Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമജന്മഭൂമിയിലെ ദീപാവലി; സരയൂ തീരത്തെ ലക്ഷദീപക്കാഴ്ച

S. Sandeep by S. Sandeep
Nov 3, 2019, 05:57 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീരാമ ജന്മഭൂമിയാണ് അയോധ്യ. കോടതികളുടെ തീര്‍പ്പിലൂടെയല്ല, യുഗയുഗാന്തരങ്ങളായി ഇന്നാട്ടിലെ ജനതയുടെ വിശ്വാസമാണത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പിറന്ന മണ്ണ് ഹിന്ദുക്കള്‍ക്ക് പവിത്രഭൂമിയാണ്. അയോധ്യാതീരത്ത് കൂടി ഒഴുകുന്ന സരയൂനദി അവര്‍ക്ക് പുണ്യനദിയാണ്. വൈദേശികാക്രമണങ്ങളില്‍ തകര്‍ത്തെറിയപ്പെട്ട അയോധ്യാനഗരിയുടെ പുനര്‍നിര്‍മ്മാണം കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. സരയൂ നദീതീരത്ത് ദീപാവലി ദിനത്തില്‍ കത്തിയ അഞ്ചര ലക്ഷം ദീപങ്ങള്‍ മണ്‍മറഞ്ഞ അയോധ്യയുടെ പ്രതാപകാലത്തിന്റെ തിരിച്ചുവരവിന് തുടക്കമിട്ടിരിക്കുകയാണ്. കോടതി വിധികളെപ്പറ്റി ഉത്കണ്ഠപ്പെടാതെ ഹിന്ദു സമൂഹം അവരുടെ വിശ്വാസങ്ങളെ വീണ്ടെടുക്കുന്ന കാഴ്ചയാണ് ദീപാവലിദിനം അയോധ്യ സമ്മാനിച്ചത്. 

രാവണ നിഗ്രഹത്തിന് ശേഷം സീതാലക്ഷ്മണ സമേതനായി ശ്രീരാമചന്ദ്രന്‍ അയോധ്യയില്‍ തിരികെ എത്തിയ ദിനമാണ് ദീപാവലിയായി ഹിന്ദുസമൂഹം ആഘോഷിക്കുന്നത്. പതിനാലു വര്‍ഷത്തെ വനവാസത്തിന് ശേഷം രാവണവധവും പൂര്‍ത്തിയാക്കി അയോധ്യയിലെത്തുന്ന രാമനെ അയോധ്യാനഗരി മുഴുവനും നിറഞ്ഞ മനസ്സോടെ, ഹര്‍ഷാരവങ്ങളോടെ, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചത്. അതിന് സമാനമായിരുന്നു അയോധ്യാനിവാസികള്‍ക്ക് ഇത്തവണത്തെ ദീപാവലി ദിനം. ആബാലവൃദ്ധം ജനങ്ങളും ദീപാവലി ആഘോഷങ്ങള്‍ക്കായി തെരുവിലേക്കിറങ്ങിയപ്പോള്‍ അയോധ്യയിലെത്തിയ തീര്‍ത്ഥാടകര്‍ക്കും ആഘോഷങ്ങളില്‍ പ്രത്യേക അതിഥികളായെത്തിയ വിദേശികള്‍ക്കും പുതിയ അനുഭവമായി. ഉത്തര്‍പ്രദേശ് സര്‍ക്കാരും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടുനിന്ന അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ പൗരാണിക നഗരത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതായിരുന്നു.

സരയൂ തീരത്തെ പടവുകളിലും നദിയില്‍ സ്ഥാപിച്ച പ്രത്യേക തറകളിലും അയോധ്യാനഗരിയിലെ പൗരാണികത നിറഞ്ഞ കെട്ടിടങ്ങളിലുമായി അഞ്ചര ലക്ഷം ദീപങ്ങളാണ് ദീപാവലി ദിവസം ജ്വലിച്ചുയര്‍ന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇത്ര വലിയ ആഘോഷമായി അയോധ്യയിലെ ദീപാവലി മാറിയത്. ഇത്തവണയും ദീപോത്സവമെന്ന പേരില്‍ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് ദീപാവലി അവിസ്മരണീയമാക്കി.

ശോഭായാത്രകളും രാംലീല ആഘോഷങ്ങളും രാമകഥാ പാര്‍ക്കും ഘട്ടുകളിലെ മഹാആരതിയുമെല്ലാം ദിവസങ്ങള്‍ നീണ്ട മായക്കാഴ്ചകളാണ് അയോധ്യക്ക് സമ്മാനിച്ചത്. രാം കീ പൈദീ ഘട്ടിലെ രാം ദര്‍ബാര്‍ രാമായണ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായി തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെട്ടു. ഫിജിയുടെ ഉപരാഷ്‌ട്രപതി വീണാ ഭട്‌നാഗറാണ് ഇത്തവണത്തെ വിശിഷ്ടാതിഥിയായി അയോധ്യയിലെത്തിയത്. യുപി ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

‘അയോധ്യയിലല്ലെങ്കില്‍ മറ്റെവിടെ ദീപാവലി ആഘോഷിക്കും’

അയോധ്യയിലല്ലാതെ മറ്റെവിടെ ദീപാവലി ആഘോഷിക്കും? ചോദിക്കുന്നത് മറ്റാരുമല്ല, ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ജഫര്‍യാബ് ഗിലാനിയാണ്. അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ആരും ഒരിക്കലും എതിരാവില്ല, ഗിലാനി പറയുന്നു. 

്അയോധ്യ ഐതിഹാസികവും മതവിശ്വാസപരവുമായ ഒരു സ്ഥലമാണെന്നും ഇവിടുത്തെ ദീപാവലി ആഘോഷങ്ങള്‍ ഏറെ പഴക്കം ചെന്നതാണെന്നും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും ഈദ്ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റഷീദ് ഫരംഗീമഹലി പ്രതികരിക്കുന്നു. ബാബറി മസ്ജിദ് പക്ഷത്തിന് വേണ്ടി കാലങ്ങളായി വാദിച്ചുകൊണ്ടിരുന്ന ഹാജി മഹബൂബ് പറയുന്നതും ഇതുതന്നെ. ദീപാവലി അയോധ്യയില്‍ ആഘോഷിച്ചില്ലെങ്കില്‍ മറ്റെവിടെ ആഘോഷിക്കും. ലങ്കയില്‍ രാവണവധത്തിന് ശേഷം ഭഗവാന്‍ ശ്രീരാമന്റെ അയോധ്യാഗമനത്തിന്റെ ആഘോഷമാണത്, ഹാജി മഹബൂബ് പറഞ്ഞു. 

ഇന്‍ഷാ അള്ളാ, അടുത്ത ദീപാവലി രാമക്ഷേത്രത്തില്‍ ആഘോഷിക്കും, പറയുന്നത് മറ്റാരുമല്ല, ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയാണ്. ഇത്തവണ നടന്ന ദീപാവലി ആഘോഷം അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിന്റെ സന്ദേശം ലോകത്തിന് നല്‍കുന്നതിനായാണ് നടന്നതെന്നും അദ്ദേഹം പറയുന്നു. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)
Entertainment

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

Kerala

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies