Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂര്‍ണലയത്തിന്റെ പരമാനന്ദം

കെെതപ്രം വാസുദേവന് നന്പൂതിരി by കെെതപ്രം വാസുദേവന് നന്പൂതിരി
Nov 19, 2019, 02:38 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഘടാവസ്ഥ

ദ്വിതീയായാം ഘടീകൃത്യ

വായുര്‍ ഭവതി മധ്യഗഃ

ദൃഢാസനോ ഭവേദ് യോഗീ

ജ്ഞാനീ ദേവസമസ്തദാ  4  72

രണ്ടാമത്തേതില്‍ വായു ഒന്നു ചേര്‍ന്ന് മധ്യ (കണ്ഠ)ത്തിലിരിക്കുന്നു. അപ്പോള്‍ യോഗി ദൃഢാസനനാവുന്നു, ജ്ഞാനിയാവുന്നു, ദേവസമനാവുന്നു.

ഒന്നാമത്തേത് ആരംഭം. അത് കഴിഞ്ഞതില്‍ വിവരിച്ചു. രണ്ടാമത്തേതെന്നാല്‍ ഘടാവസ്ഥ. അതില്‍ പ്രാണന്‍ അപാനനോടും മനസ്സിനോടും നാദബിന്ദുക്കളോടും ഘടീകരിച്ച് (ചേര്‍ന്ന്) മധ്യത്തില്‍, മധ്യചക്രത്തില്‍ (കണ്ഠത്തില്‍) ഇരിക്കുന്നു. മധ്യചക്രമിദം ജ്ഞേയം ഷോഡശാധാര ബന്ധനം (ഹ. പ്ര3  73) എന്ന് മുമ്പ് ജാലന്ധര ബന്ധത്തെപ്പറ്റി പറയുമ്പോള്‍ പറഞ്ഞിട്ടുണ്ട്. മധ്യചക്രം കണ്ഠസ്ഥാനം തന്നെ. 

ശിവസംഹിതയില്‍ ഈശ്വരന്‍ പറയുന്നു : പ്രാണാപാനൗ, നാദബിന്ദൂ (പ്രാണന്‍  അപാനന്‍, നാദം  ബിന്ദു ഇവ) ജീവാത്മ പരമാത്മനോഃ (ജീവാത്മ പരമാത്മാക്കളോടു ) മിളിത്വാ ഘടതേ ( ചേര്‍ന്നു ഘടിക്കുമ്പോള്‍ ) സഘട ഉച്യതേ (അത് ഘടാവസ്ഥ എന്നറിയപ്പെടും). തദാ (ഈ അവസ്ഥയില്‍ ) സംസാരചക്രേ ള സ്മിന്‍ (ഈ ലോകത്ത് ) നാസ്തി യത്‌ന സ ധാരയേത് (അവന് ചെയ്യാനാവാത്തതായി ഒന്നുമില്ല)

വിഷ്ണുഗ്രന്ഥേസ്തതോ ഭേദാത്

പരമാനന്ദ സൂചകഃ

അതിശൂന്യേ വിമര്‍ദ്ദശ്ച

ഭേരീ ശബ്ദ സ്തദാ ഭവേത്  4  73

പിന്നീട് വിഷ്ണു ഗ്രന്ഥി പൊട്ടി അതിശൂന്യത്തില്‍ നാദം നിറഞ്ഞ് പരമാനന്ദ സൂചകമായ ഭേരീ നാദം ഉയരുന്നു.

ബ്രഹ്മഗ്രന്ഥിയെ ആരംഭത്തില്‍ ഭേദിച്ചു. രണ്ടാമത്തേതില്‍ പ്രാണായാമം കൊണ്ട് വിഷ്ണു ഗ്രന്ഥിയെ ഭേദിക്കുന്നു. അപ്പോള്‍ വരാന്‍ പോകുന്ന പരമാനന്ദത്തെ, ബ്രഹ്മാനന്ദത്തെ സൂചിപ്പിച്ചു കൊണ്ട് അതിശൂന്യത്തില്‍, കണ്ഠത്തില്‍  അതായത് വിശുദ്ധ്യാകാശത്തില്‍ അനേകം നാദങ്ങളുടെ സമ്മര്‍ദം ഉണ്ടാവുന്നു. വലിയ പെരുമ്പറയുടെ ശബ്ദം മുഴങ്ങുന്നു.

പരിചയാവസ്ഥ

തൃതീയായാം തു വിജ്ഞേയോ

വിഹായോ മദ്ദളധ്വനിഃ 

മഹാശൂന്യം തദാ യാതി

സര്‍വസിദ്ധി സമാശ്രയം  4  74

മൂന്നാമത്തേതില്‍ ആകാശത്തില്‍ മദ്ദളധ്വനി കേള്‍ക്കാം. അപ്പോള്‍ 

പ്രാണന്‍ സര്‍വസിദ്ധി പ്രദമായ മഹാശൂന്യത്തില്‍ പ്രവേശിക്കുന്നു.

മൂന്നാമത്തേതെന്നാല്‍ പരിചയാവസ്ഥ.

വിഹായസ്സെന്നാല്‍ ആകാശം. ഇവിടെ മഹാശൂന്യമെന്ന ഭ്രൂമധ്യാകാശമാണ് പ്രകൃതം. ഇവിടെ അണിമാദി സര്‍വ സിദ്ധികളും കരഗതമാവും. ശുഭകരമായ മദ്ദളത്തിന്റെ ശബ്ദം അവിടെ മുഴങ്ങി കേള്‍ക്കും.

ചിത്താനന്ദം തദാ ജിത്വാ

സഹജാനന്ദ സംഭവഃ

ദോഷദുഃഖ ജരാ വ്യാധി

ക്ഷുധാ നിദ്രാ വിവര്‍ജിതഃ  4  75

ചിത്തത്തിലെ (നാദജന്യമായ) സുഖത്തെ കടന്ന് സഹജമായ അകൃത്രിമമായ ആനന്ദം നിറയും. ത്രിദോഷങ്ങളുടെ ദുഃഖവും രോഗവും ജരയും വിശപ്പും നിദ്രയും അകലും.

പ്രാപഞ്ചികമായ ഒട്ടലുകള്‍ ഇല്ലാതാവും. പൂര്‍ണമായ ലയത്തിന്റെ മുന്നോടിയാണ് പരിചയാവസ്ഥ. ചിതറാത്ത ഏകമായ മനസ്സ് അനുഭൂതമാകും. ഉള്ളത്തില്‍ ആനന്ദവും തൃപ്തിയും നിറയും.

വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ സമമാകും. അവ സമമല്ലാതാവുമ്പോള്‍, വിസമമാവുമ്പോള്‍ വിഷമമാവും, രോഗമുണ്ടാവും. 

വാതം പിത്തം കഫശ്ചേതി (വാതം, പിത്തം, കഫം എന്നിങ്ങനെ) ത്രയോ ദോഷാ: സമാസതഃ (മൂന്നു ദോഷങ്ങളാണ് ഉള്ളത്) വികൃതാവികൃതാ ദേഹം (അവ വികൃതമോ അവികൃതമോ എന്നതനുസരിച്ച്, വിസമമോ സമമോ എന്നതനുസരിച്ച് ശരീരത്തെ) ഘ്‌നന്തി തേ വര്‍ത്തയന്തി ച ( നശിപ്പിക്കുകയോ നിലനിറുത്തുകയോ ചെയ്യും) ‘ എന്ന് ആയുര്‍വേദമായ അഷ്ടാംഗഹൃദയത്തില്‍ പറയുന്നു. പരിചയാവസ്ഥിതന്‍ വേദന, വാര്‍ധക്യം, രോഗം, വിശപ്പ്, ഉറക്കം ഇവയെ എല്ലാം ജയിക്കും. അവ ഉണ്ടാവില്ലെന്നല്ല, അവ അവന്റെ മനസ്സിന്റെ ശാന്തതയെ ഭഞ്ജിക്കില്ല.

ഒരു ചെറിയ കുട്ടി വഴുതി വീണ് മുട്ടുവേദനിച്ചാല്‍ അതു കരഞ്ഞു നിലവിളിക്കും. എന്നാല്‍ ചെറുപ്പക്കാരന് അതു സംഭവിച്ചാല്‍ അവനതു കാര്യമാക്കില്ല. അതുപോലെ ഒരു സാധാരണക്കാരന്‍ വേദന, വാര്‍ധക്യം, രോഗം, ഉറങ്ങാനുള്ള ധൃതി ഇവയില്‍ വീണുപോകും. എന്നാല്‍ ഒരു യോഗിയെ അവ അത്രയും ബാധിക്കില്ല. കാരണം അവന്റെ ബോധതലം അതു ബാധിക്കാത്ത വണ്ണം ഉയര്‍ന്നതാണ്, വിശാലമാണ്.

ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ അര്‍ബുദരോഗത്തിനടിപ്പെട്ടത് നമുക്കറിയാം. പല മഹത്തുക്കളും ഹഠയോഗത്തിലൂടെയും നാദയോഗത്തിലൂടെയുമല്ല ആ അവസ്ഥയിലെത്തിയത്. അവരുടെ ചക്രങ്ങള്‍ ഉണര്‍ന്നവ തന്നെ സംശയമില്ല.

ഭക്തിയോഗത്തിലൂടെയും ഇതു സാധ്യമാണ്. എന്നാല്‍ വേണ്ടവണ്ണം വ്യവസ്ഥിതമായി ശുദ്ധിക്രിയകളിലൂടെ കടന്നു പോയില്ലെങ്കില്‍ നാഡികള്‍ ശുദ്ധിയാവാതെയും അടഞ്ഞും ഇരിക്കും. അപ്പോള്‍ ഉന്നതാനുഭൂതികളും ശാരീരിക ദുഃഖത്തെ കൊണ്ടുവരും. അതുകൊണ്ടാണ്  ഹഠയോഗം, ശരീര ശോധന (ഘടശുദ്ധി) യ്‌ക്ക് കുണ്ഡലിനീയോഗത്തില്‍ ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്നത്. മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. സാധനയുടെ തീവ്രതയില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ കുണ്ഡലിനിയുടെ ഉണര്‍വുണ്ടായാലും അവന്റെ പ്രാരബ്ധകര്‍മം ബാക്കിയിരിക്കാം. സുഖമായാലും ദുഃഖമായാലും അതനുഭവിച്ചേ മതിയാകൂ.

ഉന്നത യോഗിമാരുടെ ജീവിതം അവര്‍ക്കു മാത്രം വേണ്ടിയല്ല. ആ അവസ്ഥയിലെത്താത്തവരുടെ അസ്വാസ്ഥ്യങ്ങള്‍ അവര്‍ക്കേറ്റെടുക്കേണ്ടതായി വരും. അത് അവരുടെ ശരീരത്തില്‍ രോഗമായി പ്രത്യക്ഷപ്പെട്ടേക്കാം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

Kerala

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

Kerala

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

Kerala

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

പുതിയ വാര്‍ത്തകള്‍

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies