവളുടെ അമ്മയ്‌ക്ക് സുഖമില്ലാതായി. ഗൃഹജോലി കഴിഞ്ഞ് അവള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും സമയം വൈകിപ്പോയി. മഞ്ജുള ഓടിയെത്തിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു.
‘എന്റെ ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു എന്നും മാല തരുന്നവളെന്നു ഞാനറിയാതെ ഉള്ളില്‍ അഹങ്കരിച്ചോ? കണ്ണാ..അതുകൊണ്ടാണോ എന്റെ മാലയെ തിരസ്‌കരിച്ചത്? എന്താ കൃഷ്ണാ! എനിക്കു നീ മാത്രല്ലേ ഉള്ളൂ? ഇതു ഞാനെങ്ങിനെ സഹിക്കും കണ്ണാ?
അവള്‍ പരിസരം മറന്ന് ഉറക്കെ കരഞ്ഞു. ഇതു കണ്ട് പലരും അവളെ പരിഹസിച്ചു. ‘ഹോ! ഒരു വലിയ ഭക്ത.’ എന്നാല്‍ ആ ഹൃദയം നൊന്തപ്പോള്‍ കണ്ണന് സഹിച്ചില്ല. കാരുണ്യമൂര്‍ത്തിയായ ഭഗവാന്‍ തന്റെ ഉത്തമഭക്തനായ പൂന്താനത്തിനെ അവിടേയ്‌ക്കു അയച്ചു. പുറത്ത് പ്രദിക്ഷണം വച്ചു വരുന്ന അദ്ദേഹം കരഞ്ഞുകൊണ്ടിരിക്കുന്ന മഞ്ജുളയെക്കണ്ടു. അവളുടെ അടുത്തെത്തി നെറുകയില്‍ തലോടി പൂന്താനം ചോദിച്ചു. ‘അല്ലാ! ആരാത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ? എന്തിനാ മഞ്ജുളക്കുട്ട്യേ ഇങ്ങനെ കരയുന്നത്?കരയുന്നത് കണ്ണന് ഒട്ടും ഇഷ്ടല്ലാ ട്ടോ. കണ്ണനെപ്പോഴും ചിരിച്ചിട്ടല്ലേ. എന്താ പറ്റീത്?’
വിതുമ്പലൊതുക്കി മഞ്ജുള പറഞ്ഞു. ‘ഗുരുവായൂരപ്പന് മാലചാര്‍ത്താന്‍ ഇന്നെനിക്ക് സാധിച്ചില്ല മുത്തശ്ശാ’.ഇത് കേട്ടതും പൂന്താനം തിരുമേനി ചരിച്ചു കൊണ്ട് പറഞ്ഞു. ‘ഇത്രേള്ളൂ? ഇതിനാണോ മോളു കരഞ്ഞത്? അയ്യയ്യേ! കരഞ്ഞത് മതി. ആ കണ്ണ് തുടയ്‌ക്കു! മോളു വരൂ നമുക്ക് നടക്കാം.’ അവര്‍ മുന്നോട്ടു നടന്നു. അതിനിടയില്‍ അദ്ദേഹം ചോദിച്ചു. ‘എന്റെ കുട്ട്യോട് ആരേ പറഞ്ഞേ കണ്ണന്‍ ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ ന്ന്? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ? മഞ്ജുളക്കുട്ടി. ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച് ഇതാ ഈ ആല്‍മരത്തില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!’പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്‌ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ എപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു. പൂന്താനം തിരുമേനിയെ നമസ്‌കരിച്ചു . അദ്ദേഹം ഇല്ലത്തേക്ക് മടങ്ങി. അവള്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു.
9061897058
പ്രതികരിക്കാൻ ഇവിടെ എഴുതുക: