Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നിഗൂഢത നിറഞ്ഞ കിടങ്ങൂര്‍ കാവാലിപ്പുഴ, ആഴവും വെള്ളത്തിന്റെ വേഗതയും ചുഴിയും അടിയൊഴുക്കും പ്രവചനാതീതം, ഇതുവരെ ഇവിടെ മരിച്ചത് ഇരുപതിലേറെ ആളുകള്‍

മീനച്ചിലാറ്റില്‍ ഇത്രയും നിഗൂഢത നിറഞ്ഞ ഒരു സ്ഥലവും വേറെകാണില്ല. കിടങ്ങൂര്‍ ക്ഷേത്രത്തിന് പിറകുവശം ഉത്തമേശ്വരം ക്ഷേത്രത്തിന് സമീപമാണ് കാവാലിപ്പുഴ മണല്‍പ്പുറം.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Nov 18, 2019, 04:35 pm IST
in Local News

കോട്ടയം: മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ മണല്‍പ്പുറം വശ്യതയും നിഗൂഢതയും നിറഞ്ഞതാണ്. ഇവിടെ ഓരോവര്‍ഷവും നടക്കുന്ന മരണങ്ങളും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇരയെ തേടിയെത്തുന്ന മരണമല്ല ഇവിടെ മരണത്തെത്തേടിയെത്തുന്നത് ഇരകളാണ്. ഇതാണ് ഇവിടുത്തെ പ്രത്യേകത. അത്രയ്‌ക്കും നീഗൂഢമായ വശ്യതയാണ് ഈ പുഴയ്‌ക്ക്. 

മീനച്ചിലാറ്റില്‍ ഇത്രയും നിഗൂഢത നിറഞ്ഞ ഒരു സ്ഥലവും വേറെകാണില്ല. കിടങ്ങൂര്‍ ക്ഷേത്രത്തിന് പിറകുവശം ഉത്തമേശ്വരം ക്ഷേത്രത്തിന് സമീപമാണ് കാവാലിപ്പുഴ മണല്‍പ്പുറം. കൊടിയ ഒരു വളവ് കഴിഞ്ഞാല്‍ മണപ്പുറമായി. ഇവിടെ പുഴയുടെ സ്വഭാവം വേര്‍തിരിച്ചെടുക്കാന്‍ അത്രയെളുപ്പമല്ല. ആഴവും വെള്ളത്തിന്റെ വേഗതയും ചുഴിയും അടിയൊഴുക്കും പ്രവചനാതീതം. വളവുതിരിഞ്ഞെത്തുന്ന വെള്ളത്തിന്റെ സ്വഭാവും പലപ്പോഴും രൗദ്രമാണ്. പുറമേ ശാന്തമെങ്കിലും ആഴക്കയത്തില്‍ അതിന്റെ ചടുലതാളം നിര്‍വ്വചിക്കാന്‍ സാദ്ധ്യമല്ല. അടിയൊഴുക്കിന്റെ ശക്തിയും തള്ളലും ഭീകരമാണ്. ഉറപ്പില്ലാത്ത മണ്ണാണ് വെള്ളത്തിനിടിയിലുള്ളത്. ഇടിമണല്‍ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. ഇടിമണ്ണില്‍ ചവിട്ടിയാല്‍ കാല്‍ ഉറയ്‌ക്കില്ല. ഒഴുക്കില്‍പ്പെട്ട് ചുഴിയിലേയ്‌ക്ക് വീഴുന്നു. പിന്നെ രക്ഷയില്ല. 

ഇരുത്തയഞ്ചുവര്‍ഷം മുമ്പ് കിടങ്ങൂരില്‍ തടയണവരുന്നതിന് മുമ്പ് വേനല്‍ക്കാലത്ത് കാവാലിപ്പുഴ നടന്ന് മറുകരയെത്താമായിരുന്നു. നടന്ന് മറുകരയെത്തുമ്പോളും ഇരുവശത്തുമുള്ള കയത്തില്‍ നിറയെ വെള്ളമായിരുന്നു. കൊടിയവേനല്‍ക്കാലത്തും ഈ കയത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു. അന്നുമുണ്ടായിരുന്നു ഇന്നത്തെക്കാള്‍ മനോഹരമായ മണപ്പുറം. തെളിഞ്ഞ മണലും ചെത്തിയെടുത്ത രൂപത്തിലുള്ള ഉണ്ടക്കല്ലുമായിരുന്നു ആകര്‍ഷകത്വം. പണ്ട് മണപ്പുറത്ത് തുണിവിരിക്കാന്‍ നാട്ടിയ കമ്പുകള്‍ വളര്‍ന്നതോടെ ഇവിടെ എക്കലടിയാന്‍ തുടങ്ങി. ഓരോ വെള്ളപ്പൊക്കത്തിന് ശേഷവും എക്കലിന്റെ അളവുകൂടിവന്നു. അതൊരു തുരുത്തായി രൂപംകൊണ്ടതോടെ പുഴ ചെറുതായി. 

ഓരോവര്‍ഷവും ഇവിടെ ആളുകള്‍ മരിക്കുന്നു. മരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും സ്ഥലവാസികളല്ല. 26 കൊല്ലം മുമ്പ് ഒരു ഒക്ടോബര്‍ 2നാണ് സ്ഥലവാസിയായ ഒരാള്‍ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പുഴയുടെ സ്വഭാവും കൃത്യമായി അറിയുന്ന ആള്‍ ഒഴുക്കില്‍പ്പെട്ടത് ഇടിമണ്ണില്‍ ചവിട്ടി നിന്നപ്പോളാണ്. ഇവിടെ ഇരുപതിലേറെ ആളുകളുടെ ജീവനാണ് പുഴ അപഹരിച്ചത്. താന്തോന്നിപ്പുഴ എന്നും കാവാലിപ്പുഴയ്‌ക്ക് പേരുണ്ടായിരുന്നു. പുഴകാണിച്ചിരുന്നത് താന്തോന്നി സ്വഭാവമായിരുന്നു. തെല്ലും അനുസരണയില്ലാത്ത സ്വഭാവം. മീനച്ചിലാറിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒട്ടേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദുരൂഹമരണങ്ങളും ആത്മഹത്യയും അശ്രദ്ധമൂലമുള്ള മരണങ്ങളും ഇരുകരകളിലുമുള്ളവരുടെ ഉറക്കംകെടുത്തുന്നു.

കുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത് ഇവിടെ

തെക്കുംകൂര്‍ രാജ്യഭരണത്തില്‍പ്പെട്ടതായിരുന്നു കിടങ്ങൂര്‍. തെക്കുംകൂറിന്റെ തലസ്ഥാനം തളിയായിരുന്നു. രാജാവ് ശിക്ഷ വിധിച്ചിരുന്ന കൊടുംകുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത് കാവാലിപ്പുഴയുടെ തീരത്തായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇതിനായി ഉപയോഗിച്ചിരുന്ന തൂക്കുമരം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ ഇവിടെ ഉണ്ടായിരുന്നതായി സ്ഥലത്തെ മുതിര്‍ന്നവര്‍ പറയുന്നു. 

ഇരുവശത്തും കാടുകേറിയ വിജനമായ മണപ്പുറം ആയതിനാലായിരിക്കും കാവാലിപ്പുഴത്തീരം ഇതിനായി തെരഞ്ഞെടുത്തത്. അനേകം കുറ്റവാളികളെ ഇവിടെ തൂക്കിലേറ്റിക്കാണും. ഒരുപക്ഷേ അതില്‍ നിരപരാധികളും കാണുമായിരിക്കും. ഒരുപക്ഷേ ചാവാലിപ്പുഴയാകും കാവാലിപ്പുഴയായത്. ചാവിന്റെ നിശബ്ദതയാണിവിടെ നിറയുന്നത്. ഇവിടുത്തെ വായുവില്‍ കണ്ണീരും രോക്ഷവും വേദനയും പരിഭവവും അലിയുന്നു. കാവാലിപ്പുഴയുടെ നിഗൂഢത അവസാനിക്കുന്നില്ല. ഓരോ ഇരയേയും കാത്തിരിക്കുകയാണ് കാവാലിപ്പുഴ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.