Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മോഹനിദ്രയിലെ ഉള്‍ക്കാഴ്ചകള്‍

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 3, 2019, 05:16 am IST
in Varadyam

അന്ധവിശ്വാസി എന്ന് വിളിക്കപ്പെടാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ അടിസ്ഥാനപരമായി വിശ്വാസങ്ങളുടെ കരുത്ത് അന്ധമായതും ചോദ്യം ചെയ്യപ്പെടാത്തതുമായ വിശ്വാസമാണ്. ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ വിശ്വാസത്തെ ഉറപ്പിച്ചുനിര്‍ത്തുന്നവര്‍ ലോകത്ത് ഒരുപാടുണ്ട്. എന്നാല്‍ ഉപാധികളില്ലാതെ വിശ്വാസത്തിന്റെ പക്ഷത്ത് ചേരുന്നവരാണ് അധികം. യുക്തിയും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും. മനുഷ്യന്റെ യുക്തിക്കും ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കും അപ്പുറത്തുള്ള നിരവധി കാര്യങ്ങളെ കുറിച്ചുള്ള ആകുലതകള്‍ ആദിമകാലം മുതല്‍ തന്നെ മനുഷ്യന്‍ നേരിട്ടിട്ടുണ്ട്. ഈ മനസംഘര്‍ഷത്തെ ഫലപ്രദമായി അവതരിപ്പിക്കുന്ന ഒരു സര്‍ഗാത്മക സൃഷ്ടി എന്നിടത്താണ് സുധീര്‍ പറൂരിന്റെ പുതിയ നോവലായ ‘ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികളു’ടെ പ്രസക്തി.

ആധുനിക മനഃശാസ്ത്രത്തെയും ആത്മീയാനുഭൂതികളിലൂടെ വെളിവാക്കപ്പെടുന്ന അതീന്ദ്രിയ അറിവുകളുടെയും കൂടിച്ചേരലാണ് ഈ നോവല്‍ വായിക്കുമ്പോള്‍ അനുഭവവേദ്യമാകുന്നത്. ഹിപ്‌നോതെറാപിസ്റ്റായ നോവലിസ്റ്റിന് ഈ വിഷയം തന്റെ ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തില്‍ ആധികാരകതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല, ഒരു നോവലിനുണ്ടായിരിക്കേണ്ട ഉദ്വേഗതയും നാടകീയതയുമെല്ലാം ഉള്‍ച്ചേര്‍ക്കാനും കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. 

ഹിപ്‌നോതെറാപ്പിസ്റ്റിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില യാദൃച്ഛികതകളില്‍ നിന്ന് നാല് കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നീളുന്ന അന്വേഷണമാണ് ഇതിലെ പ്രതിപാദ്യം. ഒരു കുറ്റാന്വേഷണ നോവലിന്റെ തലത്തിലേക്കും ഇടയ്‌ക്ക് മനഃശാസ്ത്രത്തിന്റെ വൈജ്ഞാനിക തലത്തിലേക്കും മാറിമാറി സഞ്ചരിക്കുകയാണ് നോവലിസ്റ്റ്. വായനയ്‌ക്കിടയില്‍ നോവലിന്റെ മുഖ്യവിഷയവുമായി ബന്ധപ്പെട്ട ദീര്‍ഘമായ ചര്‍ച്ചകളും വിഷയവിവരണങ്ങളും പല സന്ദര്‍ഭങ്ങളിലും കടന്നുവരുന്നു. നോവല്‍ സാഹിത്യത്തില്‍ ഇത് ഒരു അപൂര്‍വ്വസംഗതിയല്ല. പ്രത്യേകവിഷയത്തിലുള്ള ചര്‍ച്ചകളും ചിന്തകളും പേജുകളോളം നീളുന്ന നോവലുകള്‍ മലയാളത്തിലും ധാരാളമുണ്ട്. അത്തരം ചിന്തകളെ കല്ലുകടിയില്ലാതെ നോവലിന്റെ കഥാതന്തുവുമായി ഇഴുകിച്ചേര്‍ക്കുന്നിടത്താണ് രചയിതാവിന്റെ കഴിവ്. കഥാഗതിക്കൊപ്പം തന്നെ മനഃശാസ്ത്രത്തിന്റെ പ്രാഥമികപാഠങ്ങളും അതുമായി ബന്ധപ്പെട്ട പലവഴിക്കുള്ള സംശയനിവാരണങ്ങളും ഒരു പാഠപുസ്തകത്തിലെന്ന പോലെ വിവരിക്കുന്നുണ്ട്. കഥയുടെ ഒഴുക്കിനെ കാര്യമായൊന്നും ബാധിക്കാത്ത തരത്തിലാണ് ഈ അവതരണം.

ആധുനിക മനോവിജ്ഞാനീയവും അതീന്ദ്രിയാനുഭവങ്ങളും ഇവിടെ മാറിമാറി വായനക്കാരന്റെ മനസ്സിലെ വൈജ്ഞാനികതലങ്ങളെ തലോടുന്നു. സുരേന്ദ്രനാഥന്‍ സാര്‍ എന്ന മനഃശാസ്ത്രജ്ഞനായ കഥാപാത്രം നോവലിലെ സമസ്യകളെ മരിച്ചയാളുടെ ആത്മാവുമായി ബന്ധപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ട് അതീന്ദ്രിയമായ ഒരു ഇടപെടലിന്റെ സാധ്യതകളിലേക്കാണ് സഞ്ചരിക്കുന്നത്. അതേസമയം, സുധീര്‍ എന്ന ഹിപ്‌നോട്ടിസ്റ്റായ കഥാപാത്രം (നോവലിസ്റ്റിന്റെ ആത്മാംശം ഈ കഥാപാത്രത്തിലുണ്ടെന്ന് സുവ്യക്തം) യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. തന്റെയരികില്‍ ചികിത്സയ്‌ക്കായി എത്തിയ നാലുപേരും ഏതെങ്കിലും തരത്തില്‍ പരസ്പരം ബന്ധപ്പെട്ടവരാണെന്ന് മനസ്സിലാക്കുന്ന സുധീറിന് വരദ എന്ന രോഗിയിലൂടെയാണ് ബാക്കിയുള്ളവരിലേക്ക് ഇല്യൂഷന്‍സ് പകര്‍ന്നുകിട്ടിയതെന്ന് ബോധ്യപ്പെടുന്നു. വരദയ്‌ക്ക് തന്റെ അമ്മയുടെ സംഭാഷണങ്ങള്‍ കേട്ടതിലൂടെ ലഭിച്ചതാകാം ഈ ഇല്യൂഷന്‍സ് എന്ന തന്റെ നിഗമനം സുധീര്‍, സുരേന്ദ്രനാഥന്‍ സാറിനോട് പറയുമ്പോള്‍ അങ്ങനെ താന്‍ വിശ്വസിക്കുന്നില്ല എന്നാണ് പറയുന്നത്. ‘പിന്നെ സാര്‍ എന്തു വിചാരിക്കുന്നു’ എന്ന സുധീറിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ യുക്തിക്കും അപ്പുറത്തുള്ള അതീന്ദ്രിയമായ ഇടപെടലുകളുടെ രഹസ്യം ഈ ചിരിയിലാണ് വായനക്കാരന്‍ തിരിച്ചറിയുന്നത്.

വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും അന്വേഷണവഴികളില്‍ പരമാവധി തുലനമര്യാദയോടെ കഥപറയാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി നല്ലൊരു വായനാനുഭവമാണ് ഈ നോവല്‍. അവതാരികയില്‍ ബെന്യാമിന്‍ പറഞ്ഞതു പോലെ ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.