സമ്യക്കായി ഭൗതിക വിഷയങ്ങള്‍ ന്യസിച്ചയാള് എന്ന അര്‍ഥത്തില്‍ ശ്രീനാരായണ ഗുരുദേവന് മറ്റു സംന്യാസികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. ഗുരുവിനെക്കുറിച്ച് കുമാരനാശാന് പാടി:
സംന്യാസികളില്ലിങ്ങനെ
യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും
ശ്രീഗുരുമൂര്‍ത്തേ
സംന്യാസിയായിരിക്കെത്തന്നെ സമസ്തമനുഷ്യരെയും സ്വന്തം കുടുംബാംഗങ്ങളെയെന്ന പോലെ സ്നേഹവാത്സല്യാതിരേകത്തോടെ പരിഗണിച്ചിരുന്നു ഗുരുദേവന്. കുമാരനാശാനേയും സഹോദരന് അയ്യപ്പനേയും ഉപരിവിദ്യാഭ്യാസത്തിനേര്പ്പെടുത്തിയത് അതുകൊണ്ടായിരുന്നു.
ലളിതവും ആശയഗാംഭീര്യമുള്ളവയുമായിരുന്നു ഗുരുദേവന്റെ രചനകള്‍. അതിന് ഉദാഹരണമാണ് ദൈവദശകം. ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ സ്ഥാപകാധ്യക്ഷനായിരുന്ന ഗുരുദേവന് ഈഴവരുടെ ക്ഷേത്രങ്ങളില്‍ അവര്‍ണരേയും പ്രവേശിപ്പിക്കണമെന്ന് അനുശാസിച്ചു. മിശ്രവിവാഹത്തിനും പന്തിഭോജനത്തിനും യാതൊരു വിരോധവും ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആലുവ മണപ്പുറത്തെ സര്‍വമതസമ്മേളന വേളയില്‍ ഗുരുദേവന് നടത്തിയ പ്രഖ്യാപനമനുസരിച്ച് തൊട്ടടുത്ത വര്‍ഷം ശിവഗിരിയില്‍ ബ്രഹ്മവിദ്യാമന്ദിരം സ്ഥാപിച്ചു. സംന്യാസികളില്ലിങ്ങനെ…
സ്വന്തം ആയുസ്സും വപുസ്സും (ശരീരം) മാത്രമല്ല, തപസ്സു പോലും മറ്റുള്ളവരുടെ ഗുണത്തിനായി ബലികഴിക്കാന്‍ ഗുരുദേവന് സന്നദ്ധനായിരുന്നു. തപസ്സിദ്ധി വരുത്തിയവരാരും ഏകാന്തമായ ഗഹ്വരോദര തപസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് വരാന്‍ ഉത്സാഹം കാട്ടിയിട്ടില്ല. നിരതിശയവും നിരവദ്യവും നിര്വികല്പവുമായ ആ ആനന്ദം ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ഇച്ഛീകരിക്കുന്നതാമേകാന്താദ്വയശാന്തിഭുവ് ആര് കൈവെടിയും?
നാരായണഗുരുവല്ലാതെ! മനുഷ്യസ്നേഹത്തിന്റെ മകുടസ്ഥാനമാണദ്ദേഹം.
സംന്യാസികളില്ലിങ്ങനെ…
ആദിമഹസ്സിന്‍
നേരാം വഴികാട്ടും
ഗുരുവല്ലോ പരദൈവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: