ന്യൂദല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന് പുറത്താണ് അദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന് രാഹുല്‍ നേരത്തേ പ്രസ്താവിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെയാണ് നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ റേപ്പ് ഇന്‍ ഇന്ത്യ ആയി മാറിയെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇതിനെതിരേയാണു കേന്ദ്രമന്ത്രിയുടെ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാരെല്ലാം രാഹുലിനെതിരേ മുദ്രാവാദ്യം വിളിയും പ്രതിഷേധവുമായി നടഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷത്തെ വനിത എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഡിഎംകെ എംപി കനിമൊഴി ലോകസഭയില്‍ രംഗത്തെത്തി.
ഇതോടെ ലോക്സഭ പ്രക്ഷുബ്ധമായി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് രാജ്യത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇന്ത്യയെ ആകമാനം രാഹുല്‍ അപമാനിച്ചു. രാജ്യത്തെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാനുള്ളവരാണെന്നാണു രാഹുല്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ശക്തമായ നടപടി വേണം. രാഹുല്‍ ഗാന്ധി സഭയില്‍ പരസ്യമായി മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. രാജ്യസഭയിലും ഇതേവിഷയത്തില്‍ ബഹളം ശക്തമാണ്. ഭരണപക്ഷ മന്ത്രിമാര്‍ അടക്കം നടുത്തളത്തിലിറങ്ങി രാഹുലിനെതിരേ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
















